Posts

മദ്രാസ് ഗവര്‍ണറെ സന്ദര്‍ശിക്കുന്നു (1882)

62-ാമത് ലക്കം. ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ കണ്ടനാട്ട് പള്ളിയില്‍ താമസിച്ചിരിക്കുമ്പോള്‍ കൊച്ചിയില്‍ നിന്ന് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ എഴുത്ത് ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്ക് വന്നതില്‍ മഹാരാജശ്രീ. എ. പെ. പെ. ബ. മദ്രാസ് ഗവര്‍ണര്‍ സായിപ്പ് അവര്‍കള്‍ ഈ മാസം 18-ാം തീയതി പോഞ്ഞിക്കര എത്തി കൊച്ചി രാജാവുമായി കൂടിക്കാഴ്ച ഉണ്ടാവുമെന്നും 19-ാം തീയതി ഈ മലയാളത്തിലുള്ള എല്ലാ മെത്രാപ്പോലീത്തന്മാരെയും കാണുന്നതിന് മനസ്സായിരിക്കുന്നപ്രകാരം എല്ലാവരെയും അറിയിക്കണമെന്നും മറ്റും റസിഡണ്ടര്‍ സായിപ്പ് അവര്‍കള്‍ക്ക് ഉത്തരവ് അയക്കയാല്‍65 സായിപ്പ് അവര്‍കള്‍ വരാപ്പുഴ മെത്രാനും തൃശൂര്‍ ഇരിക്കുന്ന കല്‍ദായക്കാരന്‍ അബ്ദീശോ മെത്രാനും പാലക്കുന്നനും ആലത്തൂര്‍ക്കാരനും ഉത്തരവയച്ചു. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവായുടെ കീഴിലുള്ള എല്ലാ മെത്രാന്മാരെയും അറിയിച്ചു വരത്തണമെന്ന് നമുക്കും എഴുതി വരികയാല്‍ സഹോദരന്മാരായ മെത്രാപ്പോലീത്തന്മാര്‍ക്കും സമീപെ ഉള്ള പള്ളിക്കാര്‍ക്കും എഴുതി അയച്ചിരിക്കകൊണ്ട് 18-ാം തീയതി കൊച്ചിയില്‍ വന്നെത്തണമെന്നും മറ്റും മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ...

നിങ്ങളേക്കാള്‍ അധികം സ്വാമിഭക്തിയും സന്മാര്‍ഗ്ഗവും ഉള്ള ഒരു ജനത്തെ കാണ്മാന്‍ കഴിയുന്നതല്ല: മംഗളപത്രത്തിനു രാജാവിന്‍റെ മറുപടി

50-ാമത് ലക്കം. വിശുദ്ധ പിതാവാകുന്ന മോറാന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്ക് മുദ്ര കൊടുത്ത തിരുവിതാംകൂര്‍ രാജാവ് നാടുനീങ്ങിയതിന്‍റെ ശേഷം അനുജന്‍ ഇളയരാജാവ് അവര്‍കള്‍ സിംഹാസനമേറിയാറെ, കോട്ടയത്ത് എഴുന്നള്ളിയിരിക്കുമ്പോള്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും കോട്ടയം ഇടവകയുടെ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായും ഏതാനും ജനങ്ങളും കൂടി മഹാരാജാവ് അവര്‍കളെ സ്തുതിച്ചും മറ്റും മംഗളപത്രം എഴുതി വച്ച് തിരുമുഖം കാണുക ഉണ്ടായി. അത്പ്രകാരം എഴുതി വച്ച് ബലയാറെന്ന പാലക്കുന്നത്തു അത്താനാസ്യോസ് മെത്രാനെന്ന് പറഞ്ഞുവരുന്ന തോമ്മായും കൂട്ടവും തിരുമുഖം കാണുകയും ചെയ്തു. ഇരു കൂട്ടക്കാര്‍ക്കും കല്പിച്ചു മറുപടി കൊടുത്തു: സുറിയാനിക്കാരായ നമുക്ക് കിട്ടിയ മറുപടിയുടെ പകര്‍പ്പ്:  സുറിയാനിസഭയിലെ വൈദികന്മാരും അയ്മേനികളും ആയുള്ളോരേ, നിങ്ങള്‍ ഇപ്പോള്‍ നമ്മുടെ മുമ്പാകെ ബഹുമതിപൂര്‍വ്വം ബോധിപ്പിച്ചിട്ടുള്ള ഇമ്പവും മനപ്പൂര്‍വ്വവും ആയുള്ള മംഗളപത്രത്താല്‍ നമുക്ക് വളരെ മനോതൃപ്തി ഉണ്ടായിരിക്കുന്നു. നിങ്ങളുടെ സമുദായം പൂര്‍വതിങ്കലേ ഉള്ളതും ചരിത്രസംബന്ധമായ സാഹിത്യത്തോടു കൂടിയതുമായ ഒരു യോഗവും തൃപ്തിയുടെയും സമാധാനത്തിന...

