Posts

Showing posts from March, 2019

പിറവം പഞ്ചാംഗം

Image
പിറവം പഞ്ചാംഗം.  PDF File

ചാത്തന്നൂര്‍ പഞ്ചാംഗം

Image
ചാത്തന്നൂര്‍ പഞ്ചാംഗം.  PDF File

അത്താനാസ്യോസ് (അന്ത്യോക്യന്‍ സിറിയന്‍ ബിഷപ്)

1825-ല്‍ മലങ്കരയിലെത്തിയ അന്ത്യോക്യന്‍ സഭയുടെ മെത്രാപ്പോലീത്താ. ഇദ്ദേഹം വന്ന ഉടനെ ബ്രിട്ടീഷ് റസിഡണ്ടിനെ കണ്ട് തന്‍റെ അധികാരപത്രം സമര്‍പ്പിച്ചു. എന്നാല്‍ മലങ്കരസഭയുടെ മേല്‍ യാതൊരു അധികാരവും ഇദ്ദേഹത്തിനു റസിഡണ്ട് നല്‍കിയില്ല. മലങ്കരസഭയിലെ പള്ളികള്‍ സന്ദര്‍ശിക്കുവാന്‍ മാത്രം റസിഡണ്ട് അനുവദിച്ചു. മലങ്കരസഭയിലെ ഒരു വിഭാഗത്തിന്‍റെ പിന്‍ബലത്തോടെ പഴയ സെമിനാരിയില്‍ പ്രവേശിക്കുവാനും അത് തന്‍റെ നിയന്ത്രണത്തിലാക്കുവാനും ഇദ്ദേഹം ശ്രമം നടത്തി. മലങ്കരയിലുണ്ടായിരുന്ന മെത്രാന്മാരുടെ സ്ഥാനസാധുതയെ ചോദ്യം ചെയ്യുകയും വീണ്ടും മേല്പട്ടസ്ഥാനം നല്‍കുവാന്‍ ശ്രമിക്കുകയും ചെയ്തു. അന്ത്യോക്യന്‍ സുറിയാനി പാത്രിയര്‍ക്കീസിന്‍റെ അധികാരം മലങ്കരസഭയുടെമേല്‍ സ്ഥാപിക്കുവാന്‍ ഇദ്ദേഹം നടത്തിയ ശ്രമം വിജയിച്ചില്ല. മാര്‍ ദീവന്നാസ്യോസിന്‍റെ സമ്മതത്തോടെ ഗവണ്മെന്‍റ് ഇദ്ദേഹത്തെ നാടുകടത്തി. (മലങ്കരസഭാവിജ്ഞാനകോശത്തില്‍ നിന്നും)

അഹത്തള്ള

വിദേശത്തുനിന്ന് മലങ്കരയിലെത്തിയ ഒരു മെത്രാപ്പോലീത്താ. മലങ്കരസഭാ സ്വാതന്ത്ര്യത്തിനു വേണ്ടി ഇദ്ദേഹം ബലിയാടായിത്തീര്‍ന്നു. ചരിത്രത്തിന്‍റെ ഏടുകളില്‍ അവ്യക്തത നിറഞ്ഞ ഒരു കഥാപാത്രം. പേരുതന്നെ പല രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. അഹത്തുളാ, അയ്ത്താലാഹാ, ഔദാലാഹ്, ഈത്താലാഹ, ഇഗ്നാത്തിയോസ് എന്നിങ്ങനെ. ഇദ്ദേഹം ഏതു ദേശക്കാരനായിരുന്നു എന്നതിനും ചരിത്രകാരന്മാര്‍ ഏകാഭിപ്രായക്കാരല്ല. ബാബിലോണ്‍ (പേര്‍ഷ്യന്‍) പാത്രിയര്‍ക്കീസ് ഇന്ത്യയിലേക്കയച്ച ഒരു മെത്രാപ്പോലീത്താ ആയിരുന്നെന്നും, അതല്ല, ഇദ്ദേഹം സുറിയായില്‍നിന്നു വന്ന പാത്രിയര്‍ക്കീസ് ആയിരുന്നെന്നും അഭിപ്രായമുണ്ട്. ഇദ്ദേഹത്തിന്‍റെ അന്ത്യത്തെപ്പറ്റി റോമാചരിത്രകാരന്മാരും മറ്റുള്ളവരും വ്യത്യസ്ത ഭാഷ്യങ്ങള്‍ നല്‍കുന്നു. സ്വാഭാവിക മരണമായിരുന്നു എന്നു വരുത്തിത്തീര്‍ക്കുവാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍, ഇദ്ദേഹത്തെ കൊലചെയ്യുകയായിരുന്നു എന്ന് അധിക ചരിത്രകാരന്മാരും സാക്ഷിക്കുന്നു. കടലില്‍ മുക്കിക്കൊല്ലുകയായിരുന്നു എന്ന് അധികം പേരും രേഖപ്പെടുത്തുമ്പോള്‍ ഇദ്ദേഹത്തെ ദഹിപ്പിക്കുകയായിരുന്നു എന്ന് ചിലര്‍ പറയുന്നു. ഉദയംപേരൂര്‍ സുന്നഹദോസിനു ശേഷം (എ.ഡി.1599) റോമ്മാസഭയുടെ ആധ

