Posts

കെ. എം. മാത്യു തിരുവല്ല

 കാവുംഭാഗം കണ്ടത്തില്‍ കുടുംബാംഗം. തിരുവല്ലാ എം. ജി. എം., കോട്ടയം എം. ഡി. എന്നിവിടങ്ങളില്‍  ഹെഡ് മാസ്റ്ററായിരുന്നു. അദ്ധ്യാപകര്‍ക്കുള്ള സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ നേടി. നിരണം സുവിശേഷസംഘം പ്രവര്‍ത്തകനും നല്ല പ്രഭാഷകനും ആണ്. യുവജന പ്രസ്ഥാനം അഖില മലങ്കര ജനറൽ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

"ഓർത്തഡോക്സ് യുവജനം" ഒരു ചരിത്രം

ആരാധനാ, പഠനം, സേവനം എന്ന ആപ്തവാക്യം മുൻനിർത്തി ഇടവകകൾ തോറും പ്രവർത്തിക്കുന്ന യുവജന കൂട്ടായ്മയാണ് യുവജനപ്രസ്ഥാനം. തുമ്പമൺ ഭദ്രാസനത്തിലെ ഇടവകളിൽ ആരംഭിച്ച യുവജനപ്രസ്ഥാനം, 1937 ൽ മലങ്കരസഭയുടെ ഔദ്യോഗിക യുവജന സംഘടനയായി രൂപപ്പെട്ടു. പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സിനോസ് തിരുമേനി പ്രഥമ പ്രസിഡൻ്റായും പി ഇ ദാനിയേൽ ക്ലേറി പ്രഥമ ജനറൽ സെക്രട്ടറിയായും പ്രവർത്തനം ആരംഭിച്ചു. 1958 ൽ പുതുപ്പള്ളിയിൽ വെച്ച് നടന്ന വാർഷിക സമ്മേളനത്തിൽ വെച്ച് "ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെൻ്റ്" (OCYM ) എന്ന പേര് ഔദ്യോഗികമായി സ്വീകരിച്ചു. 1967 ൽ പ സുന്നഹദോസ് അംഗീകരിച്ച ഒരു ഭരണഘടനയും പ്രസ്ഥാനത്തിന് ഉണ്ടായി. 1958 ൽ ആണ് മലങ്കരസഭയിലെ യുവജന സംഘടനക്ക് ഒരു മുഖപത്രം പ്രസിദ്ധീകരണം ആരംഭിക്കുന്നത്. ഓർത്തഡോക്സ് യുവജന - വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ഒരുമിച്ചുള്ള പ്രസിദ്ധീകരണമായാണ് "ഓർത്തഡോക്സ് യൂത്ത്" മാസിക പ്രവർത്തനം ആരംഭിക്കുന്നത്. ഡോ സാമുവേൽ ചന്ദനപ്പള്ളി, ഡോ കെ എം തരകൻ ഉൾപ്പടെയുള്ള പ്രമുഖർ ഇതിൻ്റെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഫാ കെ വി ശാമുവേൽ ദീർഘകാലം പബ്ലിഷർ ആയി പ്രവർത്തിച്ചിരുന്നു. മാസികയുടെ പ്രസിദ്ധ...

ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകള്‍

 എ.ഡി. 451-ല്‍ നടന്ന കല്‍ക്കദോന്യ സുന്നഹദോസിനെയും അതിനുശേഷം ആ സുന്നഹദോസിനെ സ്ഥിരീകരിച്ചുള്ള മറ്റു സഭാസമ്മേളനങ്ങളെയും അംഗീകരിക്കാത്ത സഭകളെയാണ് 'ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകള്‍' എന്നു വിളിക്കുന്നത്. കോപ്റ്റിക് സഭ (അലക്സന്ത്രിയന്‍ സഭ), അന്ത്യോക്യന്‍ സുറിയാനി സഭ, അര്‍മ്മീനിയന്‍ സഭ, എത്യോപ്യന്‍ സഭ, മലങ്കര ഓര്‍ത്തഡോക്സ് സഭ എന്നീ അഞ്ചു സഭകള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. (ഓരോന്നിനെക്കുറിച്ചുമുള്ള വിശദീകരണം പ്രത്യേകമായി കാണുക). ചരിത്രം: പ്രസ്തുത സഭകളില്‍ റോമാസാമ്രാജ്യത്തിന്‍റെ പരിധിക്കുള്ളിലായിരുന്ന അലക്സന്ത്രിയന്‍ (കോപ്റ്റിക്) സഭയും അന്ത്യോക്യന്‍ സഭയും മാത്രമേ പ്രതിനിധികള്‍ മുഖേന കല്‍ക്കദോന്യ സുന്നഹദോസില്‍ നേരിട്ടു പങ്കെടുക്കുകയും എ.ഡി. 451 മുതല്‍തന്നെ അതിനെ ഔദ്യോഗികമായി എതിര്‍ക്കുകയും ചെയ്തിരുന്നുള്ളു. മേല്‍പ്പറഞ്ഞ കാലഘട്ടത്തില്‍ ചക്രവര്‍ത്തിപദം അലങ്കരിച്ചിരുന്ന മാര്‍സിയണും, സഹധര്‍മ്മിണി പുള്‍ക്കേറിയയും സുന്നഹദോസിനെ അംഗീകരിക്കുകയും, അതിനോടുള്ള എതിര്‍പ്പുകളെ അടിച്ചമര്‍ത്തുവാന്‍ യത്നിക്കുകയും ചെയ്തു. പിന്നീട് മാറിമാറിവന്ന ചക്രവര്‍ത്തിമാരുടെ പക്ഷപാതമനുസരിച്ച്, 518 വരെ ഇരുവിഭാഗക്കാരുട...

പശ്ചിമതാരക

കേരളത്തിൽ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ആദ്യത്തെ ലക്ഷണമൊത്ത വൃത്താന്തപത്രമാണ് വെസ്റ്റേൺ സ്റ്റാർ. അതിന്റെ മലയാളം പതിപ്പായിരുന്നു പശ്ചിമതാരക. 1860-ൽ പോൾ മെൽവിൻ വാക്കർ സായ്‌പ്പ്, അക്കര കുര്യൻ റൈറ്റർ, ദേവ്‌ജി ഭീംജി സേട്ട് തുടങ്ങി ഏഴ് ധനാഢ്യർ ചേർന്ന് കൊച്ചിയിൽ സ്ഥാപിച്ച മലബാർ പ്രിന്റിങ് കമ്പനി എന്ന അച്ചുകൂടത്തിൽ നിന്നാണ് ദി വെസ്റ്റേൺ സ്റ്റാർ എന്ന ഇംഗ്ലീഷ് വൃത്താന്തപത്രം അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയിരുന്നത്. 1864-ലാണ് പശ്ചിമതാരകയുടെയും പ്രസാധനം കൊച്ചിയിൽ നിന്ന് ആരംഭിച്ചത്. അക്കര കുര്യൻ റൈറ്റർ തന്നെയായിരുന്നു പശ്ചിമതാരകയുടെയും മുഖ്യതേരാളി. ടി. ജെ. പൈലി, ഇട്ടൂപ്പ് റൈറ്റർ, കല്ലൂർ ഉമ്മൻ ഫിലിപ്പോസ് തുടങ്ങിയവരായിരുന്നു പശ്ചിമതാരക പത്രത്തിന്റെ ആദ്യകാല പത്രാധിപന്മാർ. എൺപത് വർഷക്കാലം പ്രസാധനം തുടർന്നുകൊണ്ടുപോകാൻ വെസ്റ്റേൺ സ്റ്റാറിന് കഴിഞ്ഞുവെങ്കിലും പശ്ചിമതാരകയ്ക്ക് ഏറെക്കാലം പിടിച്ചുനില്ക്കാൻ കഴിഞ്ഞില്ല. പശ്ചിമതാരകയ്ക്ക് ആഴ്ച്ചപ്പതിപ്പായി ഒരു പുനർജന്മം ഉണ്ടായത് 1977ലാണ്. കുര്യൻ റൈറ്ററുടെ പൗത്രന്മാരിൽ ഒരാളായ സി. കോരയുടെ രണ്ടാമത്തെ മകനായ സി. ചെറിയാൻ ആയിരുന്നു പശ്ചിമതാരക ആഴ്ചപ്പതിപ്പിന്റെ ഉടമയു...

