Posts

Showing posts from September, 2018

Malankara Church Case: Supreme Court Order 2001 November

Image
Malankara Church Case: Supreme Court Order 2001 November

സമാധാനം നിരന്തരമായ ഒരു പ്രയാണവും തുടര്‍ച്ചയായ ഒരു പ്രക്രിയയുമാണ് / പ. മാത്യൂസ് ദ്വിതീയന്‍ ബാവാ

Image
(2002 മാര്‍ച്ച് 20-ലെ പരുമല അസോസിയേഷനില്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവാ ചെയ്ത അദ്ധ്യക്ഷ പ്രസംഗം) പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായ തോമസ് മാര്‍ തീമോത്തിയോസ് തിരുമേനി, നമ്മുടെ സഹോദര മെത്രാപ്പോലീത്തന്മാരേ, സമാദരണീയനായ ജസ്റ്റീസ് വി. എസ്. മളിമഠ്, വാത്സല്യമുള്ള വൈദികരെ, വൈദിക അത്മായ ട്രസ്റ്റിമാരെ, മലങ്കരസഭയുടെ അരുമസന്താനങ്ങളായ പള്ളിപ്രതിപുരുഷന്മാരെ, സുഹൃത്തുക്കളേ, ഭാരതത്തില്‍ തന്‍റെ സഭയെ നട്ടുവളര്‍ത്തി അതിനെ ആഗോള സഭയായി ഉയര്‍ത്തിയ സര്‍വ്വശക്തനായ ദൈവത്തിന് നന്ദി നിറഞ്ഞ ഹൃദയത്തോടും ദൈവസ്നേഹത്തില്‍ പൂരിതമായ ആത്മാവോടും കൂടി സ്തുതിയും സ്തോത്രവും അര്‍പ്പിക്കുന്നു. വാര്‍ദ്ധക്യത്തിന്‍റെ പ്രയാസങ്ങള്‍ വിസ്മരിച്ചുകൊണ്ടും വര്‍ദ്ധിച്ച സന്തോഷത്തോടും ആത്മ നിര്‍വൃതിയോടും കൂടിയാണ് നാം നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്. ഇപ്രകാരം ഒരവസരത്തിനുവേണ്ടി നാം ഏറെ പ്രാര്‍ത്ഥനയോടെ ദൈവത്തില്‍ ആശ്രയിച്ചു. മലങ്കരസഭയുടെ തനിമയും സ്വാതന്ത്രവും നിലനിര്‍ത്തുന്നതിന് ചരിത്രത്തിന്‍റെ ഗതിവിഗതികള്‍ക്കു നടുവില്‍ നിര്‍ണ്ണായകമായ അഗ്നിശോധനകള്‍ നാം നേരിടേണ്ടി വന്നു. എങ

പീസ് ലീഗിന്‍റെ സത്യഗ്രഹം / ഡോ. പി. സി. മാത്യു പുലിക്കോട്ടില്‍

മലങ്കരസഭയിലെ രണ്ടുകക്ഷികളിലുംപെട്ട സമാധാനകാംക്ഷികളായ യുവാക്കള്‍ 'പീസ്ലീഗ്' എന്ന പേരില്‍ ഒരു സംഘടന രൂപവല്‍ക്കരിച്ചു ചില കര്‍മ്മപരിപാടികള്‍ ആവിഷ്കരിച്ചു. കോട്ടയം പുത്തനങ്ങാടിയിലെ കുരിശുപള്ളിയുടെ അങ്കണം സത്യഗ്രഹത്തിനുള്ള വേദിയായി തിരഞ്ഞെടുത്തു. മണര്‍കാട് ഇടവകയില്‍പെട്ട തെങ്ങുംതുരുത്തേല്‍ ടി. എം. ചാക്കോ പ്രസിഡന്‍റായും, കോട്ടയം എരുത്തിക്കല്‍ ഇ. കെ. അലക്സാണ്ടര്‍ വൈസ് പ്രസിഡന്‍റായും, മാളിയേക്കല്‍ എം. പി. ഏബ്രഹാം ട്രഷററായും, പി. എം. തോമസ് (പുളിക്കല്‍) സെക്രട്ടറിയായും, ടി. പി. ഫീലിപ്പോസ് (തെക്കേതലക്കല്‍), ചക്കാലപറമ്പില്‍ സി. പി. ജോര്‍ജ് മുതലായി വളരെയധികം യുവാക്കള്‍ കമ്മിറ്റി അംഗങ്ങളായും പീസ്ലീഗില്‍ ഉണ്ടായിരുന്നു. ടി. എം. ചാക്കോ അസുഖമായി കിടപ്പായപ്പോള്‍ അഡ്വ. ജി. ജോണ്‍ (കായംകുളം) പ്രസിഡന്‍റായി. രണ്ടുകക്ഷികളിലുംപെട്ട യുവാക്കള്‍ക്ക് സഭാസമാധാനം ഉണ്ടാവണമെന്ന വലിയ വാശിയായിരുന്നു. നാടിന്‍റെ നാനാഭാഗത്തുനിന്നും കുരിശുപള്ളി അങ്കണത്തിലേക്ക് ജനപ്രവാഹമായിരുന്നു. സത്യഗ്രഹ പരിപാടികള്‍കൊണ്ട് സഭാസമാധാനത്തിനുവേണ്ടി മേല്‍പട്ടക്കാരുടെമേല്‍ സമ്മര്‍ദ്ദം നടത്തുന്നതിനെ ചില മെത്രാന്മാര്‍ എതിര്‍ത്തു സംസാരിക്കു

