Posts

Showing posts from June, 2024

തേനുങ്കല്‍ ഫാ. ഗീവറുഗീസ് മല്പാന്‍

മലങ്കരസഭയുടെ പ്രഥമ കാതോലിക്കാ മുറിമറ്റത്തില്‍ ബസ്സേലിയോസ് പൗലൂസ് പ്രഥമന്‍ ബാവായുടെ ശിഷ്യഗണങ്ങളില്‍ പ്രഥമഗണനീയനായിരുന്നു. കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി വികാരിയും ഇടവകാംഗവുമായിരുന്ന തേനുങ്കല്‍ യൗസേഫ് കത്തനാരുടേയും കോലഞ്ചേരി ഇടവകയില്‍ ഞാറ്റുതൊട്ടിയില്‍ വര്‍ക്കിയുടെ മകള്‍ മറിയത്തിന്‍റെയും അഞ്ചാമത്തെ പുത്രനായി 1886 കുംഭം 20-നു ജനിച്ചു.  പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സുറിയാനി പഠനത്തിനു 9-ാം വയസ്സില്‍ 1895-ല്‍ ഗീവറുഗീസിനെ ഭദ്രാസന മെത്രാപ്പോലീത്താ മുറിമറ്റത്തില്‍ പൗലോസ് മാര്‍ ഈവാനിയോസിന്‍റെ സന്നിധിയിലാക്കി. തുടര്‍ന്നുള്ള പത്തുപന്ത്രണ്ടു വര്‍ഷത്തോളം തിരുമേനിയെ ശുശ്രൂഷിച്ചുകൊണ്ട് വൈദികപഠനവും ആചാരാനുഷ്ഠാനങ്ങളില്‍ പ്രാവീണ്യവും സമ്പാദിച്ചു. തിരുമേനിയുടെ കൂടെയുള്ള ജീവിതം ഗീവറുഗീസിന്‍റെ ഭാവിരൂപീകരണത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തുകയുണ്ടായി. 1899 സെപ്റ്റംബര്‍ 1-നു ഞായറാഴ്ച കൂത്താട്ടുകുളം പള്ളിയില്‍ വച്ച് മാര്‍ ഈവാനിയോസില്‍ നിന്നും കോറൂയോ പട്ടം സ്വീകരിച്ചു. പലരും ശെമ്മാശന്മാരായി കൂടെ പഠിക്കുന്നുണ്ടെങ്കിലും യാത്രയില്‍ തിരുമേനി കൂടെ കൂട്ടിയിരുന്നത് തേനുങ്കല്‍ ഗീവ

ഫാ. ടി. വി. ജോണ്‍

കറുകച്ചാല്‍ പനയമ്പാല കല്ലക്കടമ്പില്‍ തെക്കേക്കര വറുഗീസിന്‍റെയും അമയന്നൂര്‍ തിരുവാതുക്കല്‍ മറിയാമ്മയുടെയും പുത്രനായി 1890 ഫെബ്രുവരി 11-നു ജനിച്ചു. മൂന്നു വയസ്സുള്ളപ്പോള്‍ അമ്മ നിര്യാതയായി. മല്ലപ്പള്ളി സ്കൂളിലെ പഠനശേഷം എം. ഡി. സെമിനാരി ഹൈസ്കൂളില്‍ ചേര്‍ന്നു. ക്ലാസ്സില്‍ ഒന്നാമനായി മെട്രിക്കുലേഷന്‍ പാസ്സായി. ഹെഡ്മാസ്റ്ററായിരുന്ന ഫാ. പി. റ്റി. ഗീവര്‍ഗീസ്, ജോണിനെ വട്ടശ്ശേരില്‍ തിരുമേനിക്കു പരിചയപ്പെടുത്തി. തുടര്‍ന്ന് 1910-ല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് അബ്ദുള്ളാ ബാവാ ശെമ്മാശുപട്ടം നല്‍കി. മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ നിന്നും പണം മുടക്കി ജോണ്‍ ശെമ്മാശനെ ഉന്നതപഠനത്തിനയച്ചു. 1914-ല്‍ തിരുച്ചിറപ്പള്ളിയിലെ എസ്.പി.ജി. കോളജില്‍ നിന്നും ബി.എ. ബിരുദം നേടി. തുടര്‍ന്ന് കോട്ടയം എം.ഡി. സെമിനാരി ഹൈസ്കൂളില്‍ അദ്ധ്യാപകനായി രണ്ടു വര്‍ഷം പ്രവര്‍ത്തിച്ചു. 1919-ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്നും എം.എ. ലഭിച്ചു. 1921-ല്‍ എല്‍.റ്റി. ബിരുദം നേടി.  പിന്നീട് ഗുണ്ടൂരിലെ ആന്ധ്രാ ക്രിസ്ത്യന്‍ കോളജിലും മസൂലിപട്ടം നോബിള്‍ കോളജിലും അദ്ധ്യാപകനായി ജോലി ചെയ്തു. ആലുവാ യൂണിയന്‍ ക്രിസ്ത്യന്‍ കോളജ് സ്ഥാപകന