മാര്‍ ദീയസ്കോറോസിന്‍റെ വരവും വികൃതികളും തിരിച്ചയക്കലും

79-ാമാണ്ട് (979) കന്നിമാസം 12-നു ഇംഗ്രേസ് (ഇംഗ്ലീഷ്) കുമ്പഞ്ഞി ആള്‍ കൊച്ചീക്കോട്ട പൊളിപ്പിച്ചു. 81-മാണ്ട് (981) കന്നിമാസം 13-നു പെരുമ്പടപ്പില്‍ വല്യകറുത്ത തമ്പുരാന്‍ (ശക്തന്‍ തമ്പുരാന്‍) തീപ്പെട്ടു. ഇതിനു മുമ്പെ മക്കാളി (റസിഡണ്ട് മക്കാളി സായ്പ്) യെ കാണ്മാന്‍ ചെല്ലണമെന്നും ദളവാ അങ്ങത്തെ ആള് വരിക കൊണ്ടു കണ്ടനാട്ടു നിന്നും കോട്ടയത്തു വന്നു പാര്‍ത്തു. പിന്നെയും കൊച്ചീക്കു ചെല്ലണമെന്ന് വരികകൊണ്ട് അവിടെ ചെന്ന് മക്കാളിയെ കണ്ട് പറഞ്ഞു പോന്നു. അന്ന് കാട്ടുമങ്ങാട്ട് ഇളയദേഹം (അഞ്ഞൂര്‍ മെത്രാന്‍) മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായെന്നയാളും കണിയാവെള്ളിക്കാരന്‍ മാര്‍ ഈവാനിയോസും മട്ടാഞ്ചേരി മുറിയില്‍ പാര്‍ക്കകൊണ്ട് യൂദഭാഗത്ത് ഏലിക്ക് വകവാര്‍പ്പരദേശിയുടെ വീട്ടിലത്രെ പാര്‍ത്തത്. 11 ദിവസം അവിടെ പാര്‍ത്തു. യൂദന്മാരുടെ പള്ളിയില്‍ച്ചെന്നു. നാഴികമണിയും കണ്ടു. അശ്ചന്‍ (മെത്രാപ്പോലീത്താ) ചെരിപ്പ് ഊരിയില്ല. അവിടെനിന്നും കണ്ടനാട്ടു വന്നു പാര്‍ക്കുമ്പോള്‍, മിശിഹാ കാലം 1806 ചെന്ന കൊല്ലം 984-ാമാണ്ട് കന്നിമാസം 18-നു തിങ്കളാഴ്ച ദീയസ്ക്കോറോസ് മെത്രാപ്പോലീത്തായും അന്തോനിയോസെന്ന ശെമ്മാശനും കൂടി കൊച്ചിയില്‍ വന്നിറങ

പരുമല സുന്നഹദോസ് (1873)