വൈദികരുടെ വിവാഹം: പ. സുന്നഹദോസ് നിശ്ചയങ്ങള്‍

Image
5. വൈദികരുടെ വിവാഹം 1. കശ്ശീശാ സ്ഥാനമേറ്റശേഷം വിവാഹം കഴിക്കുന്ന പട്ടക്കാര്‍ കര്‍മ്മം നടത്തുന്നതു കാനോന്‍ നിശ്ചയങ്ങള്‍ക്കും സഭാനടപടികള്‍ക്കും വിരുദ്ധമാകയാല്‍ ആയതു അനുവദിക്കാവതല്ല. ഈ നിയമം ലംഘിച്ചു കര്‍മ്മം നടത്തുന്നവരുടെ പേരില്‍ ഇടവക മെത്രാപ്പോലീത്തന്മാര്‍ മുറപ്രകാരമുള്ള നടപടികള്‍ എടുക്കേണ്ടതാണ് (1958 ഏപ്രില്‍ 29; 1972 ഫെബ്രു. 18; 1976 മാച്ച് 31 എന്നീ തീയതികളിലെ പ. സുന്നഹദോസ് നിശ്ചയങ്ങള്‍). 2) സഭാ നിയമപ്രകാരം കശ്ശീശന്മാര്‍ക്കും പൂര്‍ണ്ണ ശെമ്മാശന്മാര്‍ക്കും വിവാഹം കഴിക്കുന്നതിനു അനുവാദമില്ല (ബാറെബ്രായയുടെ ഹൂദായ കാനോന്‍ 7-ാം അദ്ധ്യായം 4-ാം ഖണ്ഡിക നീയോ കൈസ്സറിയാ നിശ്ചയം. 1). എന്നാല്‍ വിവാഹം കഴിക്കുന്നതിനുള്ള അനുവാദത്തോടു കൂടി (അതായതു conditional ആയിട്ട്) പൂര്‍ണ്ണ ശെമ്മാശ്ശനായിട്ടുണ്ടെങ്കില്‍ അങ്ങനെയുള്ള പൂര്‍ണ്ണ ശെമ്മാശ്ശന്മാര്‍ക്കു വിവാഹം കഴിക്കുന്നതിനു സഭാപാരമ്പര്യപ്രകാരം ഈ നിയമം തടസ്സമായിരിക്കുകയില്ല. 3) പൂര്‍ണ്ണ ശെമ്മാശ്ശനോ പട്ടക്കാരനോ വിവാഹം കഴിക്കുവാന്‍ സഭ അനുവദിക്കുന്നില്ലെങ്കിലും യോഗ്യതയുള്ള വിവാഹം കഴിച്ച ശുശ്രൂഷാ സ്ഥാനികള്‍ക്കും അത്മായക്കാര്‍ക്കും ശെമ്മാശ്ശനോ പട്ടക്കാരനോ ആകുന്നതിന...

നവീകരണക്കാരില്‍ നിന്നും ,സെമിനാരി നടത്തിയെടുക്കുന്നു (1886)

