Posts

Showing posts from July, 2024

ടി. സി. യോഹന്നാൻ

  ഇന്ത്യയിലെ മികച്ച കായിക താരങ്ങളിൽ ഒരാളാണ് തടത്തുവിള ചാണ്ടപ്പിള്ള യോഹന്നാൻ എന്ന ടി. സി. യോഹന്നാൻ. ട്രിപ്പിൾ ജംപിലും , ലോംഗ് ജംപിലും മാറ്റുരച്ചിരുന്ന യോഹന്നാൻ ലോംഗ് ജംപിലെ നേട്ടങ്ങളിലൂടെ യാണ് വിഖ്യാതനായത്. 1947 മേയ് 19 ന് കൊല്ലം ജില്ലയിലെ എഴുകോൺ മാരനാട് തടത്തുവിള കുടുംബത്തിൽ ജനിച്ചു.ലോംഗ് ജംപിൽ എട്ടു മീറ്ററിലധികം താണ്ടി ഏഷ്യൻ റേക്കോഡ് സ്ഥാപിച്ച യോഹന്നാൻ മൂന്നു പതിറ്റാണ്ടു കാലം അഭേദ്യമായി നിലകൊണ്ട ലോംഗ് ജംപ് ദേശിയ റെക്കോർഡിന്റെ ഉടമയുമാണ്. ആരോഗ്യ പ്രശ്നങ്ങൾ മൂലം അകാലത്തിൽ മത്സരവേദി കളിൽനിന്ന് പിൻമാറേണ്ടി വന്ന യോഹന്നാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ ആദ്യത്തെ സമ്പൂർ ‍ ണ മലയാളി താരമായ ടിനു യോഹന്നാ ന്റെ പിതാവ് എന്ന നിലയിൽ വർഷങ്ങളുടെ ഇടവേളക്കു ശേഷം വീണ്ടും ശ്രദ്ധാ കേന്ദ്രമായി. ഇപ്പോൾ എറണാകുളം ജില്ലയിലെ ഇടപ്പള്ളി യിൽ താമസിക്കുന്നു. കുട്ടിയായിരിക്കെ ഒരിക്കൽ വീടിനടുത്തുള്ള ചെറിയ കനാലിന്റെ കുറുകെ ചാടാനുള്ള ശ്രമത്തിൽ യോഹന്നാൻ വീണു. നനഞ്ഞു കുളിച്ച് വീട്ടിലെത്തിയ മകനെ ശാസിക്കുന്നതിനു പകരം കനാലിനു കുറുകെ ചാടിക്കടന്നാൽ ഒരു നാരങ്ങാവെള്ളം തരാമെന്നാണ് പിതാവ് വാഗ്ദാനം ചെയ്തത്.നാരങ്ങാവെള്ളത്തിനു വേണ്ട

കാതോലിക്കാ ദിനപ്പിരിവിന്‍റെ തീയതി മാറ്റം | കെ. വി. മാമ്മന്‍

കാതോലിക്കാ ദിനപ്പിരിവ് ഒന്നാം കാതോലിക്കാ ബാവായുടെ ഓര്‍മ്മദിനത്തില്‍ നിന്ന് നോമ്പിന്‍റെ 36-ാം ഞായറാഴ്ചയിലേക്ക് മാറ്റിയത് 1944-ല്‍ എം. സി. കുര്യാക്കോസ് കശ്ശീശ സമുദായ സെക്രട്ടറിയായിരിക്കുമ്പോഴാണ്. അദ്ദേഹത്തിന്‍റെ മുന്‍ഗാമിയായ സെക്രട്ടറി എ. എം. വര്‍ക്കിയുടെ സേവനകാലത്ത് ആ മാറ്റം ആസൂത്രണം ചെയ്തെങ്കിലും നടപ്പിലാക്കിയത് കുര്യാക്കോസ് കശ്ശീശായാണ്. അക്കാലയളവില്‍ മൂന്നു വര്‍ഷം കൊണ്ട് ഒരു പൈസ പോലും ചോരാതെ 40000 രൂപയാണ് (8000 + 14000 + 18000) കാതോലിക്കാദിന പിരിവായി സ്വരൂപിച്ചത്. ഇന്നു മൂന്നു കോടി രൂപയില്‍ എത്തി നില്‍ക്കുന്നതും വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വിനിയോഗിച്ചുകൊണ്ടിരിക്കുന്നതുമായ കാതോലിക്കാ നിധി പിരിവിന്‍റെ വളര്‍ച്ചയില്‍ ഒ. എം. ചെറിയാന്‍റെയും റമ്പാച്ചന്‍റെയും ആത്മാക്കള്‍ ആനന്ദിക്കുന്നുണ്ടാവണം.  - കെ. വി. മാമ്മന്‍