ഇഗ്നാത്തിയോസ് അബ്ദെദ് ആലോഹോ രണ്ടാമന്‍ പാത്രിയർക്കീസിന്റെ സ്ഥാനാരോഹണം

Image
മലങ്കര മെത്രാപ്പോലീത്ത പുലിക്കോട്ടില്‍ മോര്‍ ദീവന്നസ്യോസിന്‍റെ കല്പന : വിഷയം : മോര്‍ ഇഗ്നാത്തിയോസ് അബ്ദെദ് ആലോഹോ രണ്ടാമന്‍ പാത്രിയർക്കീസിന്റെ സ്ഥാനാരോഹണം. തീയതി : 09/09/1906, 24 ചിങ്ങം 1082 മലങ്കര ഇടവക പത്രിക,  1906, വാല്യം : 15, ലക്കം : 8

പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് / ഇസ്സഡ്. എം. പാറേട്ട്

Image
മലങ്കര നസ്രാണികളെ സംബന്ധിച്ചിടത്തോളം, അത്യന്തം വിപല്‍കരമായ ഒരു ഘട്ടത്തിലാണ് മാര്‍ ജോസഫ് ദീവന്നാസ്യോസ് എന്ന നക്ഷത്രം ഉദിച്ചത്. മെത്രാന്‍ എന്നാല്‍ പരിശുദ്ധന്‍ എന്ന് ഒരു വയ്പ്. പരിശുദ്ധന്‍ എന്നാല്‍ ലോകപ്രകാരമോ, ബുദ്ധിസാമര്‍ത്ഥ്യം ആവശ്യമുള്ള സംഗതികളിലൊ കാശിനു കൊള്ളാത്തവന്‍ എന്നു വേറെ ഒരു വയ്പും ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നു. ഭസ്മാദികള്‍ക്കും കുപ്പായങ്ങള്‍ക്കും പ്രാധാന്യവും പ്രാമാണ്യവും നല്‍കുന്ന രണ്ടാം വയ്പ് കള്ളസന്യാസികളെയും കപടഭക്തിക്കാരെയും സൃഷ്ടിച്ചു രക്ഷിക്കുന്നതിനു വളരെ സഹായിച്ചിട്ടുണ്ട്. സഹായിക്കുന്നുണ്ട്. മാര്‍ ജോസഫ് ദീവന്നാസ്യോസിന്‍റെ ജീവചരിത്രത്തിലേക്കു കടക്കണമെന്നു ഞങ്ങള്‍ക്ക് ഉദ്ദേശ്യമില്ല. അതിവിടെ സംഗതവുമല്ല. മലങ്കര നസ്രാണികളെ ഒരു കാലഘട്ടത്തില്‍ നയിക്കുന്നതിനു ഈശ്വരനിയോഗം അനുസരിച്ച് നേതൃസ്ഥാനത്തു വന്ന അദ്ദേഹം, സ്വധര്‍മ്മം കഴിവനുസരിച്ച് ആത്മാര്‍ത്ഥതയോടും വൈദഗ്ദ്ധ്യത്തോടും വിജയകരമായും നിര്‍വഹിച്ചു എന്നുള്ളതില്‍ സംശയമില്ല. പ്രൊട്ടസ്റ്റന്‍റു മിഷ്യനറിമാരുടെ ഉപദേശങ്ങളാല്‍ ആകൃഷ്ടരായി "നവീകരണ"ത്തിന് പുറപ്പെട്ടവരില്‍ ചിലര്‍ അന്നു സമുദായത്തിന്‍റെ ഉന്നതതലത്തില്‍ സ്ഥാനമ

