Posts

പ. മാത്യൂസ് തൃതീയന്‍ ബാവാ വൈദികര്‍ക്ക് അയച്ച പ്രത്യേക കല്പന

 പ. മാത്യൂസ് തൃതീയന്‍ ബാവാ വൈദികര്‍ക്ക് അയച്ച പ്രത്യേക കല്പന? മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, സ്ഥാനമേറ്റെടുത്ത ശേഷം വൈദികർക്കായി നൽകിയ കർശനമായ നിർദ്ദേശങ്ങളും കല്പനകളും സഭയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. പ്രധാനമായും വൈദികരുടെ ചിട്ടകളും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ കല്പന പുറപ്പെടുവിച്ചത്. അദ്ദേഹം വൈദികർക്ക് നൽകിയ പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്: വൈദിക വേഷം (Dress Code): വൈദികർ പൊതുസ്ഥലങ്ങളിലും ഔദ്യോഗിക വേദികളിലും എത്തുമ്പോൾ നിർബന്ധമായും വൈദിക വേഷം (കറുത്ത കുപ്പായം/ കാസക്ക്) ധരിച്ചിരിക്കണം. നിറമുള്ള ഷർട്ടുകളോ പാന്റുകളോ ധരിച്ച് പൊതുയിടങ്ങളിൽ പോകുന്നത് ഒഴിവാക്കണം. താടി (Beard): വൈദികർ താടി വടിക്കുന്നതോ, ഫാഷനായി വെട്ടിയൊതുക്കുന്നതോ (Trimming) അനുവദിക്കില്ല. പൗരസ്ത്യ പാരമ്പര്യമനുസരിച്ച് വൈദികർ പൂർണ്ണമായി താടി വളർത്തേണ്ടതാണ്. ആരാധനാ ക്രമങ്ങൾ: വിശുദ്ധ കുർബാനയിലും മറ്റ് കൂദാശകളിലും സഭ നിഷ്കർഷിച്ചിട്ടുള്ള ക്രമങ്ങൾ (Taksa) മാത്രമേ ഉപയോഗിക്കാവൂ. സ്വന്തം ഇഷ്ടപ്രകാരം മാറ്റങ്ങൾ വരുത്താനോ സമയം ചുരുക്...

ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് (1851-1927)

Image
  ഫീലിപ്പോസ് കത്തനാരുടെ ഇളയപുത്രനായി 1851 നവംബര്‍ 12-ന് ജനിച്ചു. 1862 ഓഗസ്റ്റ് 10-ന് ഞായറാഴ്ച കോട്ടയം ചെറിയപള്ളിയില്‍ വച്ച് യൂയാക്കീം മാര്‍ കൂറിലോസില്‍ നിന്നും കോറൂയോ പട്ടമേറ്റു. ജ്യേഷ്ഠന്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പായുടെ ശിക്ഷണത്തില്‍ വൈദികപഠനം പൂര്‍ത്തിയാക്കി. 1875 ഏപ്രില്‍ 25-ന് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീന്നാസ്യോസില്‍ നിന്നും കോട്ടയം പുത്തന്‍പള്ളിയില്‍ വച്ച് കശ്ശീശാ സ്ഥാനമേറ്റു. ഇഗ്നാത്യോസ് അബ്ദുള്ളാ ദ്വിതീയന്‍ പാത്രിയര്‍ക്കീസ് 1910 ഓഗസ്റ്റ് 21-നു പാമ്പാക്കുട വലിയപള്ളിയില്‍ വച്ച് റമ്പാനാക്കി. 28-ന് കൂത്താട്ടുകുളം വടകര വി. യോഹന്നാന്‍ മാംദാനയുടെ പള്ളിയില്‍ വച്ച് അബ്ദുള്ളാ ദ്വിതീയന്‍, 'മാര്‍ സേവേറിയോസ്' എന്ന പേരില്‍ മെത്രാപ്പോലീത്താ സ്ഥാനം നല്‍കി. മലങ്കരയിലെ ക്നാനായ സുറിയാനിക്കാരുടെ ദേവാലയങ്ങള്‍ ചേര്‍ത്ത് ക്നാനായ ഭദ്രാസനം രൂപീകരിച്ചതിന്‍റെ പ്രഥമ മെത്രാപ്പോലീത്താ ആയി നിയമിതനായി. കോട്ടയം വലിയപള്ളി ആസ്ഥാനമാക്കി ഭദ്രാസന ഭരണം നിര്‍വ്വഹിച്ചു.  ഭദ്രാസനത്തിലെ വിശ്വാസികളെയും പുരോഹിതന്മാരെയും കത്തോ ലിക്കാ സഭയില്‍ ചേര്‍ക്കാന്‍ നടന്ന ശ്രമങ്ങള്‍ക്കെതിരെ ധീരതയോടെ പൊരുതി. മലങ്കരസഭയിലെ ...

ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിക്കുന്നു (1953)

Image
അപ്രേം പാത്രിയര് ‍ ക്കീസ് ബാവായുടെ കല്പന 1. നോമ്പ് വെട്ടിക്കുറയ്ക്കല് ‍,  2. ഗ്രിഗോറിയന് ‍  കലണ്ടര് ‍  സ്വീകരിക്കുന്നു ഗീവര് ‍ ഗീസ് രണ്ടാമന് ‍  കാതോലിക്കാ ബാവായുടെ കല്പന 1. ഗ്രിഗോറിയന് ‍  കലണ്ടര് ‍  സ്വീകരിക്കുന്നു നോമ്പിന്‍റെ കണക്കുകള്‍ റോമാക്കാരുടെ ഗ്രിഗോറിയന്‍ കലണ്ടര്‍ ഈ വരുന്ന 25 നോമ്പു മുതല്‍ സ്വീകരിച്ചിരിക്കുന്നതായും 50 നോമ്പില്‍ ആദ്യത്തെയും ഒടുവിലത്തെയും ആഴ്ചകളിലും വെള്ളിയാഴ്ചകളും മാത്രം ആചരിച്ചാല്‍ മതിയെന്നും ഇറച്ചി മാത്രം വര്‍ജ്ജിക്കുന്നതു മതിയാകുമെന്നും കാണിച്ചുള്ള പാത്രിയര്‍ക്കീസിന്‍റെ കല്പന പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. മാര്‍ത്തോമ്മാക്കാരും ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. 13-6-1953: ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചതനുസരിച്ചുള്ള പുതിയ പഞ്ചാംഗം അയച്ചുതന്നതു കിട്ടി. 3-7-1953: ഇന്നു സെന്‍റ് തോമസ് ഡേ ആയതിനാല്‍ പൊതു അവധിയായിരുന്നു. (കാനം പറപ്പള്ളിത്താഴെ പി. എം. ജേക്കബ് കത്തനാരുടെ ദിനവൃത്താന്ത കുറിപ്പുകളില്‍ നിന്നും) ജൂലിയന്‍ കലണ്ടര്‍ മാറ്റി ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിക്കാനുള്ള ശ്രമം (1926)

വിശുദ്ധ സെബസ്ത്യാനോസിനോടുള്ള മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സമീപനം എന്താണ് ?

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പാരമ്പര്യത്തിൽ വിശുദ്ധ സെബസ്ത്യാനോസിന് (St. Sebastian)   റോമൻ കത്തോലിക്കാ സഭയിലുള്ളതുപോലെയുള്ള വലിയ പ്രാധാന്യമോ ആരാധനാപരമായ സ്ഥാനമോ ഇല്ല. ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്ന ചില കാര്യങ്ങൾ താഴെ പറയുന്നവയാണ്: ആദിമ സഭയിലെ രക്തസാക്ഷി:  എ.ഡി 288-ൽ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ സെബസ്ത്യാനോസ്, സഭകൾ പിളരുന്നതിന് (Council of Chalcedon) മുൻപുള്ള കാലഘട്ടത്തിലെ വിശുദ്ധനാണ്. അതിനാൽ, ഒരു ആദിമ ക്രൈസ്തവ രക്തസാക്ഷി എന്ന നിലയിൽ മലങ്കര ഓർത്തഡോക്സ് സഭ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ വിശുദ്ധി സഭ നിഷേധിക്കുന്നില്ല. ആരാധനാക്രമത്തിലെ സ്ഥാനം:  ഓര്‍ത്തഡോക്സ് സഭയുടെ ആരാധനാ കലണ്ടറിലോ (Panchangam), വിശുദ്ധ കുർബാന മധ്യേ ചൊല്ലുന്ന തുബ്ദേനിലോ (Diptychs - കാനോനിക നമസ്കാരങ്ങൾ) വിശുദ്ധ സെബസ്ത്യാനോസിനെ പ്രത്യേകം അനുസ്മരിക്കുന്നില്ല. അദ്ദേഹത്തിന്റെ പേരിൽ പെരുന്നാളുകൾ ആഘോഷിക്കുന്ന പതിവും ഓർത്തഡോക്സ് പള്ളികളിൽ ഇല്ല. വിശുദ്ധ ഗീവർഗീസ് സഹദാ:  കേരളത്തിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ, ഒരു "പടയാളി" ആയ വിശുദ്ധൻ (Soldier Saint) എന്ന നിലയിൽ കത്തോലിക്കാ സഭയിൽ വിശുദ്ധ സെബസ്ത്യ...