കിഴക്കേത്തലയ്ക്കല്‍ തോമ്മാ കത്തനാര്‍ | അഡ്വ. പി. സി. മാത്യു പുലിക്കോട്ടില്‍, കെ. വി. മാമ്മന്‍

കിഴക്കേത്തലയ്ക്കല്‍ തോമ്മാ കത്തനാര്‍ കിഴക്കേത്തലയ്ക്കല്‍ പെരുമാള്‍ തരകന്‍റെ പുത്രനായി 1036 കര്‍ക്കിടകം 18-നു ജനിച്ചു. അങ്ങാടിയ്ക്കല്‍ സ്കൂളിലും, കായംകുളം മിഡില്‍ സ്കൂളിലും, മാവേലിക്കര ഗവണ്‍മെന്‍റ് ഹൈസ്കൂളിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മാവേലിക്കര വച്ച് യാദൃഛികമായി കാണുകയും സുറിയാനി പഠിക്കാന്‍ പരുമല സെമിനാരിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. പരുമല തിരുമേനിയുടെയും വട്ടശ്ശേരില്‍ തിരുമേനിയുടെയും ശിക്ഷണത്തില്‍ വൈദിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പരുമല മാര്‍ ഗ്രിഗോറിയോസ്, ജോസഫ് മാര്‍ ദീവന്നാസ്യോസ് എന്നിവരുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1058-ല്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസില്‍ നിന്ന് ശെമ്മാശപട്ടം ഏറ്റ് പരുമല സെമിനാരിയില്‍ തുടര്‍ന്ന് താമസിച്ചുവരവെ ശെമ്മാശന്‍ വിവാഹിതനായി. ചെങ്ങന്നൂര്‍ ആറാട്ടുപുഴ കോഴിപ്രത്ത് ചുങ്കത്തില്‍ കരിങ്ങാകുന്നേല്‍ റാഹേലമ്മയാണ് ഭാര്യ. 1062-ല്‍ പുലിക്കോട്ടില്‍ തിരുമേനിയില്‍ നിന്നു കശ്ശീശ്ശാ പട്ടം സ്വീകരിക്കുകയും പുത്തന്‍കാവു പള്ളിയില്‍ വികാരിയായി ചുമതല ഏല്‍ക്കുകയും ചെയ്തു.  നവീകരണക്കാരുടെ അതിപ്രസരം മല

