Posts

Showing posts from April, 2025

പശ്ചിമതാരക

കേരളത്തിൽ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ആദ്യത്തെ ലക്ഷണമൊത്ത വൃത്താന്തപത്രമാണ് വെസ്റ്റേൺ സ്റ്റാർ. അതിന്റെ മലയാളം പതിപ്പായിരുന്നു പശ്ചിമതാരക. 1860-ൽ പോൾ മെൽവിൻ വാക്കർ സായ്‌പ്പ്, അക്കര കുര്യൻ റൈറ്റർ, ദേവ്‌ജി ഭീംജി സേട്ട് തുടങ്ങി ഏഴ് ധനാഢ്യർ ചേർന്ന് കൊച്ചിയിൽ സ്ഥാപിച്ച മലബാർ പ്രിന്റിങ് കമ്പനി എന്ന അച്ചുകൂടത്തിൽ നിന്നാണ് ദി വെസ്റ്റേൺ സ്റ്റാർ എന്ന ഇംഗ്ലീഷ് വൃത്താന്തപത്രം അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയിരുന്നത്. 1864-ലാണ് പശ്ചിമതാരകയുടെയും പ്രസാധനം കൊച്ചിയിൽ നിന്ന് ആരംഭിച്ചത്. അക്കര കുര്യൻ റൈറ്റർ തന്നെയായിരുന്നു പശ്ചിമതാരകയുടെയും മുഖ്യതേരാളി. ടി. ജെ. പൈലി, ഇട്ടൂപ്പ് റൈറ്റർ, കല്ലൂർ ഉമ്മൻ ഫിലിപ്പോസ് തുടങ്ങിയവരായിരുന്നു പശ്ചിമതാരക പത്രത്തിന്റെ ആദ്യകാല പത്രാധിപന്മാർ. എൺപത് വർഷക്കാലം പ്രസാധനം തുടർന്നുകൊണ്ടുപോകാൻ വെസ്റ്റേൺ സ്റ്റാറിന് കഴിഞ്ഞുവെങ്കിലും പശ്ചിമതാരകയ്ക്ക് ഏറെക്കാലം പിടിച്ചുനില്ക്കാൻ കഴിഞ്ഞില്ല. പശ്ചിമതാരകയ്ക്ക് ആഴ്ച്ചപ്പതിപ്പായി ഒരു പുനർജന്മം ഉണ്ടായത് 1977ലാണ്. കുര്യൻ റൈറ്ററുടെ പൗത്രന്മാരിൽ ഒരാളായ സി. കോരയുടെ രണ്ടാമത്തെ മകനായ സി. ചെറിയാൻ ആയിരുന്നു പശ്ചിമതാരക ആഴ്ചപ്പതിപ്പിന്റെ ഉടമയു...

വൈദികരുടെ വിവാഹം: പ. സുന്നഹദോസ് നിശ്ചയങ്ങള്‍

Image
5. വൈദികരുടെ വിവാഹം 1. കശ്ശീശാ സ്ഥാനമേറ്റശേഷം വിവാഹം കഴിക്കുന്ന പട്ടക്കാര്‍ കര്‍മ്മം നടത്തുന്നതു കാനോന്‍ നിശ്ചയങ്ങള്‍ക്കും സഭാനടപടികള്‍ക്കും വിരുദ്ധമാകയാല്‍ ആയതു അനുവദിക്കാവതല്ല. ഈ നിയമം ലംഘിച്ചു കര്‍മ്മം നടത്തുന്നവരുടെ പേരില്‍ ഇടവക മെത്രാപ്പോലീത്തന്മാര്‍ മുറപ്രകാരമുള്ള നടപടികള്‍ എടുക്കേണ്ടതാണ് (1958 ഏപ്രില്‍ 29; 1972 ഫെബ്രു. 18; 1976 മാച്ച് 31 എന്നീ തീയതികളിലെ പ. സുന്നഹദോസ് നിശ്ചയങ്ങള്‍). 2) സഭാ നിയമപ്രകാരം കശ്ശീശന്മാര്‍ക്കും പൂര്‍ണ്ണ ശെമ്മാശന്മാര്‍ക്കും വിവാഹം കഴിക്കുന്നതിനു അനുവാദമില്ല (ബാറെബ്രായയുടെ ഹൂദായ കാനോന്‍ 7-ാം അദ്ധ്യായം 4-ാം ഖണ്ഡിക നീയോ കൈസ്സറിയാ നിശ്ചയം. 1). എന്നാല്‍ വിവാഹം കഴിക്കുന്നതിനുള്ള അനുവാദത്തോടു കൂടി (അതായതു conditional ആയിട്ട്) പൂര്‍ണ്ണ ശെമ്മാശ്ശനായിട്ടുണ്ടെങ്കില്‍ അങ്ങനെയുള്ള പൂര്‍ണ്ണ ശെമ്മാശ്ശന്മാര്‍ക്കു വിവാഹം കഴിക്കുന്നതിനു സഭാപാരമ്പര്യപ്രകാരം ഈ നിയമം തടസ്സമായിരിക്കുകയില്ല. 3) പൂര്‍ണ്ണ ശെമ്മാശ്ശനോ പട്ടക്കാരനോ വിവാഹം കഴിക്കുവാന്‍ സഭ അനുവദിക്കുന്നില്ലെങ്കിലും യോഗ്യതയുള്ള വിവാഹം കഴിച്ച ശുശ്രൂഷാ സ്ഥാനികള്‍ക്കും അത്മായക്കാര്‍ക്കും ശെമ്മാശ്ശനോ പട്ടക്കാരനോ ആകുന്നതിന...