ബോംബെ സന്ദര്‍ശനം | പ. ബസേലിയോസ് ഗീവര്‍ഗീസ് രണ്ടാമന്‍ കാതോലിക്കാ ബാവാ

 22-11-1951. പരുമല. രാവിലെ പുത്തന്‍കാവുകാരന്‍ കൊച്ചച്ചന്‍ വി. കുര്‍ബ്ബാന ആദ്യമായി ചൊല്ലി. പലരും വന്ന് നമ്മെ സന്ദര്‍ശിച്ചു.  23-11-1951. പരുമല. രാവിലെ നാം വി. കുര്‍ബ്ബാന അര്‍പ്പിച്ചു. മാവേലിക്കര നിന്നും റ്റി. എസ്. ഏബ്രഹാം കത്തനാര്‍ വന്നിരുന്നു. പന്നായിക്കടവിലെ കത്തനാര്‍ വന്ന് നാളെ അയാള്‍ പുതുതായി പണികഴിപ്പിച്ചിരിക്കുന്ന കെട്ടിടം കൂദാശ ചെയ്തുകൊടുക്കണമെന്ന് പറഞ്ഞു.  24-11-1951. പരുമല, കോട്ടയം. രാവിലെ കാപ്പി കഴിഞ്ഞ് കോട്ടയത്തിനു തിരിച്ചു. പന്നായിക്കടവില്‍ കത്തനാരുടെ പുരകൂദാശ നടത്തി. അതു കഴിഞ്ഞ് പാത്താമുട്ടത്തിനു തിരിച്ചു. ഉച്ചയോടുകൂടി അവിടെ എത്തി റമ്പാച്ചന്‍റെ സുഖക്കേടു വിവരം അറിഞ്ഞു. റമ്പാച്ചന് ഇപ്പോള്‍ വളരെ സുഖമുണ്ട്. ഉച്ചമേശ കഴിഞ്ഞ് മൂന്നു മണിക്ക് ഇവിടെയെത്തി.  സെമിനാരി സ്ഥാപകന്‍ തിരുമനസ്സിലെ ഓര്‍മ്മദിവസം നാളെയാകയാല്‍ ഇന്ന് പെരുന്നാള്‍ ചടങ്ങുകള്‍ ഉണ്ടായിരുന്നു. തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും എല്ലാവരും വന്നിരുന്നു.  25-11-1951. കോട്ടയം. രാവിലെ നാമും കെ. പി. പൗലോസ് കത്തനാരും, കെ. ഫീലിപ്പോസ് കത്തനാരും കൂടി മൂന്നുമ്മേല്‍ കുര്‍ബ്ബാന അര്‍പ്പിച്ചു. കുര്‍ബ്ബാനമദ്ധ്യ...

