Posts

Showing posts from March, 2025

ചെങ്ങന്നൂര്‍ സുന്നഹദോസ് (1686) | ഡോ. എം. കുര്യന്‍ തോമസ്

മാര്‍ ഈവാനിയോസ് ഹദിയള്ളാ കേരളത്തിലെത്തുമ്പോഴുള്ള നസ്രാണികളുടെ സ്ഥിതി പരിശോധിച്ചാല്‍ വളരെ വിചിത്രമായ ഒരു ചിത്രമാണ് കിട്ടുന്നത്. ഉദയംപേരൂര്‍ സുന്നഹദോസിനു മുമ്പ് മലങ്കരസഭ പിന്‍തുടര്‍ന്നു വന്നിരുന്ന നെസ്തോറിയന്‍ വിശ്വാസവും കല്‍ദായ ആചാരങ്ങളും റോമാഭരണകാലത്ത് അവരുടേതായ രീതിയില്‍ ഭേദപ്പെടുത്തിയിരുന്നു. അവയ്ക്കുപരി, ലത്തീന്‍ക്രമങ്ങളും ആചാരങ്ങളും കൂടി അവര്‍ മലങ്കരയില്‍ അവതരിപ്പിച്ചു. ഇവയില്‍ പലതും സുറിയാനിയില്‍ പരിഭാഷപ്പെടുത്തി സുറിയാനിക്രമങ്ങള്‍ എന്ന ഭാവേനയാണ് അവതരിപ്പിച്ചത്. ഒരു നൂറ്റാണ്ടുകാലം റോമാസഭയുടെ കീഴില്‍ വൈദികാഭ്യസനം നടത്തിയ പട്ടക്കാരും അവരിലൂടെ അതു ശീലിച്ച ജനങ്ങളും അനുവര്‍ത്തിച്ചു വന്നിരുന്നത് ഈ സമ്മിശ്ര രൂപമായിരുന്നു. ക്രമീകൃതമായ റോമന്‍ പ്രചാരവേല ഇവയോടുള്ള ആഭിമുഖ്യം ജനങ്ങളില്‍ രൂഡമൂലമാകുന്നതിന് ത്വരകവുമായി. 1653-ല്‍ റോമാബന്ധം വിച്ഛേദിച്ചു സുറിയാനി പാരമ്പര്യത്തിലേയ്ക്ക് മടങ്ങാന്‍ തീരുമാനിച്ചെങ്കിലും അതിന്‍റെ രണ്ടാം ഭാഗം അത്ര സുഗമമായിരുന്നില്ല. ഒന്നാമത് യഥാര്‍ത്ഥ സുറിയാനി പാരമ്പര്യം എന്തെന്നറിയാന്‍ പുസ്തകങ്ങളോ മല്പാന്മാരോ ഉണ്ടായിരുന്നില്ല. നസ്രാണികളാകട്ടെ ഒരു നൂറ്റാണ്ടുകൊണ്ട് അവരുടെ പൂ...

യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ: ജീവിതരേഖ

പാലക്കാട് വടക്കഞ്ചേരി പന്നിയങ്കര പറേകുന്നില്‍ കുടുംബത്തിലെ പരേതരായ പി.വി.സക്കറിയയുടെയും, അന്നമ്മ സക്കറിയയുടെയും മകനായി 1955 മാര്‍ച്ച് 30-ന് ജനനം. തേനിടുക്ക് മാര്‍ ഗ്രിഗോറിയോസ് പള്ളിയാണ് മാതൃ ഇടവക. ആയക്കാട് ചാമി അയ്യര്‍ ഹൈസ്കൂളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസവും, ആലത്തൂര്‍ എസ്.എന്‍.കോളേജില്‍ നിന്ന് ബിരുദവും നേടി. കേരള സര്‍വ്വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് 1978-ല്‍ ഏടഠ യും 1979-ല്‍ ആഉ യും കരസ്ഥമാക്കി. 1990-ല്‍ ജനീവയിലെ ബോസ്സെ എക്യുമിനിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എക്യുമിനിക്കല്‍ തിയോളജിയില്‍ ഡിപ്ലോമ നേടി.  1977 മാര്‍ച്ച് 25-ന് യൂഹാനോന്‍ മാര്‍ സേവേറിയോസില്‍ നിന്ന് പഴയ സെമിനാരിയില്‍ വച്ച് ഉപശെമ്മാശപട്ടവും, 1979ഡിസംബര്‍ 9-ന് ജോസഫ് മാര്‍ പക്കോമിയോസില്‍ നിന്ന് വെട്ടിക്കല്‍ ദയറായില്‍ വച്ച് പൂര്‍ണ്ണശെമ്മാശപട്ടവും സ്വീകരിച്ചു, 1980 ജനുവരി 7-ന് യൂഹാനോന്‍ മാര്‍ സേവേറിയോസില്‍ നിന്ന് തേനിടുക്കു മാര്‍ ഗ്രീഗോറിയോസ് പള്ളിയില്‍ വച്ച് കശ്ശീശാപട്ടവും സ്വീകരിച്ചു. പ. ബസേലിയസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമ...

അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസിന്‍റെ കല്പനകള്‍

  1. ഒന്നാം കല്പന അബ്ദള്ളാ അഫന്‍ഡി (മാര്‍ അബ്ദള്ളാ) നിങ്ങളുടെ ഇടയില്‍ ഉണ്ടാക്കിയിട്ടുള്ള ക്ഷോഭത്തെയും ഭിന്നതയെയും കുറിച്ച് മലങ്കര നിന്നു വരുന്ന എഴുത്തുകളില്‍ നിന്നു ഗ്രഹിച്ചിരിക്കുന്നു. ജീവനുള്ള ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടമാകുന്ന മലങ്കരയുള്ള ജനത്തിനുണ്ടാകുന്ന നാശത്തെക്കുറിച്ച് നാം അനല്പമായി ദുഃഖിക്കുന്നു. ഈ അബ്ദള്ളാ ആരംഭം മുതലേ ഇപ്രകാരമുള്ളയാളാകുന്നു. പത്രോസ് പാത്രിയര്‍ക്കീസിനോടൊരുമിച്ച് നിങ്ങളുടെ ഇടയില്‍ ആയിരുന്ന കാലത്തെ അയാളുടെ മ്ലേഛങ്ങളായിരുന്ന നടത്തകളെക്കുറിച്ചും, ദ്രവ്യാഗ്രഹത്തെക്കുറിച്ചും, സ്ഥാനഭ്രംശത്തെക്കുറിച്ചും നിങ്ങള്‍ അറിഞ്ഞിട്ടുള്ളതാണല്ലോ. എല്ലാവരെയുംകാള്‍ ജ്ഞാനിയാകുന്നു താന്‍ എന്നു വിശ്വസിക്കുന്നതുകൊണ്ട്, ധനസമ്പാദനമാര്‍ഗ്ഗം കാണിച്ചുകൊടുക്കുന്നവരുടെ ആലോചന ഒഴിച്ച് മറ്റ് യാതൊരു ആലോചനയും സ്വീകരിക്കുന്നില്ല. ജീവനുള്ള ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം നശിക്കുന്നതിനെക്കുറിച്ച് ലേശംപോലും കരള്‍ കനിവില്ല. ... പത്രോസ് പാത്രിയര്‍ക്കീസിന്‍റെ ദേഹവിയോഗാനന്തരം പാത്രിയര്‍ക്കീസായി തീരുന്നതിന് അയാള്‍ അത്യധികം ഉത്സാഹിച്ചു. മെത്രാപ്പോലീത്തന്മാരും അനേകം ജനങ്ങളും ചേര്‍ന്ന വിശുദ്ധ സുന്നഹദോസ് അയാളുട...