ബാലികാമഠം സ്കൂള്‍ | കെ. വി. മാമ്മന്‍

മുഖ്യമായും ബാലന്മാരെ ഉദ്ദേശിച്ചു 1892-ല്‍ ആരംഭിച്ച കോട്ടയം എം. ഡി. സെമിനാരി, പിന്നീട് സ്ഥാപിച്ച തിരുവല്ലാ എം. ജി. എം. എന്നീ ഹൈസ്ക്കൂളുകള്‍ക്ക് അനുപൂരകമായി ബാലികമാര്‍ക്ക് ഒരു ഹൈസ്കൂള്‍ ഉണ്ടാകേണ്ടതിന്‍റെ ആവശ്യകത ബോദ്ധ്യപ്പെട്ടതിന്‍റെ ഫലമായി ആവിര്‍ഭവിച്ചതാണു തിരുമൂലപുരം ബാലികാമഠം ഹൈസ്കൂള്‍. കണ്ടത്തില്‍ വറുഗീസ് മാപ്പിള ഈ ആവശ്യത്തിലേക്കായി സംഭാവന  ചെയ്ത സ്ഥലത്ത് അദ്ദേഹത്തിന്‍റെ തന്നെ ശ്രമഫലമായി പിരിച്ചെടുത്ത പണം ഉപയോഗിച്ച് 1904-ല്‍ സ്കൂള്‍ കെട്ടിടം നിര്‍മ്മിക്കപ്പെട്ടു. പണപ്പിരിവിന് ശ്രീമൂലം തിരുനാള്‍ മഹാരാജാവ്, ദിവാന്‍ എം. കൃഷ്ണസ്വാമിറാവു, കേരളവര്‍മ്മ വലിയകോയിതമ്പുരാന്‍, പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ തുടങ്ങിയവരുടെ പിന്തുണ ലഭിച്ചിരുന്നു. കെട്ടിടത്തിന്‍റെ പ്ലാന്‍ തയ്യാറാക്കിയത് എന്‍ജിനീയര്‍ സി. ജെ. മാണിയും, വിദ്യാലയത്തിന്‍റെ ഭരണഘടന തയ്യാറാക്കിയത് ഇ. ജെ. ജോണും ആയിരുന്നു. പ്രശസ്ത സാഹിത്യകാരനായ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ ആര്‍ഭാടപൂര്‍വം നടന്ന ഒരു മഹാസമ്മേളനത്തില്‍ വച്ച് സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. അധികം താമസിയാതെ വറുഗീസ് മാപ്പിള നിര്യാതനായതിനാല്‍, ആ വര്‍ഷമോ അതി

