Posts

വിശുദ്ധ സെബസ്ത്യാനോസിനോടുള്ള മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സമീപനം എന്താണ് ?

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പാരമ്പര്യത്തിൽ വിശുദ്ധ സെബസ്ത്യാനോസിന് (St. Sebastian)   റോമൻ കത്തോലിക്കാ സഭയിലുള്ളതുപോലെയുള്ള വലിയ പ്രാധാന്യമോ ആരാധനാപരമായ സ്ഥാനമോ ഇല്ല. ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്ന ചില കാര്യങ്ങൾ താഴെ പറയുന്നവയാണ്: ആദിമ സഭയിലെ രക്തസാക്ഷി:  എ.ഡി 288-ൽ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ സെബസ്ത്യാനോസ്, സഭകൾ പിളരുന്നതിന് (Council of Chalcedon) മുൻപുള്ള കാലഘട്ടത്തിലെ വിശുദ്ധനാണ്. അതിനാൽ, ഒരു ആദിമ ക്രൈസ്തവ രക്തസാക്ഷി എന്ന നിലയിൽ മലങ്കര ഓർത്തഡോക്സ് സഭ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ വിശുദ്ധി സഭ നിഷേധിക്കുന്നില്ല. ആരാധനാക്രമത്തിലെ സ്ഥാനം:  ഓര്‍ത്തഡോക്സ് സഭയുടെ ആരാധനാ കലണ്ടറിലോ (Panchangam), വിശുദ്ധ കുർബാന മധ്യേ ചൊല്ലുന്ന തുബ്ദേനിലോ (Diptychs - കാനോനിക നമസ്കാരങ്ങൾ) വിശുദ്ധ സെബസ്ത്യാനോസിനെ പ്രത്യേകം അനുസ്മരിക്കുന്നില്ല. അദ്ദേഹത്തിന്റെ പേരിൽ പെരുന്നാളുകൾ ആഘോഷിക്കുന്ന പതിവും ഓർത്തഡോക്സ് പള്ളികളിൽ ഇല്ല. വിശുദ്ധ ഗീവർഗീസ് സഹദാ:  കേരളത്തിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ, ഒരു "പടയാളി" ആയ വിശുദ്ധൻ (Soldier Saint) എന്ന നിലയിൽ കത്തോലിക്കാ സഭയിൽ വിശുദ്ധ സെബസ്ത്യ...

ബോംബെ സന്ദര്‍ശനം | പ. ബസേലിയോസ് ഗീവര്‍ഗീസ് രണ്ടാമന്‍ കാതോലിക്കാ ബാവാ

 22-11-1951. പരുമല. രാവിലെ പുത്തന്‍കാവുകാരന്‍ കൊച്ചച്ചന്‍ വി. കുര്‍ബ്ബാന ആദ്യമായി ചൊല്ലി. പലരും വന്ന് നമ്മെ സന്ദര്‍ശിച്ചു.  23-11-1951. പരുമല. രാവിലെ നാം വി. കുര്‍ബ്ബാന അര്‍പ്പിച്ചു. മാവേലിക്കര നിന്നും റ്റി. എസ്. ഏബ്രഹാം കത്തനാര്‍ വന്നിരുന്നു. പന്നായിക്കടവിലെ കത്തനാര്‍ വന്ന് നാളെ അയാള്‍ പുതുതായി പണികഴിപ്പിച്ചിരിക്കുന്ന കെട്ടിടം കൂദാശ ചെയ്തുകൊടുക്കണമെന്ന് പറഞ്ഞു.  24-11-1951. പരുമല, കോട്ടയം. രാവിലെ കാപ്പി കഴിഞ്ഞ് കോട്ടയത്തിനു തിരിച്ചു. പന്നായിക്കടവില്‍ കത്തനാരുടെ പുരകൂദാശ നടത്തി. അതു കഴിഞ്ഞ് പാത്താമുട്ടത്തിനു തിരിച്ചു. ഉച്ചയോടുകൂടി അവിടെ എത്തി റമ്പാച്ചന്‍റെ സുഖക്കേടു വിവരം അറിഞ്ഞു. റമ്പാച്ചന് ഇപ്പോള്‍ വളരെ സുഖമുണ്ട്. ഉച്ചമേശ കഴിഞ്ഞ് മൂന്നു മണിക്ക് ഇവിടെയെത്തി.  സെമിനാരി സ്ഥാപകന്‍ തിരുമനസ്സിലെ ഓര്‍മ്മദിവസം നാളെയാകയാല്‍ ഇന്ന് പെരുന്നാള്‍ ചടങ്ങുകള്‍ ഉണ്ടായിരുന്നു. തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും എല്ലാവരും വന്നിരുന്നു.  25-11-1951. കോട്ടയം. രാവിലെ നാമും കെ. പി. പൗലോസ് കത്തനാരും, കെ. ഫീലിപ്പോസ് കത്തനാരും കൂടി മൂന്നുമ്മേല്‍ കുര്‍ബ്ബാന അര്‍പ്പിച്ചു. കുര്‍ബ്ബാനമദ്ധ്യ...