സായാഹ്ന കുര്‍ബ്ബാന

  3. സായാഹ്ന കുര്‍ബ്ബാന 1) സന്ധ്യയാകുമ്പോള്‍ പുതിയ ദിവസം ആരംഭിക്കുമെന്നുള്ള ഓര്‍ത്തഡോക്സ് സുറിയാനിസഭയുടെ പരിഗണന കണക്കിലെടുത്തും ഒരു ദിവസം ഒരു വി. കുര്‍ബ്ബാന മാത്രമേ ഒരു വൈദികന്‍ ചൊല്ലാവുള്ളു എന്ന നിബന്ധന പാലിച്ചും ഞായറാഴ്ച പ്രഭാതത്തില്‍ വി. കുര്‍ബ്ബാന ചൊല്ലിയ വൈദികന് ഞായറാഴ്ച ഉച്ചഭക്ഷണം കഴിഞ്ഞ് ആറു മണിക്കൂര്‍ ഭക്ഷണം കൂടാതെ കഴിഞ്ഞശേഷം അന്നു വൈകിട്ട് സന്ധ്യാനമസ്കാരം കഴിഞ്ഞ് വീണ്ടും വി. കുര്‍ബ്ബാന ചൊല്ലുവാന്‍ അനുവദിക്കുന്ന രീതി പരീക്ഷണാര്‍ത്ഥം ഡല്‍ഹി മെത്രാസനത്തില്‍ നടപ്പില്‍ വരുത്തി (1978 ജൂലൈ നിശ്ചയം).  2) മേല്പറഞ്ഞ രീതി ഞായറാഴ്ച ദിവസം മാത്രമല്ല ഇടദിവസങ്ങളിലും പരീക്ഷണാര്‍ത്ഥം ഡല്‍ഹി ഭദ്രാസനത്തിലും, കല്‍ക്കട്ടാ മെത്രാസനത്തിലും നടപ്പിലാക്കി (1979 ഫെബ്രുവരി നിശ്ചയം).  3) പ്രസ്തുത വിഷയത്തെപ്പറ്റി ഡല്‍ഹി മെത്രാപ്പോലീത്തായുടെയും കല്‍ക്കട്ടാ മെത്രാപ്പോലീത്തായുടെയും റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ സായാഹ്ന കുര്‍ബ്ബാനയെ സംബന്ധിച്ച് 1980 ഫെബ്രുവരി സുന്നഹദോസ് താഴെ പറയുന്ന തീരുമാനങ്ങള്‍ ചെയ്തു.  a. ഡല്‍ഹി, കല്‍ക്കട്ടാ എന്നീ മെത്രാസനങ്ങള്‍ക്ക് പരീക്ഷണാര്‍ത്ഥം അനുവദിച്ചിട്ടുള്ള സാ...