സി. ഐ. നൈനാന്‍

Image
വടക്കേത്തലയ്ക്കല് ‍ കുഞ്ചാറ്റില് ‍ ഇടിച്ചാണ്ടിയുടെയും, അന്നമ്മയുടെയും സീമന്തപുത്രനായി സി.ഐ. നൈനാന് ‍ 1898-ല് ‍ ഒക്ടോബര് ‍ 2-ാം തീയതി ജനിച്ചു. മാവേലിക്കര ബി.എച്ച്.ഹൈസ്കൂളിലും കോട്ടയം സി.എം.എസ്. കോളേജിലും മദ്രാസ് ക്രിസ്ത്യന് ‍ കോളേജിലുമായി വിദ്യാഭ്യാസം പൂര് ‍ ത്തിയാക്കി. മാവേലിക്കര ബി.എച്ച്. ഹൈസ്കൂളില് ‍ ഒരു അദ്ധ്യാപകനായിട്ടാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. അതോടൊപ്പംതന്നെ സാമൂഹ്യ രാഷ്ട്രീയ സാമുദായിക കാര്യങ്ങളില് ‍ ആദ്യകാലം മുതല് ‍ തന്നെ ശ്രദ്ധ പതിപ്പിക്കുവാന് ‍ തുടങ്ങിയിരുന്നു. മലങ്കര ഓര് ‍ ത്തഡോക്സ് സഭയിലെ പ്രശസ്തനായ സുവിശേഷകന് ‍ എന്ന പദവി കൈവരിച്ചു. കോയമ്പത്തൂര് ‍ തടാകം ആശ്രമ ബോര് ‍ ഡു മെമ്പര് ‍ , പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ബോര് ‍ ഡു മെമ്പര് ‍ , മാനേജിംഗ് കമ്മറ്റി മെമ്പര് ‍ , മാവേലിക്കര ഐ.ററി.ഐ. സ്ഥാപകനേതാക്കളി ല് ‍ പ്പെട്ട അംഗം എന്നീ നിലകളില് ‍ സേവനം ചെയ്തിട്ടുണ്ട്. റീത്തുപ്രസ്ഥാനം ഉടലെടുത്തപ്പോള് ‍ അതിന് എതിരായി പ്രവര് ‍ ത്തിച്ചു. കുണ്ടറ സെമിനാരി ഹൈസ്കൂള് ‍ , തഴക്കര എം.എസ്.എസ്. ഹൈസ്കൂള് ‍ എന്നീ വിദ്യാലയസ്ഥാപനങ്ങളുടെ തലവന് ‍ എന്ന നിലയ്ക്ക് അദ്ദേഹം ചെയ്തിട്ടുള്ള സേവ...

MOSC Rule Committee Members (1934-2022)