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

1. ഡയറിക്കുറിപ്പുകളില്‍ നിന്നു സമാഹരിച്ചവ 1929 മാര്‍ച്ച് 7 - ദയറായില്‍ വച്ച് ചെറിയമഠത്തില്‍ അന്ത്രയോസ് കത്തനാരുടെ പുത്രന്‍ യാക്കോബ് ശെമ്മാശന് കത്തനാരുപട്ടം കൊടുത്തു. ആദ്യമായി നടത്തിയ പട്ടംകൊട. 1929 മാര്‍ച്ച് 10 - പാറയ്ക്കല്‍ പള്ളി (മീനടം സെന്‍റ് ജോണ്‍സ് പള്ളി). പാറയ്ക്കല്‍ കുറിയാക്കോസിനു പട്ടം കൊടുത്തു.  1930 ഏപ്രില്‍ 7 - മാളികയില്‍ കുറിയാക്കോസ് ശെമ്മാശന് (പിന്നീട് എം. സി. കുറിയാക്കോസ് റമ്പാന്‍) പൂര്‍ണ്ണ ശെമ്മാശുപട്ടം. 1930 ആഗസ്റ്റ് 3 - പുറകുളത്ത് ഈപ്പന് (പിന്നീട് ഈപ്പന്‍ കോറെപ്പിസ്ക്കോപ്പാ. വടക്കന്‍മണ്ണൂര്‍ പള്ളിയില്‍ ദീര്‍ഘകാലം വികാരിയായിരുന്നു) കോറൂയോ പട്ടം കൊടുത്തു.  1930 ഡിസംബര്‍ 7 - മാളികയില്‍ ശെമ്മാശന് (പിന്നീട് എം. സി. കുറിയാക്കോസ് റമ്പാന്‍) കത്തനാരുപട്ടം കൊടുത്തു. 1931 നവംബര്‍ 15 - വാകത്താനം പുന്നശ്ശേരി ശെമ്മാശന് പൂര്‍ണ്ണ ശെമ്മാശുപട്ടം കൊടുത്തു. 1931 നവംബര്‍ 29 - പുന്നശേരി ശെമ്മാശന് കത്തനാര്‍ പട്ടവും അഞ്ചേരി വടക്കുംപാടത്ത് ഇട്ടിക്ക് (പിന്നീട് കോറെപ്പിസ്ക്കോപ്പാ. ദീര്‍ഘകാലം പരിയാരം സെന്‍റ് പീറ്റേഴ്സ് പള്ളി വികാരിയായിരുന്നു.) കോറൂയോ പട്ടവും കൊടുത്തു. 1932 ഏപ്രില്‍ 10 - കാനം ശെമ്

വാളനടിയില്‍ യാക്കോബ് കത്തനാര്‍

പിറവം വലിയപള്ളി ഇടവകപട്ടക്കാരനായിരുന്നു. 1866 ഇടവം 21-നു ഓണക്കൂര്‍ വലിയപള്ളി സ്ഥാപിച്ചു. അവിവാഹിതനായിരുന്നു. വിശ്വാസ സംരക്ഷകനും സമാധാനകാംക്ഷിയുമായിരുന്നു. നവീകരണസഭയെ ചെറുത്തുനില്‍ക്കുവാന്‍ കഠിന പ്രയത്നം ചെയ്തു. സന്യാസതുല്യവും ത്യാഗനിര്‍ഭരവുമായിരുന്നു അച്ചന്‍റെ ജീവിതം. 1899 ഏപ്രില്‍ 14-നു അന്തരിച്ചു. ഓണക്കൂര്‍ സെന്‍റ് മേരീസ് പള്ളിയില്‍ കബറടക്കി. അച്ചന്‍റെ ജ്യേഷ്ഠന്‍റെ പുത്രനാണ് വാളനടിയില്‍ സ്കറിയാ കത്തനാര്‍. ___________________________________________________________________________________ വാളനടിയിൽ യാക്കൂബ് കത്തനാർ, ഓണക്കൂർ ഫാ. ജോര്‍ജ് പൗലോസ് (അമേരിക്കാ) ഓണക്കൂർ, സെൻ്റ് മേരീസ് കത്തീഡ്രൽ ഓർത്തഡോക്സ് സഭാ ചരിത്രത്തിലെ പ്രധാന പള്ളികളിലൊന്നാണ് വി. കന്യകമറിയാമിന്റെ നാമത്തിൽ സ്ഥാപിതമായ ഓണക്കൂർ പള്ളി. 1886-ൽ വാളനടിയിൽ യാക്കൂബ് കത്തനാർ നിർമ്മിച്ച ഈ ദേവാലയം ആത്മീയ ഉണർവ്വും വൈകാരിക നിറവും ഓണക്കൂർ നിവാസികൾക്ക് പ്രദാനം ചെയ്യുന്ന  ആത്മീയസിരാകേന്ദ്രമായി ഇന്നും നിലനില്ക്കുന്നു. ഭൂതകാലത്തെ ഓണക്കൂരിൻ്റെ ചരിത്രവും നാട് കൈവരിച്ച പുരോഗതിയുമായി ബഹു. അച്ചൻ്റെയും പള്ളിയുടെയും ചരിത്രവുമായി അഭേദ്യമായ ബന്ധമുണ്ട

