Posts

Showing posts from February, 2026

പ. മാത്യൂസ് തൃതീയന്‍ ബാവാ വൈദികര്‍ക്ക് അയച്ച പ്രത്യേക കല്പന

 പ. മാത്യൂസ് തൃതീയന്‍ ബാവാ വൈദികര്‍ക്ക് അയച്ച പ്രത്യേക കല്പന? മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, സ്ഥാനമേറ്റെടുത്ത ശേഷം വൈദികർക്കായി നൽകിയ കർശനമായ നിർദ്ദേശങ്ങളും കല്പനകളും സഭയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. പ്രധാനമായും വൈദികരുടെ ചിട്ടകളും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ കല്പന പുറപ്പെടുവിച്ചത്. അദ്ദേഹം വൈദികർക്ക് നൽകിയ പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്: വൈദിക വേഷം (Dress Code): വൈദികർ പൊതുസ്ഥലങ്ങളിലും ഔദ്യോഗിക വേദികളിലും എത്തുമ്പോൾ നിർബന്ധമായും വൈദിക വേഷം (കറുത്ത കുപ്പായം/ കാസക്ക്) ധരിച്ചിരിക്കണം. നിറമുള്ള ഷർട്ടുകളോ പാന്റുകളോ ധരിച്ച് പൊതുയിടങ്ങളിൽ പോകുന്നത് ഒഴിവാക്കണം. താടി (Beard): വൈദികർ താടി വടിക്കുന്നതോ, ഫാഷനായി വെട്ടിയൊതുക്കുന്നതോ (Trimming) അനുവദിക്കില്ല. പൗരസ്ത്യ പാരമ്പര്യമനുസരിച്ച് വൈദികർ പൂർണ്ണമായി താടി വളർത്തേണ്ടതാണ്. ആരാധനാ ക്രമങ്ങൾ: വിശുദ്ധ കുർബാനയിലും മറ്റ് കൂദാശകളിലും സഭ നിഷ്കർഷിച്ചിട്ടുള്ള ക്രമങ്ങൾ (Taksa) മാത്രമേ ഉപയോഗിക്കാവൂ. സ്വന്തം ഇഷ്ടപ്രകാരം മാറ്റങ്ങൾ വരുത്താനോ സമയം ചുരുക്...

ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് (1851-1927)

Image
  ഫീലിപ്പോസ് കത്തനാരുടെ ഇളയപുത്രനായി 1851 നവംബര്‍ 12-ന് ജനിച്ചു. 1862 ഓഗസ്റ്റ് 10-ന് ഞായറാഴ്ച കോട്ടയം ചെറിയപള്ളിയില്‍ വച്ച് യൂയാക്കീം മാര്‍ കൂറിലോസില്‍ നിന്നും കോറൂയോ പട്ടമേറ്റു. ജ്യേഷ്ഠന്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പായുടെ ശിക്ഷണത്തില്‍ വൈദികപഠനം പൂര്‍ത്തിയാക്കി. 1875 ഏപ്രില്‍ 25-ന് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീന്നാസ്യോസില്‍ നിന്നും കോട്ടയം പുത്തന്‍പള്ളിയില്‍ വച്ച് കശ്ശീശാ സ്ഥാനമേറ്റു. ഇഗ്നാത്യോസ് അബ്ദുള്ളാ ദ്വിതീയന്‍ പാത്രിയര്‍ക്കീസ് 1910 ഓഗസ്റ്റ് 21-നു പാമ്പാക്കുട വലിയപള്ളിയില്‍ വച്ച് റമ്പാനാക്കി. 28-ന് കൂത്താട്ടുകുളം വടകര വി. യോഹന്നാന്‍ മാംദാനയുടെ പള്ളിയില്‍ വച്ച് അബ്ദുള്ളാ ദ്വിതീയന്‍, 'മാര്‍ സേവേറിയോസ്' എന്ന പേരില്‍ മെത്രാപ്പോലീത്താ സ്ഥാനം നല്‍കി. മലങ്കരയിലെ ക്നാനായ സുറിയാനിക്കാരുടെ ദേവാലയങ്ങള്‍ ചേര്‍ത്ത് ക്നാനായ ഭദ്രാസനം രൂപീകരിച്ചതിന്‍റെ പ്രഥമ മെത്രാപ്പോലീത്താ ആയി നിയമിതനായി. കോട്ടയം വലിയപള്ളി ആസ്ഥാനമാക്കി ഭദ്രാസന ഭരണം നിര്‍വ്വഹിച്ചു.  ഭദ്രാസനത്തിലെ വിശ്വാസികളെയും പുരോഹിതന്മാരെയും കത്തോ ലിക്കാ സഭയില്‍ ചേര്‍ക്കാന്‍ നടന്ന ശ്രമങ്ങള്‍ക്കെതിരെ ധീരതയോടെ പൊരുതി. മലങ്കരസഭയിലെ ...

ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിക്കുന്നു (1953)

Image
അപ്രേം പാത്രിയര് ‍ ക്കീസ് ബാവായുടെ കല്പന 1. നോമ്പ് വെട്ടിക്കുറയ്ക്കല് ‍,  2. ഗ്രിഗോറിയന് ‍  കലണ്ടര് ‍  സ്വീകരിക്കുന്നു ഗീവര് ‍ ഗീസ് രണ്ടാമന് ‍  കാതോലിക്കാ ബാവായുടെ കല്പന 1. ഗ്രിഗോറിയന് ‍  കലണ്ടര് ‍  സ്വീകരിക്കുന്നു നോമ്പിന്‍റെ കണക്കുകള്‍ റോമാക്കാരുടെ ഗ്രിഗോറിയന്‍ കലണ്ടര്‍ ഈ വരുന്ന 25 നോമ്പു മുതല്‍ സ്വീകരിച്ചിരിക്കുന്നതായും 50 നോമ്പില്‍ ആദ്യത്തെയും ഒടുവിലത്തെയും ആഴ്ചകളിലും വെള്ളിയാഴ്ചകളും മാത്രം ആചരിച്ചാല്‍ മതിയെന്നും ഇറച്ചി മാത്രം വര്‍ജ്ജിക്കുന്നതു മതിയാകുമെന്നും കാണിച്ചുള്ള പാത്രിയര്‍ക്കീസിന്‍റെ കല്പന പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. മാര്‍ത്തോമ്മാക്കാരും ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. 13-6-1953: ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചതനുസരിച്ചുള്ള പുതിയ പഞ്ചാംഗം അയച്ചുതന്നതു കിട്ടി. 3-7-1953: ഇന്നു സെന്‍റ് തോമസ് ഡേ ആയതിനാല്‍ പൊതു അവധിയായിരുന്നു. (കാനം പറപ്പള്ളിത്താഴെ പി. എം. ജേക്കബ് കത്തനാരുടെ ദിനവൃത്താന്ത കുറിപ്പുകളില്‍ നിന്നും) ജൂലിയന്‍ കലണ്ടര്‍ മാറ്റി ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിക്കാനുള്ള ശ്രമം (1926)