വി. കുര്‍ബ്ബാന ജനങ്ങള്‍ക്കു കൊടുക്കേണ്ട സമയത്തെപ്പറ്റി

  2. വി. കുര്‍ബ്ബാന ജനങ്ങള്‍ക്കു കൊടുക്കേണ്ട സമയത്തെപ്പറ്റി  വി. കുര്‍ബ്ബാനമദ്ധ്യേ കുര്‍ബ്ബാന തക്സായില്‍ പറഞ്ഞിരിക്കുന്ന സമയത്തു തന്നെ ജനങ്ങള്‍ക്കു വി. കുര്‍ബാന കൊടുക്കുന്നത് അഭിലഷണീയമായി പ. സുന്നഹദോസ് കരുതുന്നതിനാല്‍ ആയതു സംബന്ധിച്ചു താഴെ പറയുന്ന രീതികള്‍ അവലംബിക്കേണ്ടതാണെന്നു തീരുമാനിച്ചു.  1) വൈദികര്‍ വി. ശരീര രക്തങ്ങള്‍ (കാസായും പീലാസായും) എഴുന്നള്ളിച്ചു പടിഞ്ഞാറോട്ടു കൊണ്ടുവന്നതിനുശേഷം കൈകളഴിച്ചു 'ഞങ്ങളുടെ കര്‍ത്താവും എന്നേക്കും ഞങ്ങളുടെ ദൈവവുമേ നിനക്കു സ്തുതി, നിനക്കു സ്തുതി' എന്ന സ്തോത്രപ്രാര്‍ത്ഥന ചൊല്ലുന്നതിനു മുമ്പായി വിരിച്ചൊരുക്കിയിട്ടുള്ള ഒരു പ്രത്യേക പീഠത്തില്‍ കാസ വച്ചതിന്‍റെ ശേഷം പീലാസായില്‍ നിന്നും വി. കുര്‍ബാന കൊടുക്കേണ്ടതും തദവസരത്തില്‍ തവി (spoon) ഉപയോഗിക്കാതെ കൈകൊണ്ടു കൊടുക്കുന്നെങ്കില്‍ വെള്ളപാത്രത്തില്‍ (മ്ശംശോനീസോ) കൈവിരലുകള്‍ കഴുകി തൂവാലകൊണ്ടു തുടയ്ക്കുകയും വീണ്ടും കാസായെടുത്ത് മേല്പറഞ്ഞ സ്തോത്രപ്രാര്‍ത്ഥന ചൊല്ലി പൂര്‍ത്തിയാക്കുകയും ചെയ്തശേഷം തിരിഞ്ഞു ത്രോണോസില്‍ അവ കൊണ്ടുപോയി വയ്ക്കുകയും ചെയ്യണം.  2) മറ്റു വൈദികനൊ പൂര്‍ണ്ണ ശെമ്മാശനൊ സന്നിഹിത...

1977 ഫെബ്രുവരി സുന്നഹദോസ് നിശ്ചയങ്ങള്‍

1. കാതോലിക്കാദിനം (സഭാദിനം)  എല്ലാക്കൊല്ലവും കാതോലിക്കാദിനമായി ആചരിച്ചുവരുന്ന വലിയ നോമ്പിലെ 36-ാം ഞായറാഴ്ച മേലില്‍ സഭാദിനമായി ആചരിക്കണമെന്നും എന്നാല്‍ കാതോലിക്കാദിനമെന്ന പേര് മാറ്റേണ്ടതില്ലെന്നും തീരുമാനിച്ചു. 2. പള്ളിപ്പെരുന്നാള്‍ പെരുന്നാള്‍ദിവസം ഇടവകാംഗങ്ങള്‍ എല്ലാവരും വി. കുര്‍ബ്ബാനയില്‍ സംബന്ധിക്കേണ്ടതാകയാല്‍ തലേ രാത്രിയില്‍ പ്രദക്ഷിണം മുതലായ എല്ലാ പരിപാടികളും നീട്ടിക്കൊണ്ടുപോകാതെ രാത്രി 10 മണിക്ക് മുമ്പായി അവസാനിപ്പിക്കണം. പെരുന്നാള്‍രാത്രിയില്‍ കലാപരിപാടികള്‍ നടത്താന്‍ പാടില്ല. അവ ആവശ്യമെങ്കില്‍ പെരുന്നാള്‍ ദിവസത്തിനു മുമ്പോ പിമ്പോ ഉള്ള ദിവസങ്ങളില്‍ മാത്രം നടത്തേണ്ടതും ആയതിന് ഇടവക മെത്രാപ്പോലീത്തായുടെ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങിയിരിക്കേണ്ടതുമാകുന്നു.  3. മാമോദീസാ 1) റോമന്‍ കത്തോലിക്കാ, കല്‍ദായ (നെസ്തോറിയന്‍) എന്നീ സഭകളില്‍പ്പെട്ടവരെ നമ്മുടെ സഭയിലേക്ക് ചേര്‍ക്കുമ്പോള്‍ അവര്‍ ഏറ്റിട്ടുള്ള കൂദാശകള്‍ ആവര്‍ത്തിക്കേണ്ട ആവശ്യമില്ല. അവരെക്കൊണ്ട് അതതു സഭകളേയും അതതിന്‍റെ വിശ്വാസ പിശകുകളേയും ഉപേക്ഷിച്ച് ഓര്‍ത്തഡോക്സ് സഭയേയും അതിന്‍റെ വിശ്വാസത്തേയും സ്വീകരിക്കുന്നു എന്ന് ഏറ്റുപ...

