Posts

Showing posts from November, 2024

സഭാ സമാധാനം വട്ടശേരില്‍ തിരുമേനിയുടെ ഒരു കത്ത്

1355. മുറന്തൂക്കില്‍ മാത്തു കത്തനാര്‍ക്ക്. പ്രിയനെ ഈ മാസം 9-നു അയച്ച എഴുത്തു കിട്ടി. സമാധാനം നല്ലതാണു. നാം അതിനാഗ്രഹമുള്ളവനുമാണു. സമാധാനത്തിനുവേണ്ടി ... സമാധാനമുണ്ടാകണമെന്നും, ഉണ്ടാക്കണമെന്നും, ആഗ്രഹമുള്ളവര്‍ എതൃകക്ഷിയിലും അനേകര്‍ ഉണ്ടെന്നു നാം പൂര്‍ണ്ണമായി വിശ്വസിക്കുന്നു. വാശി നിവൃത്തിക്കയും വേണം സമാധാനം ഉണ്ടാകയും വേണം എന്നു വിചാരിച്ചാല്‍ സംഗതി നടക്കുമോ എന്നു സംശയമുണ്ടാകും. നമുക്കു ശീമയാത്രയ്ക്കാഗ്രഹവും കൊതിയും ഇല്ലാ. ആഗ്രഹവും ശക്തിയും ഉള്ളവരെ നാം വിരോധിക്കുന്നതുമല്ല. അവുഗേന്‍ റമ്പാച്ചന്‍ മുതലായി ചിലര്‍ സമാധാനത്തെ സംബന്ധിച്ചു ആലോചിപ്പാന്‍ വേണ്ടി ഇങ്ങോട്ടു വരുന്നുണ്ടെന്നറിയുന്നതു നമുക്കു സന്തോഷം തന്നെയാണു. അടുത്ത ദിവസങ്ങളില്‍ നാം ഇവിടെ നിന്നു എങ്ങോട്ടും പോകണമെന്നു വിചാരിച്ചിട്ടില്ലാത്തതിനാല്‍ ഈയിടെ നാം ഇവിടെതന്നെ ഉണ്ടായിരിക്കുന്നതാണു. അവര്‍ ഇവിടെ വരുന്നപക്ഷം ഇവിടെ വച്ചു നമ്മെ കാണാവുന്നതാണു. ഇങ്ങോട്ടു വരുന്നവര്‍ പലരാകയാല്‍ അവര്‍ക്കു സൗകര്യമുള്ള സമയം ഏതെന്നു അവര്‍ തന്നെ ആലോചിച്ചു നിശ്ചയിച്ചുകൊള്ളുന്നതു നമുക്കു സന്തോഷം തന്നെയായിരിക്കും. ശേഷം വഴിയെ. സര്‍വ്വശക്തനായ ദൈവത്തിന്‍റെ കൃപകള്‍ ......

ജൂലിയന്‍ കലണ്ടര്‍ മാറ്റി ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിക്കാനുള്ള ശ്രമം (1926)

