Posts

MOSC Rule Committee Members (1934-2022)

  1934 – 1951 (26.12.1934) Geevarghese Mar Philoxenos Metropolitan (Pr), EJ Philipose (Con), Fr PT Abraham, Pathros Mathai, VA Varghese BA LT, Jacob Kurian, CO Oommen [7] 1951 – 1959 (Not available) 1960 – 1965 (18.02.1960) Mathews Mar Athanasius Metropolitan (Pr), Fr PP Joseph, PT Varghese, M Abraham, VO Markose, EJ Joseph, PN Ninan (Con) [7] 1966 – 1970 (24.03.1966) Mathews Mar Athanasius Metropolitan (Pr), Fr PP Joseph, Dr AT Markose, Chacko George, PT Varghese, K Koruth, KN Chacko, Jacob Stephen, KT Mathew, MC Pothen, PC Abraham (AS/Con) [11] 1971 – 1974 (23.02.1971) Daniel Mar Phioxenos Metropolitan (Pr), Fr PP Joseph, Fr KG Thomas, Dr AT Markose, K Koruth, K Cherian, KN Chacko, KO Mathew, Dr Chacko George, MC Pothen, P Jacob Stephen, M Abraham, MG Mathew, EJ Joseph, PC Abraham (AS/Con) [15]. 1975 – 1980 (12.05.1975) Daniel Mar Phioxenos Metropolitan (Pr), TS Abraham Corepiscopa (PT), Fr Abraham Konat, Fr KG Thomas, Dr AT Markose, M Abraham, K Cherian, K Koruth, K George, Kuri...

മാത്യൂസ് അത്താനാസ്യോസിന് രാജകീയ വിളംബരം

നമ്പ്ര് 249-മത്. രായസം ശ്രീപത്മനാഭദാസ വഞ്ചിബാല മാര്‍ത്താണ്ഡവര്‍മ്മ കുലശേഖര കിരീടപതി മന്നെ സുല്‍ത്താന്‍ മഹാരാജ രാജ്യെ ഭാഗ്യോദയ രാമരാജാ ബഹാദര്‍ഷം ഷെര്‍ജംഗ മഹാരാജാ അവര്‍കള്‍ സകലമാനപേര്‍ക്കും പ്രസിദ്ധപ്പെടുത്തുന്ന വിളംബരം.  എന്തെന്നാല്‍ കോട്ടയത്തു പാര്‍ക്കുന്ന മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കു വയസു കാലമായി സ്ഥാനം ഒഴിഞ്ഞിരിക്കകൊണ്ടും ആ സ്ഥാനത്തേക്കു അന്ത്യോഖ്യായില്‍ നിന്നും എഴുത്തും വാങ്ങിച്ചുംകൊണ്ടു വന്നിരിക്കുന്ന മാര്‍ അത്താനാസ്യോസിനെ മെത്രാപ്പോലീത്തായായിട്ടു നിശ്ചയിച്ചിരിക്കകൊണ്ടും ഇതിനാല്‍ പ്രസിദ്ധപ്പെടുത്തുന്നത് എന്തെന്നാല്‍ മലങ്കര ഇടവകയില്‍ പുത്തന്‍കൂറ്റില്‍ സുറിയാനിക്കാര്‍ ഉള്‍പ്പെട്ട എല്ലാവരും മേലെഴുതിയ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായെ അനുസരിച്ച് കീഴ്മര്യാദപോലെ നടന്നുകൊള്‍കയും വേണം.   എന്ന് 1027-മാണ്ട് കര്‍ക്കടകമാസം 15-നു.

