Posts

Showing posts from April, 2025

വട്ടശ്ശേരില്‍ തിരുമേനിക്ക് പിന്തുണ

86 മിഥുനം 12 മലങ്കരയുടെ എ. പെ. പെ. ബ. ആബൂന്‍ മാര്‍ ദിവന്നാസ്യോസു മെത്രാപ്പോലീത്താ തിരുമനസ്സിലെ തിരുമുമ്പാകെ പരിയാരത്തു മാര്‍ അപ്രേം പള്ളി ഇടവകയിലെ യുവജനസംഘം താഴ്മയായി ബോധിപ്പിച്ചുകൊള്ളുന്നതു. തിരുമേനിയെ അപമാനിപ്പാന്‍ പാത്രിയര്‍ക്കീസു ഈ ദിവസങ്ങളില്‍ പള്ളികള്‍ക്കു അയച്ച എഴുത്തു നിമിത്തം അടിയങ്ങള്‍ എത്രയും പരിതപിക്കുന്നു. തിരുമനസ്സുകൊണ്ടു സഭയുടെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായി പ്രയത്നിക്കുന്ന സകല സംഗതികളിലും അടിയങ്ങള്‍ ചേര്‍ന്നു നില്ക്കയും ദൈവസഹായവും ബലവും ഉണ്ടാകുവാന്‍ സദാ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അബ്ദേദ് മശിഹൊ പാത്രിയര്‍ക്കീസ് ബാവായുടെയും മാര്‍ ഈവാനിയോസ്, മാര്‍ യൂലിയോസ് എന്ന തിരുമേനികളുടെയും കല്പനകള്‍ ഇവിടെ വായിക്കയും വന്ദ്യ തിരുമേനികള്‍ക്കു ചിയേഴ്സ് വിളിക്കയും ചെയ്തു. എല്ലാവരും നല്ല അവസാനത്തെ കാണ്മാന്‍ നോക്കിപാര്‍ത്തുമിരിക്കുന്നു. സംഘം സിക്രട്ടെറി പി. എം. നൈനാന്‍ (ഒപ്പ്) (1911-ല്‍ വട്ടശ്ശേരില്‍ തിരുമേനിയെ പാത്രിയര്‍ക്കീസ് മുടക്കിയപ്പോള്‍ തിരുമേനിക്കു പിന്തുണയുമായി തോട്ടയ്ക്കാട് പള്ളിയിലെ യുവജനപ്രസ്ഥാനം അയച്ച കത്ത്. കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരി ആര്‍ക്കൈവ്സില്‍ നിന്നും ജോയ്സ് തോട്...

സസ്പെന്‍ഷന്‍ കേസ് | അഡ്വ. കെ. മാത്തന്‍

വട്ടിപ്പണക്കേസില്‍ തിരുവിതാംകൂര്‍ ഹൈക്കോടതിയുടെ അന്തിമവിധിയിലൂടെ ആത്യന്തിക വിജയം കൈവരിച്ച മലങ്കര മെത്രാപ്പോലീത്താ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസിനെ, ആ കേസിലെ തങ്ങളുടെ ലക്ഷ്യം സാധിച്ചു കിട്ടുന്നതിനു വേണ്ടി പാത്രിയര്‍ക്കീസ് പക്ഷം വീണ്ടും കോടതി കയറ്റുകയുണ്ടായി. പാത്രിയര്‍ക്കാ പ്രതിനിധി മാര്‍ യൂലിയോസ് ഏലിയാസിനെക്കൊണ്ട് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യിക്കുക, അതിന്‍റെ ബലത്തില്‍ ഹര്‍ജി കൊടുത്തുകൊണ്ട് വട്ടിപ്പണപ്പലിശ വാങ്ങുന്നതില്‍ നിന്ന് മെത്രാപ്പോലീത്തായെ തടയുക, ഇതായിരുന്നു അവരുടെ പദ്ധതി. "മലങ്കര യാക്കോബായ സുറിയാനിക്കാരുടെ വൈദിക മേലദ്ധ്യക്ഷന്‍" എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് ഏലിയാസ് മാര്‍ യൂലിയോസ് 1104 ചിങ്ങം 2-നു (1928 ഓഗസ്റ്റ് 17-നു) മെത്രാപ്പോലീത്തായെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് നോട്ടീസ് പുറപ്പെടുവിച്ചു. സസ്പെന്‍ഷന് കാരണം പാത്രിയര്‍ക്കീസിന്‍റെ അധികാരത്തെ നിഷേധിച്ചു, അന്ത്യോഖ്യാ സിംഹാസനത്തിനും, സഭയുടെ വിശ്വാസാചാരങ്ങള്‍ക്കും എതിരായ പല കുറ്റങ്ങളും ചെയ്തു തുടങ്ങിയവയാണ്. (പാത്രിയര്‍ക്കീസിന്‍റെ ലൗകികാധികാരം അംഗീകരിച്ചുള്ള) ഒരു ഉടമ്പടി രണ്ടു ദിവസത്തിനകം അയച്ചുതരണമെന്നും മാര്‍ യൂലിയോസ് നോട്ടീസി...