Posts

Showing posts from September, 2020

1912-ല്‍ മലങ്കരയില്‍ നടന്നത് കാതോലിക്കേറ്റിന്‍റെ പുനഃസ്ഥാപനമോ? / വിപിന്‍ കെ. വര്‍ഗ്ഗീസ്

Image
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍ 1912 മുതല്‍ കാതോലിക്കാ ആണ്. ഈ കാതോലിക്കേറ്റ് മലങ്കരയില്‍ പുനഃസ്ഥാപിച്ചതാണ് എന്നൊരു  വാദഗതി ഉണ്ട്. മലങ്കരയിലെ കാതോലിക്കേറ്റിന്‍റെ സ്ഥാപനവുമായി ബന്ധിപ്പിച്ച് മൂന്ന് ആശയഗതികള്‍ ഉന്നയിക്കാം. 1) കാതോലിക്കേറ്റിന്‍റെ പുനഃസ്ഥാപനം. 2) കാതോലിക്കേറ്റിന്‍റെ മാറ്റിസ്ഥാപനം. 3) കാതോലിക്കേറ്റിന്‍റെ സ്ഥാപനം. ഇവയില്‍ ഏതാണ് മലങ്കരയില്‍ നടന്നതെന്ന് പരിശോധിക്കുവാനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്. ആദ്യ വാദഗതി പുനഃസ്ഥാപനം എന്നതാണ്. പുനഃസ്ഥാപനം എന്ന പദത്തിന്‍റെ അര്‍ത്ഥം വീണ്ടും സ്ഥാപിക്കുക. അതായത് നിലവില്‍ ഉണ്ടായിരുന്ന ഒന്ന് ഇടക്കാലത്ത് ഇല്ലാതിരിക്കുകയും പിന്നീട് വീണ്ടും  സ്ഥാപിക്കുകയും ചെയ്യുക. ഒന്ന് അവിടെ തന്നെ വീണ്ടും സ്ഥാപിച്ചാല്‍ മാത്രമേ പുനഃസ്ഥാപനം എന്ന പദം ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളു. മലങ്കരയില്‍ (കേരളത്തില്‍) 1912-ന് മുമ്പ്  കാതോലിക്കാ എന്നൊരു സ്ഥാനി ഉണ്ടായിരുന്നില്ല. 1653 വരെ അര്‍ക്കദിയാക്കോനും, 1653 മുതല്‍ മലങ്കര മെത്രാനും പിന്നീട് മലങ്കര മെത്രാപ്പോലീത്തായും ഒക്കെ ആണ് മലങ്കരയില്‍ ഉണ്ടായിരുന്നത്. ഇതില്‍ നിന്നും മലങ്കരയില്‍ കാതോലിക്കേറ്റ് പുനഃസ്ഥാപിച്ചത

മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ വാകത്താനം പള്ളിക്ക് അയച്ച മൂന്നു കല്പനകള്‍

 "മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്‍റെ മെത്രാപ്പോലീത്തായും ഈശോമിശിഹായുടെ അടിയാന്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസു ബാവായുടെ ശ്ലീഹായും ആയ മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ" വാകത്താനം പള്ളിക്ക് അയച്ച മൂന്നു കല്പനകള്‍ 1 ഒക്കെയും പിടിക്കപ്പെട്ടവനും കാതല്‍ത്വത്തം തിങ്ങപ്പെട്ടവനും ആദിയും അറുതിയും ഇല്ലാത്തവനുമായ കാതലിന്‍റെ തിരുനാമത്താലെ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്‍റെ മെത്രാപ്പോലീത്തായും ഈശോമിശിഹായുടെ അടിയാന്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസു ബാവായുടെ ശ്ലീഹായും ആയ മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ എഴുത്ത്. വാഴ്ത്തപ്പെട്ടവനും റൂഹായ്ക്കടുത്തവനുമായ പുതുപ്പള്ളി പള്ളിയില്‍ നമുക്കുള്ള പുത്രന്‍ സ്കറിയാ കശീശയുടെയും വീട്ടുജനങ്ങളുടെയും മേല്‍ തമ്പുരാനെപെറ്റ അമ്മ മറിയത്തിന്‍റെയും ശുദ്ധമാക്കപ്പെട്ടവരൊക്കെയുടെയും മാര്‍ ഗീവറുഗീസ് സഹദായുടെയും നമസ്കാരത്താലെ തമ്പുരാന്‍റെ നന്മയും അനുഗ്രഹങ്ങളും എന്നും എന്നന്നേക്കും ഉണ്ടായിവരട്ടെ ആമീന്‍.  വാഴ്ത്തപ്പെട്ട നമുക്കുള്ള പുത്രാ നിന്നോടു നാം അറിയിക്കുന്നു. ആ ഇടവകയില്‍ വാകത്താനം മുറിയില്‍ പള്ളിക്കല്‍കുന്ന് എന്ന സ്ഥലത്ത് ഒരു ക

അബ്ദേദ് മ്ശിഹാ പാത്രിയര്‍ക്കീസിന്‍റെ രണ്ടു കല്പനകള്‍

Image
1. ഒന്നാം കല്പന സര്‍വ്വശക്തനായി സാരാംശസംപൂര്‍ണനായിരിക്കുന്ന നിത്യന്‍റെ തിരുനാമത്തില്‍ തനിക്ക് സ്തുതി. അന്ത്യോഖ്യായുടെ ശ്ലൈഹീക സിംഹാസനത്തിന്‍റെ രണ്ടാമത്തെ അബ്ദേദ് മ്ശിഹാ ആകുന്ന ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ്  (മുദ്ര) സെഹിയോന്‍ മാളികയില്‍ വച്ച് നമ്മുടെ കര്‍ത്താവേശു മ്ശിഹാ തന്‍റെ പരിശുദ്ധ ശിഷ്യന്മാര്‍ക്കു നല്‍കുകയും തന്‍റെ സാന്നിദ്ധ്യത്തില്‍ അവരുടെ ഹൃദയങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്തതായ ദൈവികകൃപയും സ്വര്‍ഗ്ഗീയവാഴ്വും പരിശുദ്ധവും ആത്മീയവുമായ സമാധാനവും വിലയേറിയ തിരുരക്തത്താല്‍ വിലയ്ക്കു കൊള്ളപ്പെട്ടവരും വിശുദ്ധ മാമോദീസായാല്‍ മുദ്രകുത്തപ്പെട്ടവരും സത്യവിശ്വാസത്താല്‍ അലംകൃതരും പത്രോസിനടുത്ത പാറമേല്‍ സുസ്ഥിതരും ഏവന്‍ഗേലിയോന്യവും പൈതൃകവുമായ കല്പനകളെ അനുസരിക്കുന്നവരുമായ വാഴ്ത്തപ്പെട്ട പ്രധാനാചാര്യന്മാരും വെടിപ്പുള്ള അഹരോന്യ പുരോഹിതന്മാരും നിര്‍മ്മലരായ അന്തോനിയോസ് ദയറായക്കാരും സമര്‍ത്ഥന്മാരും വിജ്ഞാനികളും ശോഭയുള്ളവരുമായ സ്തേപ്പാനോസ്യ ശെമ്മാശന്മാരും വിശ്വസ്തരായ എപ്പിത്രോപ്പന്മാരും പ്രധാനികളും ശ്രേഷ്ഠരായ വൃദ്ധന്മാരും സുരക്ഷിതരായ ശിശുക്കളും പൈതങ്ങളും പരിപാകതയുള്ള സ്ത്രീകളും പുത്രിമ