ഏലിയാസ് തൃതീയന്‍റെ അന്ത്യം | അഡ്വ. പി. സി. മാത്യു പുലിക്കോട്ടില്‍

ഏലിയാസ് പാത്രിയര്‍ക്കീസ് വട്ടിപ്പണക്കേസില്‍ വട്ടശ്ശേരില്‍ തിരുമേനിക്കുണ്ടായ അന്തിമ വിജയം പാത്രിയര്‍ക്കീസ് കക്ഷിയെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു. ഹൈക്കോടതിയില്‍ ആദ്യ വിജയം കിട്ടിയതില്‍ ആഹ്ലാദിച്ചു കഴിഞ്ഞിരുന്ന പാത്രിയര്‍ക്കീസ് കക്ഷി മലങ്കര സാമ്രാജ്യം മുഴുവന്‍ പിടിച്ചടക്കി എന്ന വിശ്വാസത്തോടെ കഴിയുമ്പോഴാണ് പുനര്‍ വിചാരണ പതുക്കെ തല പൊക്കിയതും. പുനരിന്‍റെ തീര്‍പ്പ് വരുന്നതിനു മുന്‍പ് സി. ജെ. കുര്യനും, കോനാട്ട് മാത്തന്‍ മല്പാനും കടന്നുപോയി. അതോടെ പാത്രിയര്‍ക്കീസ് പക്ഷത്തു നേതാക്കന്മാരില്ലാതെ വന്നു. ബാവാ കക്ഷി ഭാഗത്തെ മെത്രാന്മാര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതായി. മാര്‍ യൂലിയോസും മറ്റു മെത്രാന്മാരും തമ്മിലുള്ള മത്സരം പാത്രിയര്‍ക്കീസ് കക്ഷിയുടെ ശക്തി ക്ഷയിപ്പിച്ചു തുടങ്ങി. ആ വസ്തുത അവരില്‍ ചിലരെല്ലാം മനസ്സിലാക്കി. മെത്രാന്മാരുടെ ഇടയിലുള്ള അഭിപ്രായവ്യത്യാസമോ, നേതൃസ്ഥാനത്ത് എത്തിയവരെപ്പറ്റിയുള്ള അവിശ്വാസമോ മാറ്റാന്‍ പാത്രിയര്‍ക്കീസിനെ വരുത്തുക മാത്രമാണ് പോംവഴി എന്ന് ചിലര്‍ കൂടിയാലോചിച്ച് തീരുമാനിച്ചു. അന്ന് പാത്രിയര്‍ക്കീസ് ഭാഗത്തെ തീപ്പൊരി പ്രസംഗകനായ മീഖായേല്‍ മെത്രാന്‍, യൂലിയോസ് മെത്രാന്‍, ഔഗേന്...

ഏലിയാസ് തൃതീയന്‍റെ ദുരന്തവും, കൊച്ചുതിരുമേനിയുടെ സന്ദര്‍ശനവും | അഡ്വ. പി. സി. മാത്യു പുലിക്കോട്ടില്‍

 പുത്തന്‍കാവ് കൊച്ചുതിരുമേനി വാഴിക്കപ്പെട്ട് നാലു മാസം കഴിഞ്ഞപ്പോഴാണ് അന്ത്യോക്യാ പാത്രിയര്‍ക്കീസ് മാര്‍ ഏലിയാസ് തൃതീയന്‍റെ മലങ്കര സന്ദര്‍ശനം. 1106 കുംഭം 21 ന് (1931 മാര്‍ച്ച് മാസം 5) വ്യാഴാഴ്ച; അന്ന് ഇന്ത്യയുടെ ഭാഗമായിരുന്ന കറാച്ചി തുറമുഖത്ത് പാത്രിയര്‍ക്കീസ് വന്നു ചേര്‍ന്നു. കൂടെ ക്ലീമ്മിസ് എന്നൊരു മെത്രാന്‍, രണ്ടു റമ്പാന്മാര്‍, ഒരു റൈട്ടര്‍, ഒരു അംഗരക്ഷകന്‍ എന്നിവര്‍ ഉണ്ടായിരുന്നു. ന്യൂഡല്‍ഹിയില്‍ ചെന്ന് വൈസ്രോയി ഇര്‍വിന്‍ പ്രഭുവുമായി സഭാസമാധാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത ശേഷം പാത്രിയര്‍ക്കീസ് 1106 മേടം 15 ന് (1931 ഏപ്രില്‍ 28) ചൊവ്വാഴ്ച്ച ആലുവയില്‍ എത്തി തൃക്കുന്നത്തു സെമിനാരിയില്‍ താമസിച്ചു. പിന്നീട് വട്ടശ്ശേരില്‍ തിരുമേനിയുമായി സഭാസമാധാനത്തെക്കുറിച്ച് ചര്‍ച്ച നടന്നു. 1931 മാര്‍ച്ച് 20 (1106 മീനം 8) ഏലിയാസ് തൃതീയനും, വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസും തമ്മില്‍ അവിടെ വച്ച് കൂടിക്കാഴ്ച നടത്തി.  മാര്‍ച്ച് 27-നു മുടക്കുതീര്‍ത്ത സന്ദേശവും പുറപ്പെടുവിച്ചു.  കാര്യങ്ങള്‍ അങ്ങനെ ഭംഗിയായി നടക്കുന്നു എന്ന് പുറമേക്കു തോന്നിയെങ്കിലും പാത്രിയര്‍ക്കീസ് ഭാഗം വട്ടശ്ശേരില്‍ തിരുമേനിയു...