Image
8-ാമത്. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ 3-ാമത് ലക്കത്തില്‍ പറഞ്ഞിരിക്കുന്ന സിമ്മനാരിപ്പണികള്‍ തീര്‍ത്തില്ലെന്ന് വരികിലും ആ സ്ഥലത്ത് എല്ലാ പള്ളിക്കാരും കൂടത്തക്കവണ്ണം വടക്കും തെക്കും ഉള്ള പള്ളിക്കാര്‍ക്കും പ്രമാണപ്പെട്ട പട്ടക്കാര്‍ക്കും ജനങ്ങള്‍ക്കും ആളാംപ്രതിയും കല്പന അയച്ചു. ആയത് അദ്ദേഹത്തിന്‍റെ അച്ചുകൂടത്തില്‍ അച്ചടിപ്പിച്ചതാകുന്നു.  പള്ളികള്‍ക്ക് അയച്ച കല്പന: കൃപയും സമാധാനവും സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ. എന്നാല്‍ പ്രിയമുള്ളവരെ, സര്‍വശക്തനായ ദൈവത്തിന്‍റെ കൃപയാല്‍ അന്ത്യോഖ്യായുടെ ശ്ലീഹായ്ക്കടുത്ത സിംഹാസനത്തില്‍ നിന്നും നമുക്കു ലഭിക്കപ്പെട്ടിരിക്കുന്ന നല്‍വരപ്രകാരം നമ്മുടെ സഭകളെ സകല സത്യവഴികളിലും നടത്തി പാലിപ്പാന്‍ പ്രത്യേകം നാം (രണ്ട് പദങ്ങള്‍ അവ്യക്തം) ഹിതപ്രകാരം വേണ്ടിയ ഗുണങ്ങളെ നമ്മുടെ സഭകളില്‍ നടത്തി പാലിക്കുന്നതിന് പാടില്ലാത്തപ്രകാരം രാജ്യാധികാരികളില്‍ നിന്നും സഭാ ഭരണക്കാരില്‍ നിന്നും നമുക്കുണ്ടായ പ്രയാസങ്ങള്‍ ഒക്കെയും നിങ്ങള്‍ അറിഞ്ഞിരിക്കുന്നുവല്ലോ. എന്നാല്‍ നമ്മുടെ പ്രയാസങ്ങള്‍ക്കും അധ്വാനങ്ങള്‍ക്കും ഇതുവരെ ഒരു ആശ്വാസം ഉണ്ടായിട്ടില്ലെന്ന് മാത

മാര്‍ ഗ്രീഗോറിയോസ് അബ്ദല്‍ ജലീലിന്‍റെ കല്പന

മാര്‍ ഗ്രീഗോറിയോസ് അബ്ദല്‍ ജലീല്‍ 1668 ഫെബ്രുവരി 5-ന് കോട്ടയം വലിയപള്ളിയില്‍ നിന്നും പറവൂര്‍, കണ്ടനാട്, മുളന്തുരുത്തി എന്നീ പള്ളികള്‍ക്കയച്ച കല്പന: "സുറിയാനി സഭയിലെ സത്യമുള്ളതും സ്തുതിചൊവ്വാകപ്പെട്ടതുമായ കാനോനാകളെ ത്യജിച്ച് വിഗ്രഹാരാധനക്കാരായ ഫ്രങ്കായക്കാരോട് ചേര്‍ന്നു നില്ക്കുന്ന അന്ധന്മാരായ ആളുകളില്‍ നിന്ന് നിങ്ങള്‍ അനുഭവിക്കുന്ന പീഡകളെക്കുറിച്ച് നാം അറിഞ്ഞിരിക്കുന്നു. അവര്‍ പണ്ടു നമ്മുടെ വിശ്വാസത്തെ അനുസരിച്ച് നടന്നിരുന്ന സുറിയാനിക്കാരായിരുന്നു. പോര്‍ട്ടുഗലിലെ ദോഷികളായ രാജാക്കന്മാരുടേയും രാജ്ഞികളുടേയും സ്വാധീന ബലത്താല്‍ ഇപ്പോള്‍ അവര്‍ വേദവിപരീതികളായി തീര്‍ന്നിരിക്കുകയാണ്. അവര്‍ നിയമാനുസരണമല്ലാത്ത ഒരു സംഘം നടത്തുകയും അപ്പോസ്തോലികമായ നമ്മുടെ സത്യവിശ്വാസത്തെ ഭേദപ്പെടുത്തുകയും ചെയ്തു. നിഖ്യായിലെ പരിശുദ്ധ സുന്നഹദോസിനാല്‍ സ്വീകരിക്കപ്പെട്ട കാനോനാകളെ അവര്‍ കീഴ്മേല്‍ മറിച്ചുകളഞ്ഞു. വിലയേറിയ പൂര്‍വാചാര മര്യാദകളെ അവര്‍ നാനാവിധമാക്കി. അശുദ്ധമായ വേദവിപരീതത്തില്‍ അവര്‍ വീണു. അവരുടെ കുഴികളില്‍ മറ്റുള്ളവരെ വീഴിക്കുന്നതിന് അവര്‍ ശ്രമിക്കുന്നു. ഈ ലേഖനത്തില്‍ വിവരിക്കുവാന്‍ അസാധ്യമാകുമാറ്