പത്രോസ് പാത്രിയര്‍ക്കീസ് ബോംബെയില്‍

ഇങ്ങനെ ഇരിക്കുമ്പോള്‍ പിന്നേയും ലണ്ടനില്‍ നിന്നും പാത്രിയര്‍ക്കീസ് ബാവായുടെ കല്പന മക്കുദിശായ്ക്കും പുലിക്കോട്ട് മെത്രാച്ചനും മേട മാസം 9-ന് വന്നു. മെത്രാച്ചന്‍ കോട്ടയത്ത് ആയിരുന്നതിനാല്‍ അദ്ദേഹത്തിന്‍റേത് കോട്ടയത്തേക്കും മക്കുദിശായുടേത് തിരുവല്ലായ്ക്കും കൊച്ചിയില്‍ നിന്നും തപാല്‍ വഴി അയച്ചു.  കല്പനയിലെ സാരം: ഇവിടെ നിന്നും നമുക്ക് ലഭിപ്പാനുള്ളതൊക്കെയും കിട്ടിയിരിക്കുന്നു എന്നും ഇനി ഇവിടെ നിന്നും നാം യാത്ര പുറപ്പെടുവാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നും ഇനി ഇവിടേക്കായി നമ്മുടെ പേര്‍ക്ക് യാതൊരു എഴുത്തും അയക്കേണ്ടെന്നും അങ്ങോട്ടുള്ള നമ്മുടെ യാത്ര ഉറച്ചാലുടനെ നിങ്ങളെ കമ്പി വഴിയായി അറിയിക്കുമെന്നും എഴുതി അയച്ചു. ഇങ്ങനെ ഇരിക്കുമ്പോള്‍ പിന്നെയും ഇടവ മാസം 6-ന് കൊച്ചി വഴിയായി പുലിക്കോട്ടില്‍ മെത്രാപ്പോലീത്തായ്ക്കും ആലപ്പുഴ വഴിയായി മക്കുദിശായ്ക്കും ബോംബെയില്‍ നിന്നും പാത്രിയര്‍ക്കീസ് ബാവാ കമ്പി അറിയിച്ചു. ബോംബെയില്‍ നിന്ന് കമ്പി കിട്ടിയ ഉടന്‍ പുലിക്കോട്ട് മെത്രാച്ചന്‍ കോട്ടയത്തു നിന്നും കൊച്ചിയില്‍ വന്ന് വടക്കുള്ള എല്ലാ പള്ളികള്‍ക്കും സാധനം എഴുതി അയച്ചു. 10-ന് ശനിയാഴ്ച അസ്തമിച്ച് ബോംബെയ്ക്ക് പോകുന...

പുലിക്കോട്ടില്‍ രണ്ടാമന്‍ തിരുമേനി ബോംബെയില്‍

Image
ബോംബെ നഗരം (മേടം 22 - ഇടവം 9) കണ്ണൂര്‍ക്കാരനും നമുക്കു പരിചിതനുമായ ഒരു കച്ചവടക്കാരന്‍ ബോംബയ്ക്കായി കപ്പല്‍ കേറിയ വിവരം ഇതിനു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ബോംബയില്‍ എത്തിയ ഉടനെ ഇദ്ദേഹത്തിന്‍റെ വീട്ടില്‍ താമസിക്കുന്നതിനായിട്ടാണു ഞങ്ങള്‍ പുറപ്പെട്ടത്. അവിടെ എത്തിയപ്പോള്‍ ആ വീടു വളരെ ചെറുതാണെന്നു കാണുകയാല്‍ സാമാനങ്ങള്‍ അവിടെ വെച്ചിട്ടു ഞങ്ങള്‍ അവിടുത്തെ അര്‍മ്മേനിയന്‍ പള്ളി അന്വേഷിച്ചു പുറപ്പെട്ടു. വഴിയില്‍ കണ്ട പലരോടും അര്‍മ്മേനിയന്‍ പള്ളി എവിടെയാണെന്നു ചോദിച്ചിട്ടു ഒരു ഫലവും ഉണ്ടായില്ല. ഒടുവില്‍ ഒരു പോലീസ് കണ്‍സ്റ്റബിളിനെ കണ്ടു. പള്ളി കാണിച്ചു കൊടുത്താല്‍ നാലണ (25 പൈസ - എഡി.) കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ അയാള്‍ക്കു വലിയ സന്തോഷമായി. ഞങ്ങളുടെ മാര്‍ഗ്ഗദര്‍ശിയായി ഈ കണ്‍സ്റ്റബിള്‍ കുറേ നടന്നതിന്‍റെ ശേഷം അയാള്‍ ഞങ്ങളെ ഒരു വലിയ ഗോപുരത്തിന്‍റെ ഉള്ളിലേക്കു കൊണ്ടുപോയി. അകത്തു ചെന്നപ്പോള്‍ വെള്ളത്തലപ്പാവു ധരിച്ച അനേകം അറബികളും തുലുക്കരും ഇരിക്കുന്നതു കണ്ടിട്ടു ഇതാണോ അര്‍മ്മേനിയന്‍ പള്ളി എന്ന് നാം സംശയഭയങ്ങളോടു കൂടി കണ്‍സ്റ്റബിളിനോടു ചോദിച്ചാറെ അതേ എന്നു അയാള്‍ വീണ്ടും ഉറപ്പിച്ചു പറഞ്ഞു എങ്കിലും ...