നവീകരണക്കാരില്‍ നിന്നും ,സെമിനാരി നടത്തിയെടുക്കുന്നു (1886)

 74. മേല്‍ 70-മതു വകുപ്പില്‍ പറയുന്നപ്രകാരം സെമിനാരി മുതലായതിനെപ്പറ്റി ഹൈക്കോര്‍ട്ടില്‍ 1059-മാണ്ട് വക 137-ാം നമ്പ്ര് 1061-മാണ്ട് തുലാ മാസത്തില്‍ വിധിയായ ശേഷം വാദി മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ അപേക്ഷയിന്മേല്‍ വിധി നടത്തിപ്പാന്‍ ഉണ്ടായ ഉത്തരവുംകൊണ്ട് ആലപ്പുഴ കോര്‍ട്ടില്‍ ഗുമസ്തന്‍ നാണുപണിക്കര്‍ എന്ന ആള്‍ കമ്മീഷണറായി സെമിനാരിയില്‍ വരികയും കോട്ടയം തഹസീല്‍ദാര്‍ മാധവന്‍പിള്ളയും പോലീസ് ഇന്‍സ്പെക്ടര്‍ വെയിഗസും കൂടി നിന്നു സെമിനാരിയുടെ വാതിലുകളുടെ താഴുകള്‍ കൊല്ലനെ കൊണ്ടു തല്ലിച്ചു വാദിക്കു കൈവശപ്പെടുത്തി കൊടുത്തു. ഇത് 1886 കര്‍ക്കടകം 3-നു 1061 കര്‍ക്കടകം 1-നു വ്യാഴാഴ്ചയും പിറ്റേ രണ്ടു ദിവസങ്ങളിലുമായിട്ടാണ് നടത്തിയത്. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും മാര്‍ അത്താനാസ്യോസ് ശെമവൂന്‍ ബാവായും കര്‍ക്കടകം 3-നു വ്യാഴാഴ്ചയാകുന്ന ശുദ്ധമുള്ള മാര്‍ തോമ്മാ ശ്ലീഹായുടെ പെരുനാള്‍ ദിവസം സെമിനാരിയില്‍ പ്രവേശിച്ചു അവിടെ താമസിച്ചു വരുന്നു. (ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