പുന്നത്ര മാര്‍ ദീവന്നാസ്യോസിന്‍റെ ഒരു കല്പന

'സുറിയാനിക്കാര്‍ എന്നു വിളിക്കപ്പെടുന്നവരും, മലയാള രാജ്യത്തു പാര്‍ക്കുന്നവരുമായ ഞങ്ങള്‍ തോമ്മാ ശ്ശീഹായുടെ കാലം മുതല്‍ കൊച്ചിയില്‍ പറുങ്കി വരുന്നതു (1500) വരെ സത്യവിശ്വാസത്തില്‍ ഉറപ്പുള്ളവരായി കക്ഷികളും കലഹങ്ങളും കൂടാതെ സമാധാനത്തോടെ വസിച്ചു വന്നു. എന്നാല്‍ പ്രങ്കായക്കാ (പോര്‍ട്ടുഗീസുകാരായ പറങ്കികള്‍) രുടെ കൗശലത്താല്‍ സുറിയാനിയില്‍ നിന്നുള്ള ഞങ്ങളുടെ പിതാക്കന്മാ (വൈദികാദ്ധ്യക്ഷന്മാരുടെ) രുടെ വരവിനെ മുടക്കിക്കളഞ്ഞു. അങ്ങനെ ഞങ്ങള്‍ ആത്മാവില്‍ വ്യാകുലപ്പെട്ടു തുണയും സഹായവുമില്ലാത്ത അനാഥന്മാരെയും വിധവമാരേയും പോലെ ആയിത്തീര്‍ന്നു. പ്രാങ്കായക്കാരുടെ ശക്തിയും രാജത്വവും ധനത്തിന്‍റെ പെരുപ്പവും കൊണ്ടു മലയാളത്തുള്ള സുറിയാനിപ്പള്ളികള്‍ ഒക്കേയും റോമ്മാ മേലധികാരത്തിന്‍കീഴായിത്തീര്‍ന്നു'  (മലങ്കര മെത്രാപ്പോലീത്തായായിരുന്ന പുന്നത്ര മാര്‍ ദീവന്നാസ്യോസ് കൊല്ലം 996-ാമാണ്ടു എഴുതിയ ഒരു കത്തില്‍ നിന്നു). 

കോട്ടയം പഴയ സിമ്മനാരിയില്‍ നിന്നു കണ്ടുകിട്ടിയ വെള്ളോല റിക്കാര്‍ട്ട് (1002)

