Posts

Showing posts from December, 2025

കോര്‍എപ്പിസ്ക്കോപ്പാ: സത്യവും മിഥ്യയും | ഡോ. എം. കുര്യന്‍ തോമസ്

മലങ്കരയില്‍ ഇന്ന് ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള വൈദികസ്ഥാനമാണ് കോര്‍എപ്പിസ്കോപ്പാ. ഈ സ്ഥാനത്തെ വളരെയധികം ദുര്‍വിനിയോഗം ചെയ്തിട്ടില്ലേയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. കോര്‍എപ്പിസ്കോപ്പാമാരെപ്പറ്റി ഇതുവരെ ഒരു പഠനവും മലങ്കരയില്‍ നടന്നതായി അറിവില്ല. ആരാണ് കോര്‍എപ്പിസ്ക്കോപ്പാ? തികച്ചും പൗരസ്ത്യമായ ഒരു വൈദികസ്ഥാനമാണ് കോര്‍എപ്പിസ്കോപ്പാ. ഗ്രാമത്തിന്‍റെ മേല്‍വിചാരകന്‍ എന്നാണ് ഈ പദത്തിന്‍റെ അര്‍ത്ഥം.1 അന്ത്യോഖ്യന്‍, പേര്‍ഷ്യന്‍ പാരമ്പര്യങ്ങളിലാണ് ഈ സ്ഥാനം കണ്ടെത്താന്‍ കഴിയുക. ദൗര്‍ഭാഗ്യവശാല്‍ അന്ത്യോഖ്യന്‍ പാരമ്പര്യത്തില്‍ ഈ സ്ഥാനത്തെപ്പറ്റി മനസിലാക്കാനുതകുന്ന രേഖകള്‍ പരിമിതമാണ്. പേര്‍ഷ്യന്‍ പാരമ്പര്യപ്രകാരമുള്ള കോര്‍എപ്പിസ്കോപ്പാ സ്ഥാനത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ഒരളവു വരെ ലഭ്യമാണ്. അഞ്ചാം തുബ്ദേനില്‍ പേര് ഓര്‍ക്കുന്ന സഭാ ഗായകനായ മാര്‍ ബാലായി (+ 450 എ.ഡി.) ആലപ്പോ സ്വദേശിയായ ഒരു കോര്‍എപ്പിസ്കോപ്പാ ആയിരുന്നു.2 സുവിശേഷകേന്ദ്രങ്ങളുടെയും ഗ്രാമീണ സഭകളുടെയും ആശ്രമങ്ങളുടെയും മേല്‍നോട്ടം നടത്തുവാന്‍ പ്രത്യേകാധികാരം നല്‍കപ്പെട്ട ഒരു കശീശയാണ് കോര്‍എപ്പിസ്കോപ്പാ.3 പേര്‍ഷ്യന്‍ ...

പ. ബസേലിയോസ് ഗീവര്‍ഗീസ് രണ്ടാമന്‍ ബാവായും പൗലോസ് മാര്‍ പീലക്സിനോസ് (ശ്രേഷ്ഠ പൗലോസ് രണ്ടാമന്‍ ബാവാ) മെത്രാപ്പോലീത്തായുമായി നടത്തിയ കൂടിക്കാഴ്ച

  പ. ബസേലിയോസ് ഗീവര് ‍ ഗീസ് രണ്ടാമന് ‍ ബാവായും പൗലോസ് മാര് ‍ പീലക്സിനോസ് (ശ്രേഷ്ഠ പൗലോസ് രണ്ടാമന് ‍ ബാവാ) മെത്രാപ്പോലീത്തായുമായി നടത്തിയ കൂടിക്കാഴ്ച, കോട്ടയം താഴത്തങ്ങാടി പള്ളി താല് ‍ ക്കാലിക കൂദാശ: 24 വ്യാഴം. കാതോലിക്കേറ്റ് ആരമന. രാവിലെ മാനേജര് ‍ യാക്കോബ് കത്തനാരും ഉപ്പൂട്ടില് ‍ കുഞ്ഞച്ചനും കൂടെ ഇവിടെ വന്നു നമ്മെ കാണുകയും പൗലോസ് മാര് ‍ പീലക്സിനോസ് മെത്രാച്ചന് ‍ നാളെ നമ്മെ വന്നു കാണുവാന് ‍ ആഗ്രഹിക്കുന്നുണ്ടെന്നും മറ്റുമുള്ള കാര്യങ്ങള് ‍ പറയുകയും ചെയ്തു. കുമരകം പള്ളിവികാരി കോശി കത്തനാരും ഇവിടെ വന്നു നമ്മെ കാണുകയുണ്ടായി. പുത്തനങ്ങാടിയില് ‍ ചക്കാലപ്പറമ്പിലെ യോഹന്നാന് ‍ കത്തനാരുടെ (ബഥനി) അനുജന് ‍ നമ്മെ വന്നു കാണുകയും അവന് ‍ റെ സഹോദരിയുടെ കല്യാണം അടുത്ത ഞായറാഴ്ച ചെറിയ പള്ളിയില് ‍ വച്ചു നടത്തുകയാണെന്നും മാളിയേക്കല് ‍ കുട്ടിയപ്പന് ‍ റെ അനുജന് ‍ റെ കല്യാണം നാം അവിടെ വച്ചു നടത്തുന്നു എന്നറിഞ്ഞു നമ്മോടു ആ വിവരം കൂടെ അറിയിക്കാന് ‍ വന്നതാണെന്നും പറഞ്ഞു. അവര് ‍ ഒരു കുപ്പി വീഞ്ഞും നമുക്ക് കാഴ്ച തന്നു. 5 മണി കഴിഞ്ഞ് നാം ഏലിയാ ചാപ്പലിലേക്കു പോയി. മല്പാന് ‍ യോഹന്നാന് ‍ കത്തനാരും ...