 74. മേല്‍ 70-മതു വകുപ്പില്‍ പറയുന്നപ്രകാരം സെമിനാരി മുതലായതിനെപ്പറ്റി ഹൈക്കോര്‍ട്ടില്‍ 1059-മാണ്ട് വക 137-ാം നമ്പ്ര് 1061-മാണ്ട് തുലാ മാസത്തില്‍ വിധിയായ ശേഷം വാദി മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ അപേക്ഷയിന്മേല്‍ വിധി നടത്തിപ്പാന്‍ ഉണ്ടായ ഉത്തരവുംകൊണ്ട് ആലപ്പുഴ കോര്‍ട്ടില്‍ ഗുമസ്തന്‍ നാണുപണിക്കര്‍ എന്ന ആള്‍ കമ്മീഷണറായി സെമിനാരിയില്‍ വരികയും കോട്ടയം തഹസീല്‍ദാര്‍ മാധവന്‍പിള്ളയും പോലീസ് ഇന്‍സ്പെക്ടര്‍ വെയിഗസും കൂടി നിന്നു സെമിനാരിയുടെ വാതിലുകളുടെ താഴുകള്‍ കൊല്ലനെ കൊണ്ടു തല്ലിച്ചു വാദിക്കു കൈവശപ്പെടുത്തി കൊടുത്തു. ഇത് 1886 കര്‍ക്കടകം 3-നു 1061 കര്‍ക്കടകം 1-നു വ്യാഴാഴ്ചയും പിറ്റേ രണ്ടു ദിവസങ്ങളിലുമായിട്ടാണ് നടത്തിയത്. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും മാര്‍ അത്താനാസ്യോസ് ശെമവൂന്‍ ബാവായും കര്‍ക്കടകം 3-നു വ്യാഴാഴ്ചയാകുന്ന ശുദ്ധമുള്ള മാര്‍ തോമ്മാ ശ്ലീഹായുടെ പെരുനാള്‍ ദിവസം സെമിനാരിയില്‍ പ്രവേശിച്ചു അവിടെ താമസിച്ചു വരുന്നു. (ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

വട്ടശ്ശേരില്‍ തിരുമേനിക്ക് പിന്തുണ

86 മിഥുനം 12 മലങ്കരയുടെ എ. പെ. പെ. ബ. ആബൂന്‍ മാര്‍ ദിവന്നാസ്യോസു മെത്രാപ്പോലീത്താ തിരുമനസ്സിലെ തിരുമുമ്പാകെ പരിയാരത്തു മാര്‍ അപ്രേം പള്ളി ഇടവകയിലെ യുവജനസംഘം താഴ്മയായി ബോധിപ്പിച്ചുകൊള്ളുന്നതു. തിരുമേനിയെ അപമാനിപ്പാന്‍ പാത്രിയര്‍ക്കീസു ഈ ദിവസങ്ങളില്‍ പള്ളികള്‍ക്കു അയച്ച എഴുത്തു നിമിത്തം അടിയങ്ങള്‍ എത്രയും പരിതപിക്കുന്നു. തിരുമനസ്സുകൊണ്ടു സഭയുടെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായി പ്രയത്നിക്കുന്ന സകല സംഗതികളിലും അടിയങ്ങള്‍ ചേര്‍ന്നു നില്ക്കയും ദൈവസഹായവും ബലവും ഉണ്ടാകുവാന്‍ സദാ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അബ്ദേദ് മശിഹൊ പാത്രിയര്‍ക്കീസ് ബാവായുടെയും മാര്‍ ഈവാനിയോസ്, മാര്‍ യൂലിയോസ് എന്ന തിരുമേനികളുടെയും കല്പനകള്‍ ഇവിടെ വായിക്കയും വന്ദ്യ തിരുമേനികള്‍ക്കു ചിയേഴ്സ് വിളിക്കയും ചെയ്തു. എല്ലാവരും നല്ല അവസാനത്തെ കാണ്മാന്‍ നോക്കിപാര്‍ത്തുമിരിക്കുന്നു. സംഘം സിക്രട്ടെറി പി. എം. നൈനാന്‍ (ഒപ്പ്) (1911-ല്‍ വട്ടശ്ശേരില്‍ തിരുമേനിയെ പാത്രിയര്‍ക്കീസ് മുടക്കിയപ്പോള്‍ തിരുമേനിക്കു പിന്തുണയുമായി തോട്ടയ്ക്കാട് പള്ളിയിലെ യുവജനപ്രസ്ഥാനം അയച്ച കത്ത്. കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരി ആര്‍ക്കൈവ്സില്‍ നിന്നും ജോയ്സ് തോട്...