പരുമല സുന്നഹദോസ് നിശ്ചയങ്ങള്‍ (1878)

കൊല്ലം 1053-ന് 1878 കുഭം 6-ാം തീയതി പരുമല സിമ്മനാരിയില്‍ കൂടിയ സുന്നഹദോസിലെ നിശ്ചയങ്ങള്‍: അന്ത്യോഖ്യായുടെ ശ്ലീഹായ്ക്കടുത്ത സിംഹാസനത്തിന്‍റെ അധികാരിയും നമ്മുടെ വിശുദ്ധ പിതാവുമായ മൂന്നാമത്തെ പത്രോസ് എന്ന മോറാന്‍ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ട് 1876 മിഥുനം 15-ാം തീയതി മുളന്തുരുത്തിപ്പള്ളിയില്‍ കൂടപ്പെട്ട സുന്നഹദോസില്‍ വച്ച് മലങ്കരെ ഉള്ള നമ്മുടെ യാക്കോബായ സുറിയാനി സഭയ്ക്ക് ഒരു സമൂഹവും ആയതിന് സുറിയാനി ക്രിസ്ത്യാനി അസോസ്യേഷന്‍ എന്ന പേരും അതില്‍ 24 മെമ്പര്‍മാരും ഒരു പ്രസിഡണ്ടും കൂടിയതായ കമ്മട്ടിയും അവരാല്‍ നടത്തപ്പെടേണ്ടതായ അനേക കാര്യങ്ങളുടെ കൂട്ടത്തില്‍ പൊതുമുതല്‍ കച്ചീട്ടുംപ്രകാരം ഉണ്ടാക്കി വ്യവഹാരം മുതലായത് നടത്തേണ്ടതിനെപ്പറ്റി തീര്‍ച്ചയാക്കി നിശ്ചയിക്കപ്പെട്ടതല്ലാതെ35 ഇതുവരെ യാതൊന്നും നടക്കാതെയും നടത്തിക്കാതെയും നമ്മുടെ സഭ പരിതപിക്കേണ്ട സ്ഥിതിയില്‍ ആയിരിക്കുന്നതും കമ്മട്ടിക്കാരില്‍ ചിലര്‍ സ്ഥാനത്താലും രണ്ടാള്‍ മരണത്താലും രോഗത്താലും വേര്‍പെട്ടും ഇരിക്കുന്നതും ഒന്നില്‍ ചില്വാനം വത്സരങ്ങള്‍ ആയി സമൂഹം ബാല്യസ്ഥിതിയില്‍ ഇരിക്കുന്നതും വിളംബരത്തിന്‍റെ കാലം അതിക്രമ

പുലിക്കോട്ടില്‍ സഭാതേജസ് ജോസഫ് മാര്‍ ദീവന്നാസ്യോസിന്‍റെ സുസ്താത്തിക്കോന്‍ (1865)