പ. പരുമല തിരുമേനി ബോംബെയില്‍

Image
നാം മലയാളത്തു അവസാനം പ്രവേശിച്ച പള്ളി ചാലശ്ശേരിയായിരുന്നു. കുംഭം 18ാനു ഇവിടെ നിന്നു പുറപ്പെട്ടു പട്ടാമ്പീല്‍ തീവണ്ടി കയറി.25 നമ്മോടു കൂടി പൌലോസ റെമ്പാച്ചന്‍, മല്പാന്‍ വട്ടശ്ശേരില്‍ ഗീവറുഗീസ കത്തനാര്‍, തെക്കന്‍പറവൂര്‍ തോപ്പില്‍ ലൂക്കോസുകോറി, തുമ്പമണ്‍ കരിങ്ങാട്ടില്‍ സ്ക്കറിയാ കത്തനാര്‍, കടമ്പനിട്ട പുത്തന്‍പുരയ്ക്കല്‍ ഗീവറുഗീസ കത്തനാര്‍, എന്നീ അഞ്ചു ആളുകള്‍ ഉണ്ടായിരുന്നു. ഇവരെ കൂടാതെ ശീമക്കാരന്‍ സ്ലീബാശെമ്മാച്ചനെയും പരുമല തോപ്പില്‍ പീലിപ്പോസ എന്ന കൊച്ചനെയും മുമ്പില്‍കൂട്ടി ബൊമ്പായിക്കു അയച്ചിട്ടുമുണ്ടായിരുന്നു.26 സര്‍വശക്തനായദൈവത്തിന്‍െറ കരുണയില്‍ മാത്രം ആശ്രയിച്ചുംകൊണ്ടു ഞങ്ങള്‍ യാത്ര ആരംഭിച്ചു. മദ്രാസ തീവണ്ടി പാഥയില്‍ ഉലവക്കോട്ടു27 സ്റ്റേഷ്യനില്‍വച്ചു കുന്നംകുളങ്ങരക്കാരായ ഏതാനും പാലക്കാട്ടു വ്യാപാരികള്‍ വഴിപാടുകള്‍ സമെതം നമ്മെ എതിരേററു. വഴിമദ്ധ്യെസുറിയാനിക്കാരുടെ28 ഒരുസംഘക്കാഴ്ച നമ്മുടെമനസ്സില്‍ അസാമാന്യ സന്തോഷവും ആശ്വാസവും ജനിപ്പിച്ചു. അനന്തരം മദ്രാസു വണ്ടിയില്‍ നിന്നു ബൊമ്പായിക്കുള്ള ഗ്രെററ ഇണ്ട്യന്‍ പെനിന്‍സലര്‍ റെയില്‍വെ വണ്ടിയില്‍ പ്രവേശിച്ചു.29 റെയിച്ചൂര്‍ സ്റ്റേഷ്യനില്‍വച്ചു30 ...

അന്ത്യോഖ്യാ പാത്രിയർക്കീസ് പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസിനെ മുടക്കിയ കല്പന ഉണ്ടോ?