ദയറായക്കാര്‍ (1907)

 മലങ്കരെ ഇപ്പോഴുള്ള ദയറായക്കാര്‍ (1907) 1. വ. ദി. ശ്രീ. വലിയ പൌലൂസ റമ്പാന്‍ കൊട്ടയം സിമ്മനാരി 2. വ. ദി. ശ്രീ. മല്പാന്‍ ഗീവറുഗീസു റമ്പാന്‍ പരുമല സിമ്മനാരി 3. വ. ദി. ശ്രീ. പുന്നൂസു റമ്പാന്‍                   ടി. 4. വ. ദി. ശ്രീ. കൊച്ചുപൌലൂസു റമ്പാന്‍ ആലുവാ സിമ്മനാരി 5. വ. ദി. ശ്രീ. ഗീവറുഗീസു റമ്പാന്‍ വാകത്താനത്തുപള്ളി 6. വ. ദി. ശ്രീ. വടകര ഗീവറുഗീസു റമ്പാന്‍, റാക്കാട്ടു പള്ളി, 7. വ. ദി. ശ്രീ. കുറിയാക്കോസു റമ്പാന്‍, പാമ്പാടിപള്ളി 8. വ. ദി. ശ്രീ. സ്ലീബാ റമ്പാന്‍ (സ്വദേശത്തേക്കു പോയിരിക്കുന്നു). മല്പാന്മാര്‍ 1. വ. ദി. ശ്രീ. മല്പാന്‍ ഗീവറുഗീസുറമ്പാന്‍ പരുമലസിമ്മനാരി, 2. വ. ദി. ശ്രീ. മട്ടയ്ക്കല്‍ ആലക്സന്ത്രയോസുകത്തനാര്‍ കോട്ടയം സിമ്മനാരി 3. വ. ദി. ശ്രീ. ഇലവിനാമണ്ണില്‍ സ്കറിയാകത്തനാര്‍ കോട്ടയം സിമ്മനാരി 4. വ. ദി. ശ്രീ. മലങ്കര മല്പാന്‍ കോനാട്ട മാത്തന്‍ കത്തനാര്‍ പാമ്പാക്കുട സിമ്മനാരി മലങ്കര മാര്‍ ഗ്രീഗോറിയോസു സ്മാരക സുവിശേഷസംഘത്തിലെ ഉപദേശിമാരുടെ പേരുവിവരം ലിസ്റ്റ്. സംഘപ്രസിഡേണ്ടു. വ. ദി. ശ്രീ. ഫാദര്‍ വി. ജെ. ഗീവറുഗീസു റമ്പാച്ചന്‍ അവര്‍കള്‍. സിക്രട്ടറിമാര്‍: തുമ്പമണ്‍ പുത്തന്‍വീട്ടില്‍ യാക്കോബ ക

കൂട്ടുങ്കല്‍ കെ. വി. ഗീവര്‍ഗീസ് റമ്പാന്‍ (തിരുവിതാംകോട് റമ്പാന്‍)