Image
കാരണങ്ങളുടെ കാരണവും ദാനങ്ങളുടെ കര്‍ത്തവ്യവും ആയവന്‍റെ (തിരു) നാമത്താല്‍ ബലഹീനനായ രണ്ടാമത്തെ യാക്കോബ് എന്ന അന്ത്യോക്യായുടെ ശ്ലീഹായ്ക്കടുത്ത സിംഹാസനത്തിന്‍റെ ഇഗ്നാത്യോസ് പാത്രിയര്‍ക്കീസ്.  ദൈവ (തിരു) വചനത്താല്‍ മോക്ഷത്തിന്‍റെ താക്കോലുകള്‍ കരസ്തപ്പെട്ടിരിക്കുന്നവനായ പ്രധാന പുരോഹിതസ്ഥാനത്തിന്‍റെ സിംഹാസനത്തുമ്മേല്‍ ഇരിക്കുന്നവനും പട്ടത്വത്തുമ്മേല്‍ അധികാരപ്പെട്ടിരിക്കുന്നവനും ആയവനാല്‍ (എഴുതുന്നതു).      (മുദ്ര)                 (മുദ്ര)         (മുദ്ര) നല്ലതും പരിപൂര്‍ണ്ണമുള്ളതും ആയ സകല ദാനവും പ്രകാശങ്ങളുടെ പിതാവിന്‍റെ അടുക്കല്‍ നിന്നു മേലില്‍ നിന്നു ഇറങ്ങുന്നു.       (മുദ്ര)                 (മുദ്ര)         (മുദ്ര) മനസ്സാകുന്നവന്‍റെ കൈകളിലും അല്ലാ - ഓടി എത്തുന്നവന്‍റെ കൈകളിലും അല്ലാ - അനുഗ്രഹം ചെയ്യുന്നവനായ ദൈവത്തിന്‍റെ തൃക്കൈകളില്‍ അത്രെ.      (മുദ്ര)                 (മുദ്ര)         (മുദ്ര) സകലത്തെയും ദൈവീകത്തിനടുത്താക്കിത്തീര്‍ത്ത ദൈവത്വത്തില്‍ നിന്നുള്ള ദൈവങ്ങളുടെ ദൈവം നിശ്ചമായിട്ടു അവന്‍ ദൈവവും ദെയ്വികം നല്‍കുന്നവനും ആകുന്നു.  സകലത്തിന്‍റെയും

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

1. മിഥുനം 17-ാം തീയതി രാവിലെ പത്തു മണിക്ക് കൂടി. പിതാവിന്‍റെ കല്പനയ്ക്കു മറുപടി വായിച്ചു തിരുമുമ്പാകെ വച്ചു. അന്ത്യോഖ്യായുടെ സിംഹാസനത്തുങ്കലെ ചൊല്ലുവിളിക്കും സ്തുതി ചൊവ്വാകപ്പെട്ട യാക്കോബായ സുറിയാനി വിശ്വാസത്തിനും വിപരീതം ഒരിക്കലും ഉണ്ടാകാതെ യിരിപ്പാന്‍ അതാതു ഇടവകക്കാര്‍ എല്ലാവരും കൂടി ഒരു കരാര്‍ ആധാരം എഴുതി രജിസ്ട്രാക്കി പള്ളി മേമ്പൂട്ടില്‍ വയ്ക്കുവാനും ഓരോ പകര്‍പ്പ് രജിസ്ട്രാറുടെ കയ്യൊപ്പോടും മുദ്രയോടും കൂടി പിതാവിനു കൊടുപ്പാനും നിശ്ചയിച്ചതിനെ യോഗം ഉറപ്പിച്ചു. 2. അന്ത്യോഖ്യായുടെ ശ്ലീഹായ്ക്കടുത്ത സിംഹാസനത്തുങ്കലെ സ്തുതി ചൊവ്വാകപ്പെട്ട വിശ്വാസത്തിലും ചൊല്ലുവിളിയിലും സ്ഥിരപ്പെട്ടും അനുസരിച്ചും ഇരിക്കുമെന്നുള്ളതിനു മുഖ്യമായിട്ടു അതാതിടവകയില്‍ കൂടിവരുന്ന വീട്ടുകാറരുടെ വീട്ടുപേരും കാരണവരുടെ പേരും - ആണിത്ത്റ, പെണ്ണിത്ത്റ, ആകെ ഇത്ത്റ - എന്നും കാരണവരുടെ ഒപ്പും വിശ്വാസസ്ഥിതിയും കാണിക്കുന്നതായ ഒരു പട്ടിക കൂടുന്നിടത്തോളം വേഗം എടവക പട്ടക്കാര്‍ മുഖാന്തിരം വിശുദ്ധ പിതാവിന്‍റെ തിരുമുമ്പാകെ എത്തിക്കേണ്ടതിനു അച്ചടിമാതിരി ബുക്ക് ഇപ്പോള്‍ തന്നെ കൊടുത്തയക്കുന്നത് നല്ലതെന്നും അത് വിശ്വാസത്തെ സ്ഥിര