ഉണ്ട്.. അന്ത്യോഖ്യാ പാത്രിയർക്കീസ് പാലക്കുന്നത്ത് മാത്യൂസ് മാർ അത്താനാസ്യോസിനെ മുടക്കിയ (Excommunicate) കല്പന ചരിത്രത്തിൽ ഉണ്ട്. ഇതിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്: ആരാണ് മുടക്കിയത്?: അന്ത്യോഖ്യാ പാത്രിയർക്കീസായിരുന്ന ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ (Ignatius Peter III - ചില ചരിത്രരേഖകളിൽ പത്രോസ് നാലാമൻ എന്നും കാണാം) ആണ് ഈ നടപടി സ്വീകരിച്ചത്. സന്ദർഭം: 1875-ൽ പാത്രിയർക്കീസ് കേരളം സന്ദർശിച്ചപ്പോഴാണ് ഈ സംഭവവികാസങ്ങൾ ഉണ്ടായത്. പാലക്കുന്നത്ത് മാത്യൂസ് മാർ അത്താനാസ്യോസ് മലങ്കര സഭയിൽ നടപ്പിലാക്കാൻ ശ്രമിച്ച നവീകരണ ആശയങ്ങളും (Reformation), പാത്രിയർക്കീസിന്റെ അധികാരത്തോടുള്ള വിയോജിപ്പും ആണ് ഇതിന് കാരണമായത്. നടപടി: പാത്രിയർക്കീസ് അദ്ദേഹത്തെ ശപിക്കുകയും മുടക്കുകയും ചെയ്തു. അദ്ദേഹത്തിന് മെത്രാൻ സ്ഥാനമോ പട്ടത്വമോ ഇല്ലെന്നും, അദ്ദേഹത്തെ ആരും അനുസരിക്കരുതെന്നും കാണിച്ച് പാത്രിയർക്കീസ് കല്പന ഇറക്കി. പകരക്കാരൻ: പാലക്കുന്നത്ത് മെത്രാച്ചനെ നീക്കം ചെയ്ത ശേഷം, പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസിനെ (മാർ ദീവന്നാസ്യോസ് അഞ്ചാമൻ) നിയമപ്രകാരമുള്ള മലങ്കര മെത്രാപ്പോലീത്തയായി പാത്രിയർക്കീസ് അംഗീകരിക...

സൈത്തു കൂദാശ (1951)

5-6-1951. കോട്ടയം. ഉച്ചകഴിഞ്ഞ് മാനേജരച്ചന്‍ സൈത്തു കൊണ്ടുവരുന്നതിനായി എറണാകുളത്തിനു പോയി. വ്യാഴാഴ്ച സൈത്തു കൂദാശ ചെയ്യുന്നതിന് തീമോത്തിയോസ് മെത്രാച്ചനെ കൂടി കൂട്ടിക്കൊണ്ടു പോരണമെന്ന് പറഞ്ഞയച്ചു കല്പന കൊടുത്തയച്ചു.  6-6-1951. കോട്ടയം. രാവിലെ നാം വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. കുര്‍ബ്ബാനയ്ക്കുശേഷം മാമ്മന്‍ മാപ്പിളയുടെ മകന്‍റെ കുട്ടിയെ മാമോദീസാ മുക്കി. ഫീലിപ്പോസ് കത്തനാര്‍ വന്നിരുന്നു. മാമ്മന്‍ മാപ്പിളയും ഭാര്യയും കെ. എം.  ചെറിയാനും മറ്റും പള്ളിയില്‍ ഉണ്ടായിരുന്നു. ശെമ്മാശന്മാര്‍ മരുന്നുകള്‍ ഇടിച്ചു പൊടിച്ചു കാച്ചി. തീമോത്തിയോസ് മെത്രാച്ചനും മാനേജരച്ചനും പത്തു മണിക്ക് ഇവിടെ എത്തി. പാറേട്ടച്ചന്‍ വന്നിരുന്നു.  7-6-1951. കോട്ടയം. രാവിലെ തീമോത്തിയോസ് മെത്രാച്ചന്‍ സൈത്തു കൂദാശ ചെയ്തു. നാമും അതില്‍ സംബന്ധിച്ചു. മൂറോന് കൂടുതലായി ചേര്‍ക്കാനുള്ളതെല്ലാം ചേര്‍ത്തു പൂര്‍ത്തിയാക്കി. കൂദാശയ്ക്കുശേഷം സ്വര്‍ഗ്ഗാരോഹണ പെരുന്നാള്‍ പ്രമാണിച്ച് വി. കുര്‍ബ്ബാന മെത്രാച്ചന്‍ ചൊല്ലി. നാലു മണിക്ക് പാമ്പാടി മെത്രാച്ചന്‍ വന്നിരുന്നു. അധികം താമസിയാതെ തിരിച്ചുപോയി. കോട്ടയം ഇടവകയ്ക്കുള്ള മൂറോനും സൈത്തും...