വിവാഹ സഹായ നിധിയുടെ ചരിത്രം

ആത്മിക ഉയര്‍ച്ചയും സാമൂഹ്യ വളര്‍ച്ചയും ഒരുമിച്ചു കൊണ്ടുപോകണമെന്നുള്ള ലക്ഷ്യത്തോടു കൂടിയാണ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് രണ്ടാമന്‍ ബാവാ പ്രവര്‍ത്തിക്കുന്നത്. അതനുസരിച്ച് സഭാതലത്തില്‍ എന്തു നടപടിയാണ് സ്വീകരിക്കേണ്ടത് എന്നുള്ളതിനെപ്പറ്റി ബാവാ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ 1992 മാര്‍ച്ച് 31-ന് സമ്മേളിച്ച പ്ലാനിംഗ് കമ്മിറ്റി, ഫിനാന്‍സ് കമ്മിറ്റി, വികസന കമ്മിറ്റി എന്നിവയുടെ സംയുക്തയോഗം ആലോചിക്കുകയും വിവാഹ സഹായപദ്ധതി (സമൂഹവിവാഹം) ആസൂത്രണം ചെയ്യുകയുമാണുണ്ടായത്. സഭയിലും സമൂഹത്തിലും സാമ്പത്തിക പരാധീനത മൂലം വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ സഹായിക്കുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിവാഹിതരാകുന്ന ഓരോ ദമ്പതികള്‍ക്കും വിവാഹച്ചെലവിന് മൂവായിരം രൂപയും  കൂടാതെ പന്തീരായിരം രൂപയും (പാസ് ബുക്ക്) നല്‍കുകയാണ് ചെയ്യുന്നത്. ഈ പദ്ധതി ഘട്ടംഘട്ടമായിട്ടാണ് നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. ആദ്യഘട്ടമായി 33 വിവാഹങ്ങള്‍ നടത്തിയത് 1993 ജനുവരി 4-ാം തീയതിയാണ്. പരുമല തിരുമേനിക്ക് ശേഷം മിഷന്‍രംഗത്ത് ത്യാഗബുദ്ധിയോടെ പ്രവര്‍ത്തിച്ച പത്രോസ് മാര്‍ ഒസ്താത്യോസ് ...

മെത്രാന്‍ സ്ഥാനാഭിഷേകം വട്ടശേരില്‍ തിരുമേനിയുടെ മൊഴി | ഇസ്സഡ്. എം. പാറേട്ട്

വട്ടിപ്പണക്കേസില്‍ സ്ഥാനാഭിഷേകത്തെ സംബന്ധിച്ച് മാര്‍ ദീവന്നാസ്യോസ് വട്ടിപ്പണക്കേസില്‍ 1093 മിഥുനം 20-ാം തീയതി ഈ വിധം മൊഴികൊടുത്തു. 1083-ലാണ് മലങ്കര പള്ളി പ്രതിപുരുഷന്മാരുടെ പൊതുയോഗം കൂടിയത്. കുംഭമാസത്തിലാണ്. മേല്‍ പറഞ്ഞ പൊതുയോഗം കൂടുന്നതിന് നോട്ടീസയച്ചത് മാര്‍ ജോസഫ് ദീവന്നാസ്യോസ് മെത്രാപ്പോലീത്തായാണ്. ഞാനും ആ യോഗത്തില്‍ ഹാജരുണ്ടായിരുന്നു. നാലും അഞ്ചും പ്രതികളും (മാര്‍ കൂറിലോസും കോനാട്ടു മല്‍പ്പാനും) ഹാജരുണ്ടായിരുന്നു. .അന്നത്തെ മലങ്കര മെത്രാപ്പോലീത്തായുടെ അസിസ്റ്റന്‍റും പിന്‍ഗാമിയുമായി ആ യോഗം എന്നെ തിരഞ്ഞെടുത്തു. ...ഞാന്‍ മെത്രാന്‍ സ്ഥാനം ഏറ്റത് ഊര്‍ശ്ലേമില്‍ വച്ചാണ്.  ചോ - ആരെല്ലാം കൂടിയാണ് അവിടുത്തെ പട്ടകൊട ശുശ്രൂഷ നടത്തിയത്. ഉ- അബ്ദള്ളാ പാത്രിയര്‍ക്കീസും ഊര്‍ശ്ലേമിന്‍റെ സുറിയാനി പാത്രിയര്‍ക്കീസും, അര്‍മ്മനായക്കാരുടെ ഊര്‍ശ്ലേം പാത്രീയര്‍ക്കീസും, ഈഗുപ്തായക്കാരുടെ ഊര്‍ശ്ലേം പാത്രീയര്‍ക്കിസും ഒസ്താസ്ത്യോസ് മെത്രാനും കൂടിയ മേല്പട്ടക്കാരുടെ സംഘമാണ്. തൃശൂര്‍ ജില്ലാ കോര്‍ട്ടില്‍ 1088-ല്‍ ആദ്യനമ്പര്‍ 66-ല്‍ (കുന്നംകുളം കേസ്) കൊടുത്ത മൊഴിയില്‍ സ്ഥാനാഭിഷേകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ...