പുലിക്കോട്ടില്‍ രണ്ടാമന്‍റെ ഒരു കല്പന

 മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എഴുത്ത് നമ്മുടെ മാര്‍തോമസ് അച്ചുകൂടം മാനേജര്‍ കെ. വി. ഈപ്പന് വാഴ്വ്. അച്ചുകൂട്ടം വകയ്ക്ക് പുസ്തകം വകയായും ഇടവകപത്രിക വകയായും അനേകം പണങ്ങള്‍ പിരിഞ്ഞു കിട്ടുവാനുള്ളത് ശരിയായി കിട്ടാത്തതിനാല്‍ വേല നടത്തിപ്പിന് വളരെ വിഘ്നങ്ങള്‍ നേരിട്ടുവരുന്നു എന്നും രണ്ടിനങ്ങളിലും പണം തരുവാനുള്ളവരുടെ മേല്‍ അന്യായപ്പെട്ട് ഈടാക്കുന്നതിന് അനുവാദം കിട്ടണമെന്നും മറ്റും നീ അയച്ച എഴുത്തു കിട്ടി വായിച്ചു കണ്ടതില്‍ വ്യസനിക്കുന്നു. അച്ചുകൂട്ടം വകയ്ക്ക് പിരിഞ്ഞു കിട്ടുവാനുള്ള പണങ്ങള്‍ കുടിശ്ശികയില്‍ കിടന്നാല്‍ വളരെ കുഴപ്പങ്ങള്‍ക്കിടയുള്ളതാകകൊണ്ട് അവ പിരിച്ച് ഈടാക്കേണ്ടത് എത്രയും ആവശ്യമാണ്. ആരില്‍ നിന്നെല്ലാം പണം പിരിവാനുണ്ടോ ആ വകയ്ക്ക് പ്രത്യേകം വിവരമായ ഒരു ലിസ്റ്റ് തയ്യാറാക്കി വച്ചുംകൊണ്ട് ഓരോരുത്തര്‍ക്ക് നോട്ടീസ് കൊടുത്ത് വ്യവഹാരം കൂടാതെ പിരിച്ചെടുക്കുവാന്‍ ഇടയുണ്ടെങ്കില്‍ കഴിയും മട്ടും അങ്ങനെ പിരിക്കണം. അതിന് വഴിപ്പെടാതെ നില്ക്കുന്നവരുടെ മേല്‍ മുറയ്ക്ക് അന്യായപ്പെട്ട് ഈടാക്കിക്കൊള്ളുന്നതിന് നാം അനുവദിച്ചിരിക്കുന്നു. എന്ന് 1072 മീന മാസം 28-ാം തീയ്യതി കോട്ടയത്ത്

മാര്‍ ദീവന്നാസ്യോസ് ആറാമന്‍റെ മര്‍ദ്ദീന്‍ യാത്ര (1923)

സഭാക്കേസില്‍ 1923-ല്‍ ഉണ്ടായ ഹൈക്കോടതി വിധിയെത്തുടര്‍ന്ന് സഭാസമാധാന ശ്രമത്തിനായി വട്ടശ്ശേരില്‍ തിരുമേനി 1923 ജൂണ്‍ 23-നു കുണ്ടറയില്‍ നിന്നു മര്‍ദ്ദീനിലേക്കു യാത്ര തിരിച്ചു. 1098 മിഥുനം 21-നു ബോംബെയില്‍ നിന്നു കപ്പല്‍ കയറി. മിഥുനം 28-നു ബസ്രായില്‍ എത്തി. കര്‍ക്കടകം 2-നു മൂസലിലെത്തി. മൂസല്‍ പള്ളിക്കാര്‍ സ്വീകരിച്ചു പള്ളിയിലേക്കു കൊണ്ടുപോയി. 10-നു രാവിലെ മര്‍ദീനിലേക്കു യാത്ര തിരിച്ചു. പല വൈതരണികളും അതിജീവിച്ച് 17-നു രാവിലെ മര്‍ദീന്‍ പട്ടണത്തില്‍ എത്തി. പാത്രിയര്‍ക്കീസ് ബാവാ കുര്‍ക്കുമാ ദയറായില്‍ നിന്നും വന്നു സ്വീകരിച്ചു. ഉച്ചകഴിഞ്ഞ് കുര്‍ക്കുമാ ദയറായിലേക്കു പോയി അവിടെ താമസിച്ചു. ചിങ്ങം 7-നു പാത്രിയര്‍ക്കീസ് ബാവായുമായി സഭാ സമാധാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. യോജിപ്പിലെത്തിയില്ല. 9-നു ബാവാ മര്‍ദീനിലേക്കു പോയി. 18-നു ബാവാ തിരികെ വന്നു. കന്നി 20-നു വട്ടശ്ശേരില്‍ തിരുമേനി മര്‍ദീനിലേക്കു ബാവായുടെ ക്ഷണപ്രകാരം ചെന്നു. സന്ധ്യാപ്രാര്‍ത്ഥനാ സമയം തിരുമേനിയുടെ മുടക്കു തീര്‍ത്തിരിക്കുന്നതായി പരസ്യപ്രസ്താവന നടത്തി. പിറ്റേദിവസം ബാവായും വട്ടശ്ശേരില്‍ തിരുമേനിയും ചേര്‍ന്ന് രണ്ട് മെത്രാന്മാരെ വാഴിച്ചു. അത