കോട്ടയം പാമ്പാടി കൂട്ടുങ്കല്‍ വര്‍ക്കിയുടെയും അന്നമ്മയുടെയും മകനായി 1890 ജൂലൈ 14-നു ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പഴയ സെമിനാരിയില്‍ വൈദിക വിദ്യാഭ്യാസം നേടി. പ. പാമ്പാടി തിരുമേനി, പ. ഔഗേന്‍ ബാവാ എന്നിവരുടെ ശിഷ്യന്‍. സുറിയാനി പണ്ഡിതന്‍. 1910-ല്‍ കൊച്ചുപറമ്പില്‍ പൗലൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായില്‍ നിന്നും ശെമ്മാശ പട്ടവും കുറ്റിക്കാട്ടില്‍ പൗലൂസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായില്‍ നിന്നും കശ്ശീശ്ശാ സ്ഥാനവും ഏറ്റു. മീഖായേല്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ 1930-ല്‍ റമ്പാനാക്കി. കോട്ടയം തൃക്കോതമംഗലം ശര്‍ബീല്‍ ദയറാ, സെന്‍റ് മേരീസ് ദയറാ പള്ളി എന്നിവയുടെ സ്ഥാപകന്‍. 1941-ല്‍ പ. ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ കെ. വി. ഗീവര്‍ഗീസ് റമ്പാനെ തിരുവിതാങ്കോട്ട് പള്ളിയുടെ വികാരിയും മാനേജരുമായി നിയമിച്ചയച്ചു. തന്‍റെ മരണം വരെയുള്ള കഠിനമായ അദ്ധ്വാനത്തിലൂടെ തിരുവിതാംകോട് പള്ളിയെ പുനര്‍ജ്ജീവിപ്പിച്ചു. അതു മൂലം 'തിരുവാങ്കോട്ട് റമ്പാച്ചന്‍,' 'തിരുവാങ്കോട്ട് പെരി യസ്വാമി' എന്നിങ്ങനെ അറിയപ്പെട്ടു. സജീവമായ സന്യാസ പ്രസ്ഥാനങ്ങളുടെ അവശ്യകത എന്നും സഭയെ ബോധിപ്പി

മണ്ണൂപ്പറമ്പില്‍ സി. ഐ. ജേക്കബ് കത്തനാര്‍

 പാമ്പാടി എരുമത്തല മണ്ണൂപ്പറമ്പില്‍ എബ്രഹാമിന്‍റെ പുത്രന്‍. പാമ്പാടി തിരുമേനി 13-2-1940 ല്‍ ശെമ്മാശ പട്ടവും 24-2-1940 ല്‍ വൈദിക പട്ടവും നല്‍കി. ചെറിയമഠത്തില്‍ കൊച്ചു യാക്കോബു കത്തനാരുടെ ഏക മകള്‍ റാഹേലമ്മയെ വിവാഹം കഴിച്ചു (ദത്ത്). മക്കള്‍: സി. ജെ. ജേക്കബ്, അച്ചന്‍കുഞ്ഞ്, കുഞ്ഞന്നാമ്മ പുന്നശ്ശേരി, സി. ജെ. തോമസ്.

പൂതക്കുഴിയില്‍ അബ്രഹാം കത്തനാര്‍ (1875-1944)

തുമ്പമണ്‍ പള്ളി ഇടവകയില്‍ പി. റ്റി. തോമസ് കത്തനാരുടെ പുത്രന്‍. വട്ടശ്ശേരില്‍ തിരുമേനിയുടെ വിശ്വസ്ഥന്‍. കാനോന്‍ വിദഗ്ദ്ധന്‍. തിരുവനന്തപുരം പള്ളി വികാരി (1901-1944). സഭാക്കേസുകള്‍ തിരുവനന്തപുരത്ത് നടന്ന സമയത്ത് കേസു നടത്തിപ്പിനായി അക്ഷീണ പരിശ്രമം നടത്തി. വട്ടശ്ശേരില്‍ തിരുമേനിയുടെ നിലപാടുകളെ വിമര്‍ശിച്ച 'സുറിയാനി സഭ' മാസികയ്ക്കെതിരെ 'കാതോലിക് സഭ' എന്ന മാസിക ആരംഭിച്ചു നടത്തി. ഭരണഘടനാ ഡ്രാഫ്റ്റ് കമ്മിറ്റിയംഗം എന്ന നിലയില്‍ എപ്പിസ്ക്കോപ്പസിക്ക് മുന്‍തൂക്കം കിട്ടുവാന്‍ പരിശ്രമിച്ചു. 1923-ല്‍ വട്ടശ്ശേരില്‍ തിരുമേനി സഭാ സമാധാന പരിശ്രമങ്ങള്‍ക്കായി മര്‍ദീനിലേക്കു നടത്തിയ അതി ക്ലേശകരമായ യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. 1920-1930 കളിലെ സഭാപ്രസിദ്ധീകരണങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. 1930-34 കാലത്ത് സഭാ മാനേജിംഗ് കമ്മിറ്റിയംഗമായിരുന്നു. മാര്‍ ഈവാനിയോസ് കത്തോലിക്കാ സഭയില്‍ ചേര്‍ന്ന 1930-കളില്‍ 'റോമ്മാ സഭയും റീത്തുകളും' എന്ന ഗ്രന്ഥം രചിച്ചു.  കേസില്‍ കാനോന്‍ വിദഗ്ദ്ധന്‍ എന്ന നിലയില്‍ മൊഴി കൊടുത്തുകൊണ്ടിരിക്കെ കോടതിമുറിയില്‍ വച്ച് പക്ഷാഘാതം ഉണ്ടായി. രോഗിയായി കുറച്ചുനാള