  1934 – 1951 (26.12.1934) Geevarghese Mar Philoxenos Metropolitan (Pr), EJ Philipose (Con), Fr PT Abraham, Pathros Mathai, VA Varghese BA LT, Jacob Kurian, CO Oommen [7] 1951 – 1959 (Not available) 1960 – 1965 (18.02.1960) Mathews Mar Athanasius Metropolitan (Pr), Fr PP Joseph, PT Varghese, M Abraham, VO Markose, EJ Joseph, PN Ninan (Con) [7] 1966 – 1970 (24.03.1966) Mathews Mar Athanasius Metropolitan (Pr), Fr PP Joseph, Dr AT Markose, Chacko George, PT Varghese, K Koruth, KN Chacko, Jacob Stephen, KT Mathew, MC Pothen, PC Abraham (AS/Con) [11] 1971 – 1974 (23.02.1971) Daniel Mar Phioxenos Metropolitan (Pr), Fr PP Joseph, Fr KG Thomas, Dr AT Markose, K Koruth, K Cherian, KN Chacko, KO Mathew, Dr Chacko George, MC Pothen, P Jacob Stephen, M Abraham, MG Mathew, EJ Joseph, PC Abraham (AS/Con) [15]. 1975 – 1980 (12.05.1975) Daniel Mar Phioxenos Metropolitan (Pr), TS Abraham Corepiscopa (PT), Fr Abraham Konat, Fr KG Thomas, Dr AT Markose, M Abraham, K Cherian, K Koruth, K George, Kuri...

മാത്യൂസ് അത്താനാസ്യോസിന് രാജകീയ വിളംബരം

നമ്പ്ര് 249-മത്. രായസം ശ്രീപത്മനാഭദാസ വഞ്ചിബാല മാര്‍ത്താണ്ഡവര്‍മ്മ കുലശേഖര കിരീടപതി മന്നെ സുല്‍ത്താന്‍ മഹാരാജ രാജ്യെ ഭാഗ്യോദയ രാമരാജാ ബഹാദര്‍ഷം ഷെര്‍ജംഗ മഹാരാജാ അവര്‍കള്‍ സകലമാനപേര്‍ക്കും പ്രസിദ്ധപ്പെടുത്തുന്ന വിളംബരം.  എന്തെന്നാല്‍ കോട്ടയത്തു പാര്‍ക്കുന്ന മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കു വയസു കാലമായി സ്ഥാനം ഒഴിഞ്ഞിരിക്കകൊണ്ടും ആ സ്ഥാനത്തേക്കു അന്ത്യോഖ്യായില്‍ നിന്നും എഴുത്തും വാങ്ങിച്ചുംകൊണ്ടു വന്നിരിക്കുന്ന മാര്‍ അത്താനാസ്യോസിനെ മെത്രാപ്പോലീത്തായായിട്ടു നിശ്ചയിച്ചിരിക്കകൊണ്ടും ഇതിനാല്‍ പ്രസിദ്ധപ്പെടുത്തുന്നത് എന്തെന്നാല്‍ മലങ്കര ഇടവകയില്‍ പുത്തന്‍കൂറ്റില്‍ സുറിയാനിക്കാര്‍ ഉള്‍പ്പെട്ട എല്ലാവരും മേലെഴുതിയ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായെ അനുസരിച്ച് കീഴ്മര്യാദപോലെ നടന്നുകൊള്‍കയും വേണം.   എന്ന് 1027-മാണ്ട് കര്‍ക്കടകമാസം 15-നു.