പത്രോസ് പാത്രിയര്‍ക്കീസ് ബോംബെയില്‍

ഇങ്ങനെ ഇരിക്കുമ്പോള്‍ പിന്നേയും ലണ്ടനില്‍ നിന്നും പാത്രിയര്‍ക്കീസ് ബാവായുടെ കല്പന മക്കുദിശായ്ക്കും പുലിക്കോട്ട് മെത്രാച്ചനും മേട മാസം 9-ന് വന്നു. മെത്രാച്ചന്‍ കോട്ടയത്ത് ആയിരുന്നതിനാല്‍ അദ്ദേഹത്തിന്‍റേത് കോട്ടയത്തേക്കും മക്കുദിശായുടേത് തിരുവല്ലായ്ക്കും കൊച്ചിയില്‍ നിന്നും തപാല്‍ വഴി അയച്ചു.  കല്പനയിലെ സാരം: ഇവിടെ നിന്നും നമുക്ക് ലഭിപ്പാനുള്ളതൊക്കെയും കിട്ടിയിരിക്കുന്നു എന്നും ഇനി ഇവിടെ നിന്നും നാം യാത്ര പുറപ്പെടുവാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നും ഇനി ഇവിടേക്കായി നമ്മുടെ പേര്‍ക്ക് യാതൊരു എഴുത്തും അയക്കേണ്ടെന്നും അങ്ങോട്ടുള്ള നമ്മുടെ യാത്ര ഉറച്ചാലുടനെ നിങ്ങളെ കമ്പി വഴിയായി അറിയിക്കുമെന്നും എഴുതി അയച്ചു. ഇങ്ങനെ ഇരിക്കുമ്പോള്‍ പിന്നെയും ഇടവ മാസം 6-ന് കൊച്ചി വഴിയായി പുലിക്കോട്ടില്‍ മെത്രാപ്പോലീത്തായ്ക്കും ആലപ്പുഴ വഴിയായി മക്കുദിശായ്ക്കും ബോംബെയില്‍ നിന്നും പാത്രിയര്‍ക്കീസ് ബാവാ കമ്പി അറിയിച്ചു. ബോംബെയില്‍ നിന്ന് കമ്പി കിട്ടിയ ഉടന്‍ പുലിക്കോട്ട് മെത്രാച്ചന്‍ കോട്ടയത്തു നിന്നും കൊച്ചിയില്‍ വന്ന് വടക്കുള്ള എല്ലാ പള്ളികള്‍ക്കും സാധനം എഴുതി അയച്ചു. 10-ന് ശനിയാഴ്ച അസ്തമിച്ച് ബോംബെയ്ക്ക് പോകുന...

പുലിക്കോട്ടില്‍ രണ്ടാമന്‍ തിരുമേനി ബോംബെയില്‍

Image
ബോംബെ നഗരം (മേടം 22 - ഇടവം 9) കണ്ണൂര്‍ക്കാരനും നമുക്കു പരിചിതനുമായ ഒരു കച്ചവടക്കാരന്‍ ബോംബയ്ക്കായി കപ്പല്‍ കേറിയ വിവരം ഇതിനു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ബോംബയില്‍ എത്തിയ ഉടനെ ഇദ്ദേഹത്തിന്‍റെ വീട്ടില്‍ താമസിക്കുന്നതിനായിട്ടാണു ഞങ്ങള്‍ പുറപ്പെട്ടത്. അവിടെ എത്തിയപ്പോള്‍ ആ വീടു വളരെ ചെറുതാണെന്നു കാണുകയാല്‍ സാമാനങ്ങള്‍ അവിടെ വെച്ചിട്ടു ഞങ്ങള്‍ അവിടുത്തെ അര്‍മ്മേനിയന്‍ പള്ളി അന്വേഷിച്ചു പുറപ്പെട്ടു. വഴിയില്‍ കണ്ട പലരോടും അര്‍മ്മേനിയന്‍ പള്ളി എവിടെയാണെന്നു ചോദിച്ചിട്ടു ഒരു ഫലവും ഉണ്ടായില്ല. ഒടുവില്‍ ഒരു പോലീസ് കണ്‍സ്റ്റബിളിനെ കണ്ടു. പള്ളി കാണിച്ചു കൊടുത്താല്‍ നാലണ (25 പൈസ - എഡി.) കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ അയാള്‍ക്കു വലിയ സന്തോഷമായി. ഞങ്ങളുടെ മാര്‍ഗ്ഗദര്‍ശിയായി ഈ കണ്‍സ്റ്റബിള്‍ കുറേ നടന്നതിന്‍റെ ശേഷം അയാള്‍ ഞങ്ങളെ ഒരു വലിയ ഗോപുരത്തിന്‍റെ ഉള്ളിലേക്കു കൊണ്ടുപോയി. അകത്തു ചെന്നപ്പോള്‍ വെള്ളത്തലപ്പാവു ധരിച്ച അനേകം അറബികളും തുലുക്കരും ഇരിക്കുന്നതു കണ്ടിട്ടു ഇതാണോ അര്‍മ്മേനിയന്‍ പള്ളി എന്ന് നാം സംശയഭയങ്ങളോടു കൂടി കണ്‍സ്റ്റബിളിനോടു ചോദിച്ചാറെ അതേ എന്നു അയാള്‍ വീണ്ടും ഉറപ്പിച്ചു പറഞ്ഞു എങ്കിലും ...