കെ. സി. മാത്യു ബി.എ., ബി.എല്‍. (മാത്തൂച്ചന്‍)

1880-ല്‍ ജനിച്ചു (31-11-1055). പിതൃ സഹോദരനായ വറുഗീസ് മാപ്പിളയുടെയും, ജ്യേഷ്ഠ സഹോദരനായ കെ. സി. മാമ്മന്‍ മാപ്പിളയുടെയും മേല്‍നോട്ടത്തിലും ശിക്ഷണത്തിലും ഹൈസ്ക്കൂള്‍ വിദ്യാഭ്യാസവും ഇന്‍റര്‍മീഡിയറ്റും കോട്ടയത്തു പൂര്‍ത്തിയാക്കി. മാത്തൂച്ചന്‍റെ സാഹിത്യാഭിരുചിക്ക് ഉത്തേജനം നല്‍കിയത് മാമ്മന്‍ മാപ്പിളയാണ്. കോട്ടയത്ത് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ അദ്ദേഹം ഭാഷാപോഷിണിയില്‍ ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരുന്നു. സംസ്കൃതം ഐച്ഛികവിഷയമെടുത്ത് മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബി.എ. യും പിന്നീട് തിരുവനന്തപുരം ലോ കോളജില്‍ നിന്ന് ബി.എല്‍. ഉം പാസായി. മാവേലിക്കര പാലമൂട്ടില്‍ കൊച്ചന്നാമ്മയെ വിവാഹം ചെയ്തു. കോട്ടയത്ത് ജില്ലാക്കോടതി ആരംഭിച്ചതു മുതല്‍ അവിടെ അഭിഭാഷകനാ യിരുന്നു. 1915 മുതല്‍ മലയാള മനോരമയില്‍ പ്രധാന സഹപത്രാധിപരായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. തിരുവിതാംകൂര്‍ നാഷണല്‍ ബാങ്കിന്‍റെ പ്രഥമ ശാഖ കോട്ടയത്ത് തുടങ്ങിയപ്പോള്‍ അതിന്‍റെ ആദ്യത്തെ ഏജന്‍റായി അദ്ദേഹം ജോലി നോക്കി. പിന്നീട് ബാങ്ക് ജോലിയില്‍ നിന്നും മാറി മുഴുവന്‍ സമയവും മനോരമയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. 1938-ല്‍ മനോരമ കണ്ടുകെട്ടുന്നതുവരെ അദ്ദേഹം മന

കെ. എം. മാത്തുള്ള മാപ്പിള കോയിപ്പുറത്ത് (മാത്തുള്ളേച്ചന്‍)