Image
"സിമ്മനാരിയില്‍ പൈതങ്ങളെ പഠിപ്പിക്കുന്നതിനു ഗ്രന്ഥങ്ങള്‍ വിലെക്കു വാങ്ങിച്ചു കൊവിലാശാനെ ഏല്പിച്ച വകയ്ക്കു എഴുതിയ കണക്കു. 1002-ാമാണ്ടു കക്കടക മാസം 28-നു രാജശ്രീ ഡൊറന്‍ സായ്പ അവര്‍കള്‍ കല്പനപ്രകാരം വൈക്കത്തെ മാടപ്പെള്ളില്‍ കൃഷ്ണന്‍ കുഞ്ചുവി നൊടു (വിലെക്കു) വാങ്ങിച്ച ഗ്രന്ഥം - 2 യുധിഷ്ഠര വിജയം വ്യാഖ്യാനഗ്രന്ഥം - 1 ബാലഭാരതം വ്യാഖ്യാനഗ്രന്ഥം - 1 കൃഷ്ണവിലാസം ഗ്രന്ഥം - 1 മാഘം മൂലഗ്രന്ഥം - 1 യുധീഷ്ഠര വിജയം മൂലഗ്രന്ഥം - 1 കുമാരസംഭവം മൂലഗ്രന്ഥം - 1 കൃഷ്ണവിലാസം മൂലഗ്രന്ഥം - 1 സിദ്ധരൂപം ഗ്രന്ഥം - 1 ആകെ ഗ്രന്ഥം എണ്ണം - 3" (ഇവിടെ ആകെ എണ്ണം മൂന്നെന്നു പറയുന്നത് ഏടായി കോര്‍ത്തിട്ടുള്ള മൂന്ന് ഏടുകെട്ടുകളെ ഉദ്ദേശിച്ചായിരിക്കുമെന്നു തോന്നുന്നു) Source: "ഈയിടയ്ക്കു കോട്ടയം പഴയ സിമ്മനാരിയില്‍ നിന്നു കണ്ടുകിട്ടിയ കുറെ വെള്ളോല റിക്കാര്‍ട്ടുകളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു കണക്കോല താഴെ ചേര്‍ക്കുന്നു" എന്നു പറഞ്ഞ് ആധുനിക മലയാള ഗദ്യത്തിന്‍റെ ആദ്യ മാതൃകകള്‍ എന്ന ലേഖനത്തില്‍ ചിത്രമെഴുത്ത് കെ. എം. വര്‍ഗീസ് ഉദ്ധരിച്ചിരിക്കുന്നത്. ലേഖനം 1928 ജൂലൈ 2 മുതല്‍ 15 വരെ മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ചത്...

പ. മാത്യൂസ് തൃതീയന്‍ ബാവാ വൈദികര്‍ക്ക് അയച്ച പ്രത്യേക കല്പന

 പ. മാത്യൂസ് തൃതീയന്‍ ബാവാ വൈദികര്‍ക്ക് അയച്ച പ്രത്യേക കല്പന? മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, സ്ഥാനമേറ്റെടുത്ത ശേഷം വൈദികർക്കായി നൽകിയ കർശനമായ നിർദ്ദേശങ്ങളും കല്പനകളും സഭയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. പ്രധാനമായും വൈദികരുടെ ചിട്ടകളും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ കല്പന പുറപ്പെടുവിച്ചത്. അദ്ദേഹം വൈദികർക്ക് നൽകിയ പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്: വൈദിക വേഷം (Dress Code): വൈദികർ പൊതുസ്ഥലങ്ങളിലും ഔദ്യോഗിക വേദികളിലും എത്തുമ്പോൾ നിർബന്ധമായും വൈദിക വേഷം (കറുത്ത കുപ്പായം/ കാസക്ക്) ധരിച്ചിരിക്കണം. നിറമുള്ള ഷർട്ടുകളോ പാന്റുകളോ ധരിച്ച് പൊതുയിടങ്ങളിൽ പോകുന്നത് ഒഴിവാക്കണം. താടി (Beard): വൈദികർ താടി വടിക്കുന്നതോ, ഫാഷനായി വെട്ടിയൊതുക്കുന്നതോ (Trimming) അനുവദിക്കില്ല. പൗരസ്ത്യ പാരമ്പര്യമനുസരിച്ച് വൈദികർ പൂർണ്ണമായി താടി വളർത്തേണ്ടതാണ്. ആരാധനാ ക്രമങ്ങൾ: വിശുദ്ധ കുർബാനയിലും മറ്റ് കൂദാശകളിലും സഭ നിഷ്കർഷിച്ചിട്ടുള്ള ക്രമങ്ങൾ (Taksa) മാത്രമേ ഉപയോഗിക്കാവൂ. സ്വന്തം ഇഷ്ടപ്രകാരം മാറ്റങ്ങൾ വരുത്താനോ സമയം ചുരുക്...