ജാത്യാഭിമാനി ലഘുലേഖ, 1-5-1085

"രാജാവ് പ്രജകളോടുള്ള തന്‍റെ കടമകള്‍ ലംഘിക്കുമ്പോള്‍, രാജാവിനെ എതിര്‍ക്കുകയാണ് രാജാവിനോട് കൂറുള്ള ഒരു പ്രജയുടെ കടമ. (ഇംഗ്ലണ്ടിലെ) ചാള്‍സ് ഒന്നാമന്‍ രാജാവിന്‍റെ ശിരസ്സ് ഛേദിച്ചുകൊണ്ടാണ് ഞങ്ങള്‍ ആ തത്വം സ്ഥാപിച്ചത്. ഇംഗ്ലണ്ടിലെ ഒരു പ്രസിദ്ധ പത്രാധിപരായിരുന്ന ഡബ്ലിയു. റ്റി. സ്റ്റെഡ്, 'റിവ്യൂ ഓഫ് റിവ്യൂസ്'-ന്‍റെ 1904 ഏപ്രില്‍ ലക്കത്തില്‍ എഴുതിയതാണിത് എന്ന തലവാചകത്തോടു കൂടിയുള്ള ഈ ലഘുലേഖയില്‍ പ്രകടിപ്പിച്ചിരിക്കുന്ന, വികാരങ്ങളുടേയും അഭിപ്രായങ്ങളുടെയും സംഗ്രഹം താഴെപ്പറയുംപ്രകാരമാണ്: മാര്‍ത്തോമ്മാശ്ലീഹായാല്‍ സ്ഥാപിതം "പാത്രിയര്‍ക്കീസ് (കോട്ടയത്ത്) വിളിച്ചുകൂട്ടിയ പള്ളിപ്രതിപുരുഷന്മാരുടെ സുന്നഹദോസ് യോഗത്തില്‍ അദ്ദേഹത്തിന്‍റെ ചായ്വുകളും ഉദ്ദേശ്യങ്ങളും എല്ലാവര്‍ക്കും ഏറെക്കുറെ ബോദ്ധ്യമായിട്ടുണ്ട്. മലങ്കരസഭ ഒന്നാം നൂറ്റാണ്ടില്‍ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായതാണ്. ഇതാണ് ഞങ്ങളുടെ പൊതുവായുള്ള വിശ്വാസം. അന്ത്യോഖ്യന്‍ സഭ മറ്റൊരു ശ്ലീഹായാല്‍ സ്ഥാപിതമായതാണ്. ഞങ്ങളുടെ സഭയുടെ മേല്‍ ആ സഭയ്ക്ക് ആദ്യം മുതലെ മേലധികാരം ഉണ്ടായിരുന്നെന്ന് വിചാരിക്കാന്‍ കാരണമൊന്നുമില്ല. എന്തായാലും അത് (മേലധ...