1879-ല്‍ (1054 ഇടവം 19) ജനിച്ചു. തുകലശ്ശേരില്‍ ഇംഗ്ലീഷ് സ്കൂളിലും കോട്ടയം സി.എം.എസ്. ഹൈസ്കൂളിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുവല്ലാ ട്രഷറിയില്‍ 'മുതല്‍പിടി'യായി ഏതാനും വര്‍ഷം ജോലി ചെയ്തു. അതിനു ശേഷം വറുഗീസു മാപ്പിളയുടെ നിര്‍ദ്ദേശമനുസരിച്ച് ജോലിയുപേക്ഷിക്കുകയും മലയാള മനോരമയില്‍ മാനേജരായി സേവനമനുഷ്ഠിക്കുകയും ചെയ്തു. കുമരകത്ത് ഒരുവട്ടിത്തറ ശോശാമ്മയെ വിവാഹം ചെയ്തു. ഭാഷാപോഷിണി പ്രസിദ്ധീകരണം നിറുത്തുന്നതു വരെ അതിന്‍റെ മാനേജരും പ്രത്രാധിപരുമായിരുന്ന മാത്തുള്ളേച്ചന്‍ പണ്ഡിതനായ എഴുത്തുകാരനും പ്രശസ്തനായ ഗ്രന്ഥകാരനുമായിരുന്നു. ഈശ്വര കാരുണ്യം, കിച്ചനര്‍ പ്രഭു, ഏലക്കൃഷി, ആന്‍ഡ്രു കര്‍ണ്ണേഗി, ലോകാതിശയങ്ങള്‍, നിര്‍മ്മല, സുശീല, രങ്കനാഥം തുടങ്ങി ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചു. കോട്ടയം നഗരപരിഷ്കരണ കമ്മിറ്റിയിലും ശ്രീമൂലം പ്രജാസഭയിലും അംഗമായിരുന്നിട്ടുണ്ട്. പൗരസമത്വവാദ സംഘത്തിന്‍റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഇതിനു പുറമേ ചിട്ടിവ്യവസായവും ബസ് സര്‍വീസും വളരെ വിപുലമായ രീതിയില്‍ അദ്ദേഹം നടത്തിവന്നു. ആദ്യമായിട്ട് അഞ്ചല്‍ സര്‍വീസ് നടത്തിയത് ഇദ്ദേഹമാണ്. ഉമയാറ്റുകര ഓര്‍ത്തഡോക്സ് സുറിയാനിപ്പള്ളിയുടെ

കെ. എം. മാമ്മന്‍ മാപ്പിള (കൊച്ചുമാമ്മന്‍ വക്കീല്‍)

കുറ്റൂരുള്ള കറത്താലില്‍ ഭൂജാതനായി. തുകലശ്ശേരിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോട്ടയത്തു സി.എം.എസ്. ഹൈസ്കൂളില്‍ ചേര്‍ന്നു മെട്രിക്കുലേഷന്‍ പരീക്ഷയും തുടര്‍ന്നു ബാര്‍ കൗണ്‍സില്‍ പരീക്ഷയും പാസ്സായി. ആദ്യം ചെങ്ങന്നൂര്‍ മുന്‍സിഫ് കോടതിയിലും പിന്നീടു തിരുവല്ലാ മുന്‍സിഫ് കോടതിയിലും പ്രാക്ടീസ് നടത്തി. തിരുവല്ലായിലെ പ്രശസ്തനായ വക്കീലെന്ന നിലയ്ക്കും പൊതുക്കാര്യങ്ങളില്‍ കര്‍മ്മശേഷിയും ഉദാരതയുമുള്ള വ്യക്തിയെന്ന നിലയ്ക്കും പൊതുജനങ്ങള്‍ അദ്ദേഹത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു. തിരുവല്ലാ മുനിസിപ്പാലിറ്റി തുടങ്ങിയ കാലം മുതല്‍ക്കു തന്നെ അതിലെ മെമ്പറായും പല പ്രാവശ്യം മുനിസിപ്പല്‍ ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയുടെ നിര്യാണ ശേഷം  തിരുവല്ല എം.ജി.എം. സ്കൂളിന്‍റെ മാനേജര്‍പദം ഏറ്റെടുക്കുകയും തന്‍റെ അന്ത്യം വരെ അതിന്‍റെ പ്രഗത്ഭനായ മാനേജരായി തുടരുകയും ചെയ്തു. തിരുവല്ലായില്‍ ബഞ്ചു മജിസ്ട്രേട്ടായിരുന്ന അദ്ദേഹം ശ്രീമൂലം പ്രജാസഭയിലേക്കു 21 പ്രാവശ്യം തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ടു. ദീനാനുകമ്പയും ഔദാര്യവും നിറഞ്ഞുനിന്ന അതുല്യ പ്രതാപശാലി യായിരുന്ന അദ്ദേഹത്തെ തിരുവല്

കെ. സി. ഈപ്പന്‍ ബി.എ. (കൊച്ചീപ്പച്ചന്‍)