ഏലിയാസ് തൃതീയന്‍റെ അന്ത്യം | അഡ്വ. പി. സി. മാത്യു പുലിക്കോട്ടില്‍

ഏലിയാസ് പാത്രിയര്‍ക്കീസ് വട്ടിപ്പണക്കേസില്‍ വട്ടശ്ശേരില്‍ തിരുമേനിക്കുണ്ടായ അന്തിമ വിജയം പാത്രിയര്‍ക്കീസ് കക്ഷിയെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു. ഹൈക്കോടതിയില്‍ ആദ്യ വിജയം കിട്ടിയതില്‍ ആഹ്ലാദിച്ചു കഴിഞ്ഞിരുന്ന പാത്രിയര്‍ക്കീസ് കക്ഷി മലങ്കര സാമ്രാജ്യം മുഴുവന്‍ പിടിച്ചടക്കി എന്ന വിശ്വാസത്തോടെ കഴിയുമ്പോഴാണ് പുനര്‍ വിചാരണ പതുക്കെ തല പൊക്കിയതും. പുനരിന്‍റെ തീര്‍പ്പ് വരുന്നതിനു മുന്‍പ് സി. ജെ. കുര്യനും, കോനാട്ട് മാത്തന്‍ മല്പാനും കടന്നുപോയി. അതോടെ പാത്രിയര്‍ക്കീസ് പക്ഷത്തു നേതാക്കന്മാരില്ലാതെ വന്നു. ബാവാ കക്ഷി ഭാഗത്തെ മെത്രാന്മാര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതായി. മാര്‍ യൂലിയോസും മറ്റു മെത്രാന്മാരും തമ്മിലുള്ള മത്സരം പാത്രിയര്‍ക്കീസ് കക്ഷിയുടെ ശക്തി ക്ഷയിപ്പിച്ചു തുടങ്ങി. ആ വസ്തുത അവരില്‍ ചിലരെല്ലാം മനസ്സിലാക്കി. മെത്രാന്മാരുടെ ഇടയിലുള്ള അഭിപ്രായവ്യത്യാസമോ, നേതൃസ്ഥാനത്ത് എത്തിയവരെപ്പറ്റിയുള്ള അവിശ്വാസമോ മാറ്റാന്‍ പാത്രിയര്‍ക്കീസിനെ വരുത്തുക മാത്രമാണ് പോംവഴി എന്ന് ചിലര്‍ കൂടിയാലോചിച്ച് തീരുമാനിച്ചു. അന്ന് പാത്രിയര്‍ക്കീസ് ഭാഗത്തെ തീപ്പൊരി പ്രസംഗകനായ മീഖായേല്‍ മെത്രാന്‍, യൂലിയോസ് മെത്രാന്‍, ഔഗേന്...

ഏലിയാസ് തൃതീയന്‍റെ ദുരന്തവും, കൊച്ചുതിരുമേനിയുടെ സന്ദര്‍ശനവും | അഡ്വ. പി. സി. മാത്യു പുലിക്കോട്ടില്‍

 പുത്തന്‍കാവ് കൊച്ചുതിരുമേനി വാഴിക്കപ്പെട്ട് നാലു മാസം കഴിഞ്ഞപ്പോഴാണ് അന്ത്യോക്യാ പാത്രിയര്‍ക്കീസ് മാര്‍ ഏലിയാസ് തൃതീയന്‍റെ മലങ്കര സന്ദര്‍ശനം. 1106 കുംഭം 21 ന് (1931 മാര്‍ച്ച് മാസം 5) വ്യാഴാഴ്ച; അന്ന് ഇന്ത്യയുടെ ഭാഗമായിരുന്ന കറാച്ചി തുറമുഖത്ത് പാത്രിയര്‍ക്കീസ് വന്നു ചേര്‍ന്നു. കൂടെ ക്ലീമ്മിസ് എന്നൊരു മെത്രാന്‍, രണ്ടു റമ്പാന്മാര്‍, ഒരു റൈട്ടര്‍, ഒരു അംഗരക്ഷകന്‍ എന്നിവര്‍ ഉണ്ടായിരുന്നു. ന്യൂഡല്‍ഹിയില്‍ ചെന്ന് വൈസ്രോയി ഇര്‍വിന്‍ പ്രഭുവുമായി സഭാസമാധാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത ശേഷം പാത്രിയര്‍ക്കീസ് 1106 മേടം 15 ന് (1931 ഏപ്രില്‍ 28) ചൊവ്വാഴ്ച്ച ആലുവയില്‍ എത്തി തൃക്കുന്നത്തു സെമിനാരിയില്‍ താമസിച്ചു. പിന്നീട് വട്ടശ്ശേരില്‍ തിരുമേനിയുമായി സഭാസമാധാനത്തെക്കുറിച്ച് ചര്‍ച്ച നടന്നു. 1931 മാര്‍ച്ച് 20 (1106 മീനം 8) ഏലിയാസ് തൃതീയനും, വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസും തമ്മില്‍ അവിടെ വച്ച് കൂടിക്കാഴ്ച നടത്തി.  മാര്‍ച്ച് 27-നു മുടക്കുതീര്‍ത്ത സന്ദേശവും പുറപ്പെടുവിച്ചു.  കാര്യങ്ങള്‍ അങ്ങനെ ഭംഗിയായി നടക്കുന്നു എന്ന് പുറമേക്കു തോന്നിയെങ്കിലും പാത്രിയര്‍ക്കീസ് ഭാഗം വട്ടശ്ശേരില്‍ തിരുമേനിയു...