വട്ടശ്ശേരില്‍ തിരുമേനിക്ക് പിന്തുണ

86 മിഥുനം 12 മലങ്കരയുടെ എ. പെ. പെ. ബ. ആബൂന്‍ മാര്‍ ദിവന്നാസ്യോസു മെത്രാപ്പോലീത്താ തിരുമനസ്സിലെ തിരുമുമ്പാകെ പരിയാരത്തു മാര്‍ അപ്രേം പള്ളി ഇടവകയിലെ യുവജനസംഘം താഴ്മയായി ബോധിപ്പിച്ചുകൊള്ളുന്നതു. തിരുമേനിയെ അപമാനിപ്പാന്‍ പാത്രിയര്‍ക്കീസു ഈ ദിവസങ്ങളില്‍ പള്ളികള്‍ക്കു അയച്ച എഴുത്തു നിമിത്തം അടിയങ്ങള്‍ എത്രയും പരിതപിക്കുന്നു. തിരുമനസ്സുകൊണ്ടു സഭയുടെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായി പ്രയത്നിക്കുന്ന സകല സംഗതികളിലും അടിയങ്ങള്‍ ചേര്‍ന്നു നില്ക്കയും ദൈവസഹായവും ബലവും ഉണ്ടാകുവാന്‍ സദാ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അബ്ദേദ് മശിഹൊ പാത്രിയര്‍ക്കീസ് ബാവായുടെയും മാര്‍ ഈവാനിയോസ്, മാര്‍ യൂലിയോസ് എന്ന തിരുമേനികളുടെയും കല്പനകള്‍ ഇവിടെ വായിക്കയും വന്ദ്യ തിരുമേനികള്‍ക്കു ചിയേഴ്സ് വിളിക്കയും ചെയ്തു. എല്ലാവരും നല്ല അവസാനത്തെ കാണ്മാന്‍ നോക്കിപാര്‍ത്തുമിരിക്കുന്നു. സംഘം സിക്രട്ടെറി പി. എം. നൈനാന്‍ (ഒപ്പ്) (1911-ല്‍ വട്ടശ്ശേരില്‍ തിരുമേനിയെ പാത്രിയര്‍ക്കീസ് മുടക്കിയപ്പോള്‍ തിരുമേനിക്കു പിന്തുണയുമായി തോട്ടയ്ക്കാട് പള്ളിയിലെ യുവജനപ്രസ്ഥാനം അയച്ച കത്ത്. കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരി ആര്‍ക്കൈവ്സില്‍ നിന്നും ജോയ്സ് തോട്...

സസ്പെന്‍ഷന്‍ കേസ് | അഡ്വ. കെ. മാത്തന്‍

വട്ടിപ്പണക്കേസില്‍ തിരുവിതാംകൂര്‍ ഹൈക്കോടതിയുടെ അന്തിമവിധിയിലൂടെ ആത്യന്തിക വിജയം കൈവരിച്ച മലങ്കര മെത്രാപ്പോലീത്താ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസിനെ, ആ കേസിലെ തങ്ങളുടെ ലക്ഷ്യം സാധിച്ചു കിട്ടുന്നതിനു വേണ്ടി പാത്രിയര്‍ക്കീസ് പക്ഷം വീണ്ടും കോടതി കയറ്റുകയുണ്ടായി. പാത്രിയര്‍ക്കാ പ്രതിനിധി മാര്‍ യൂലിയോസ് ഏലിയാസിനെക്കൊണ്ട് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യിക്കുക, അതിന്‍റെ ബലത്തില്‍ ഹര്‍ജി കൊടുത്തുകൊണ്ട് വട്ടിപ്പണപ്പലിശ വാങ്ങുന്നതില്‍ നിന്ന് മെത്രാപ്പോലീത്തായെ തടയുക, ഇതായിരുന്നു അവരുടെ പദ്ധതി. "മലങ്കര യാക്കോബായ സുറിയാനിക്കാരുടെ വൈദിക മേലദ്ധ്യക്ഷന്‍" എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് ഏലിയാസ് മാര്‍ യൂലിയോസ് 1104 ചിങ്ങം 2-നു (1928 ഓഗസ്റ്റ് 17-നു) മെത്രാപ്പോലീത്തായെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് നോട്ടീസ് പുറപ്പെടുവിച്ചു. സസ്പെന്‍ഷന് കാരണം പാത്രിയര്‍ക്കീസിന്‍റെ അധികാരത്തെ നിഷേധിച്ചു, അന്ത്യോഖ്യാ സിംഹാസനത്തിനും, സഭയുടെ വിശ്വാസാചാരങ്ങള്‍ക്കും എതിരായ പല കുറ്റങ്ങളും ചെയ്തു തുടങ്ങിയവയാണ്. (പാത്രിയര്‍ക്കീസിന്‍റെ ലൗകികാധികാരം അംഗീകരിച്ചുള്ള) ഒരു ഉടമ്പടി രണ്ടു ദിവസത്തിനകം അയച്ചുതരണമെന്നും മാര്‍ യൂലിയോസ് നോട്ടീസി...