Posts

Showing posts from July, 2026

മദ്രാസ് ഗവര്‍ണറെ സന്ദര്‍ശിക്കുന്നു (1882)

62-ാമത് ലക്കം. ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ കണ്ടനാട്ട് പള്ളിയില്‍ താമസിച്ചിരിക്കുമ്പോള്‍ കൊച്ചിയില്‍ നിന്ന് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ എഴുത്ത് ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്ക് വന്നതില്‍ മഹാരാജശ്രീ. എ. പെ. പെ. ബ. മദ്രാസ് ഗവര്‍ണര്‍ സായിപ്പ് അവര്‍കള്‍ ഈ മാസം 18-ാം തീയതി പോഞ്ഞിക്കര എത്തി കൊച്ചി രാജാവുമായി കൂടിക്കാഴ്ച ഉണ്ടാവുമെന്നും 19-ാം തീയതി ഈ മലയാളത്തിലുള്ള എല്ലാ മെത്രാപ്പോലീത്തന്മാരെയും കാണുന്നതിന് മനസ്സായിരിക്കുന്നപ്രകാരം എല്ലാവരെയും അറിയിക്കണമെന്നും മറ്റും റസിഡണ്ടര്‍ സായിപ്പ് അവര്‍കള്‍ക്ക് ഉത്തരവ് അയക്കയാല്‍65 സായിപ്പ് അവര്‍കള്‍ വരാപ്പുഴ മെത്രാനും തൃശൂര്‍ ഇരിക്കുന്ന കല്‍ദായക്കാരന്‍ അബ്ദീശോ മെത്രാനും പാലക്കുന്നനും ആലത്തൂര്‍ക്കാരനും ഉത്തരവയച്ചു. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവായുടെ കീഴിലുള്ള എല്ലാ മെത്രാന്മാരെയും അറിയിച്ചു വരത്തണമെന്ന് നമുക്കും എഴുതി വരികയാല്‍ സഹോദരന്മാരായ മെത്രാപ്പോലീത്തന്മാര്‍ക്കും സമീപെ ഉള്ള പള്ളിക്കാര്‍ക്കും എഴുതി അയച്ചിരിക്കകൊണ്ട് 18-ാം തീയതി കൊച്ചിയില്‍ വന്നെത്തണമെന്നും മറ്റും മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ...

നിങ്ങളേക്കാള്‍ അധികം സ്വാമിഭക്തിയും സന്മാര്‍ഗ്ഗവും ഉള്ള ഒരു ജനത്തെ കാണ്മാന്‍ കഴിയുന്നതല്ല: മംഗളപത്രത്തിനു രാജാവിന്‍റെ മറുപടി

50-ാമത് ലക്കം. വിശുദ്ധ പിതാവാകുന്ന മോറാന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്ക് മുദ്ര കൊടുത്ത തിരുവിതാംകൂര്‍ രാജാവ് നാടുനീങ്ങിയതിന്‍റെ ശേഷം അനുജന്‍ ഇളയരാജാവ് അവര്‍കള്‍ സിംഹാസനമേറിയാറെ, കോട്ടയത്ത് എഴുന്നള്ളിയിരിക്കുമ്പോള്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും കോട്ടയം ഇടവകയുടെ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായും ഏതാനും ജനങ്ങളും കൂടി മഹാരാജാവ് അവര്‍കളെ സ്തുതിച്ചും മറ്റും മംഗളപത്രം എഴുതി വച്ച് തിരുമുഖം കാണുക ഉണ്ടായി. അത്പ്രകാരം എഴുതി വച്ച് ബലയാറെന്ന പാലക്കുന്നത്തു അത്താനാസ്യോസ് മെത്രാനെന്ന് പറഞ്ഞുവരുന്ന തോമ്മായും കൂട്ടവും തിരുമുഖം കാണുകയും ചെയ്തു. ഇരു കൂട്ടക്കാര്‍ക്കും കല്പിച്ചു മറുപടി കൊടുത്തു: സുറിയാനിക്കാരായ നമുക്ക് കിട്ടിയ മറുപടിയുടെ പകര്‍പ്പ്:  സുറിയാനിസഭയിലെ വൈദികന്മാരും അയ്മേനികളും ആയുള്ളോരേ, നിങ്ങള്‍ ഇപ്പോള്‍ നമ്മുടെ മുമ്പാകെ ബഹുമതിപൂര്‍വ്വം ബോധിപ്പിച്ചിട്ടുള്ള ഇമ്പവും മനപ്പൂര്‍വ്വവും ആയുള്ള മംഗളപത്രത്താല്‍ നമുക്ക് വളരെ മനോതൃപ്തി ഉണ്ടായിരിക്കുന്നു. നിങ്ങളുടെ സമുദായം പൂര്‍വതിങ്കലേ ഉള്ളതും ചരിത്രസംബന്ധമായ സാഹിത്യത്തോടു കൂടിയതുമായ ഒരു യോഗവും തൃപ്തിയുടെയും സമാധാനത്തിന...