തയ്യിലെ കൊച്ചീപ്പച്ചന്‍, ഈപ്പന്‍സാര്‍ എന്നീ പേരുകളില്‍ മദ്ധ്യതിരുവിതാംകൂറിലും സുറിയാനിക്കാരുടെ ഇടയില്‍ പൊതുവെയും അറിയപ്പെട്ടിരുന്നു. 1878-ല്‍ ജനിച്ചു. വിദ്യാഭ്യാസം തിരുവനന്തപുരത്തും മദ്രാസ് ക്രിസ്ത്യന്‍ കോളജിലും നടത്തി. അല്പനാള്‍ മനോരമ പത്രാധിപരായും അനേക വര്‍ഷങ്ങള്‍ എം.ജി.എം. ഹൈസ്ക്കൂള്‍ സഹാദ്ധ്യാപകനായും ജോലി നോക്കി. തിരുവിതാംകൂര്‍ നാഷണല്‍ ബാങ്ക് ആരംഭിച്ചതു മുതല്‍ അതിന്‍റെ മാനേജിംഗ് ഡയറക്ടറായും ക്വയിലോണ്‍ ബാങ്കുമായി യോജിച്ചശേഷം ട്രാവന്‍കൂര്‍ നാഷണല്‍ ക്വയിലോണ്‍ ബാങ്കിന്‍റെ ഡെപ്യൂട്ടി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. വളരെക്കാലം ശ്രീമൂലം അസംബ്ലി മെമ്പര്‍ ആയിരുന്നു. സത്യം, സ്നേഹം, നിസ്വാര്‍ത്ഥത, ദീനാനുകമ്പ എന്നീ വിശിഷ്ട ഗുണങ്ങള്‍ അദ്ദേഹത്തില്‍ വിളങ്ങിയിരുന്നു. ഏറെക്കാലത്തെ തിരുവനന്തപുരം ജീവിതത്തിനിടയില്‍ ഹൃദ്യവും ആത്മാര്‍ത്ഥവുമായ പെരുമാറ്റ വിശേഷങ്ങള്‍കൊണ്ട് ഗവണ്‍മെന്‍റിന്‍റെയും പൊതുജനങ്ങളുടെയും സ്നേഹബഹുമാനം അദ്ദേഹം ആര്‍ജ്ജിച്ചിരുന്നു. കെ. സി. ഈപ്പന്‍ സംബന്ധിക്കാത്തതോ ഉള്‍പ്പെടാത്തതോ ആയ കാര്യങ്ങള്‍ അപൂര്‍വ്വമായിരുന്നുവെന്നു പറയാം. തിരുവിതാംകൂറിലെ മുഖ്യമന്ത്രിയും ഉത്തരവാദിത്വ ഭരണസമരത്തിലെ പ്രഗ

പുലുത്തുരുത്തില്‍ ചാക്കോ ചാക്കോ

ക്നാനായ സമുദായാംഗം. ചിങ്ങവനം പുലുത്തുരുത്തില്‍ ചാക്കോയുടെ പുത്രനായി 1872-നടുത്തു ജനിച്ചു. മൂന്നാം വയസില്‍ അന്ധത ബാധിച്ചതിനാല്‍ അക്ഷരാഭ്യാസം ഉണ്ടായില്ല. സ്വന്ത ആഗ്രഹപ്രകാരം ആദ്യം പരുമല സെമിനാരി അന്തേവാസിയായി. പ. പരുമല തിരുമേനി കാലം ചെയ്തതിനെ തുടര്‍ന്ന് കോട്ടയം പഴയ സെമിനാരിയിലേയ്ക്കു താമസം മാറ്റി. ജന്മസിദ്ധമായ കവിത്വവാസനയും സുവിശേഷപ്രചാരണ താല്പര്യവും ഉണ്ടായിരുന്നു. ചിങ്ങവനം സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് മിഷന്‍ പള്ളിയുടെ പ്രാരംഭ പ്രവര്‍ത്തകരില്‍ ഒരാള്‍. കൃതികള്‍: മാര്‍ ദീവന്നാസ്യോസ് ചരിത്രഗീതം (1901), സ്തോത്രകീര്‍ത്തനം (1902), പ്രാര്‍ത്ഥനാ ഗീതം, (1901) മാര്‍ ഗ്രീഗോറിയോസ് പാന (1903), മാര്‍ ദീവന്നാസ്യോസ് പാന (1909).