ജൂലിയന്‍ കലണ്ടര്‍ മാറ്റി ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിക്കാന്‍ തിരുവിതാംകൂറിലെ ക്രൈസ്തവരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുന്‍കൈ എടുത്ത് 1926-ല്‍ ഒരു ശ്രമം നടത്തി. മാര്‍ത്തോമ്മാ സഭയിലെ ടൈറ്റസ് മെത്രാപ്പോലീത്തായും അതിന് അനുകൂലമായിരുന്നു എന്നു തോന്നുന്നു. പ. വട്ടശേരില്‍ തിരുമേനി താല്പര്യപ്പെടാതിരുന്നതുകൊണ്ട് അന്ന് അത് നടന്നില്ല. 1446. മാര്‍ ... ടൈറ്റസ് മെത്രാപ്പോലീത്താ അവര്‍കള്‍ക്കു. My Dear Metropolitan, ഈ മാസം 14-നു അവിടെ നിന്നും എഴുതി അയച്ച ... ജൂലിയന്‍ കലണ്ടര്‍ അനുസരിച്ചാണ് ... കുറെക്കാലമായി ഉണ്ടായിട്ടുള്ള ഭിന്നതകളും കുഴപ്പങ്ങളും ആലോചിച്ചാല്‍ ഈ സന്ദര്‍ഭത്തില്‍ കലണ്ടറിനെ സംബന്ധിച്ചു എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ആലോചിക്കുന്നപക്ഷം ഇപ്പോഴത്തെ ഭിന്നതകളും ആഭ്യന്തര കലഹങ്ങളും കുറെക്കൂടി വര്‍ദ്ധിപ്പിക്കുന്നതിനല്ലാതെ ശമിക്കുന്നതിനു അതു സഹായിക്കുന്നതല്ലെന്നും കൂടിയാണു നമുക്കു തോന്നുന്നതു. മലങ്കരയുള്ള നമ്മുടെ സഭകളിലെ സര്‍ക്കാരുദ്യോഗസ്ഥന്മാരായ എത്രയും ചുരുക്കം ആളുകളുടെ നിസ്സാരമായ അസൗകര്യത്തെ മാത്രം ഗണിച്ചു വല്ല ഭേദഗതിയും ചെയ്യുന്നപക്ഷം കിഴക്കന്‍ സഭകള്‍ തമ്മില്‍ ... യോജിപ്പിനുപോലും ഭംഗം നേരിട്ടേക്കാമെന...

കൈതളാവില്‍ കെ. എം. ജേക്കബ് കത്തനാര്‍ (1914-1977)

തോട്ടയ്ക്കാട്ടു കൈതളാവില്‍ കോശി മാത്തന്‍റെയും അക്കമ്മയുടെയും പുത്രനായി 1914-ല്‍ ജനിച്ചു. തോട്ടയ്ക്കാട്ടും കോട്ടയത്തുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1933 വൃശ്ചികം 22-ന് പാമ്പാടി കുറിയാക്കോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായില്‍ നിന്നും ശെമ്മാശുപട്ടം സ്വീകരിച്ചു. പിന്നീട് വൈദികപഠനം നടത്തി. 1942-ല്‍ മല്ലപ്പള്ളി മോടയില്‍ ഡോ. എം. പി. ചാക്കോയുടെ പുത്രി ഗ്രേസിയെ വിവാഹം ചെയ്തു. ഈ ദമ്പതികള്‍ക്ക് ഒരു മകള്‍ ഉണ്ട്. 1943-ല്‍ തോട്ടയ്ക്കാട് മാര്‍ അപ്രേം പള്ളിക്കു വേണ്ടി ഇടവകപട്ടക്കാരനായി കശ്ശീശാപട്ടം സ്വീകരിച്ചു. 1945-ല്‍ വാകത്താനം വെട്ടിക്കുന്നേല്‍ പള്ളി സഹവികാരിയായി നിയമിതനായി. 1946-ല്‍ അവിടെതന്നെ വികാരിയായി ചുമതലയേറ്റു. 1950 ജനുവരി മുതല്‍ 1951 ഓഗസ്റ്റ് വരെ മദ്രാസ് സെന്‍റ് ജോര്‍ജ് പള്ളിയില്‍ സേവനമനുഷ്ഠിച്ചു. കൂടാതെ പരിയാരം സെന്‍റ് തോമസ്, പരിയാരം സെന്‍റ് പീറ്റേഴ്സ് എന്നീ പള്ളികളിലും വൈദിക ശുശ്രൂഷ നിര്‍വഹിച്ചു. വാകത്താനം യു.പി. സ്കൂള്‍ അദ്ധ്യാപകനായിരുന്നു. വലിയൊരു ശിഷ്യസമ്പത്തിനുടമയായിരുന്നു. വാകത്താനം യുണൈറ്റഡ് സണ്ടേസ്കൂള്‍, കണ്ണഞ്ചിറ പബ്ലിക് ലൈബ്രറി എന്നിവ സ്ഥാപിച്ചു വാകത്താനത്തെ ആദ്യകാല വെക...