Posts

Showing posts from March, 2023

ചെങ്ങന്നൂര്‍ ആറാട്ടു കേസും ഇ. ജെ. ജോണും

 (ഇ. ജെ. ജോണ്‍ വക്കീല്‍ വാദിച്ചു ജയിച്ച ഒട്ടധികം പ്രധാനപ്പെട്ട കേസുകളുടെ വിശദമായ വിവരം ട്രാവന്‍കൂര്‍ ലോ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നൂറു വര്‍ഷം മുമ്പ് മദ്ധ്യതിരുവിതാംകൂറിനെ ഇളക്കിമറിച്ച ചെങ്ങന്നൂര്‍ ആറാട്ടു കേസിലെ പ്രതികള്‍ക്കു വേണ്ടി ഹാജരായി വാദിച്ചു ജയിച്ചതു ജോണ്‍ വക്കീലാണ്. ഏതാണ്ടു വിസ്മൃതമായ ആറാട്ടു കേസിനെപ്പറ്റി കേസിലെ ഒന്നാം പ്രതിയുടെ കൊച്ചുമകനും കവിയുമായിരുന്ന എം. എ. ജേക്കബ്ബ് എഴുതിയ ഓര്‍മ്മകള്‍) ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍പ്പെട്ട പുത്തന്‍കാവ് എന്ന ഗ്രാമം. ചെങ്ങന്നൂര്‍ സര്‍ക്കാര്‍ സ്കൂളായിരുന്നു സമീപവാസികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏക ആശ്രയം. ജാതിമതഭേദമെന്യേ ഒട്ടധികം കുട്ടികള്‍ അവിടെ പഠിച്ചിരുന്നു. അന്നൊരു ദിവസം പുത്തന്‍കാവില്‍ നിന്നുള്ള ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളും ആറാട്ടുപുഴ മുതല്‍ ആറന്മുള വരെയുള്ള സ്ഥലങ്ങളില്‍ നിന്നു വരുന്ന ഹൈന്ദവ വിദ്യാര്‍ത്ഥികളും തമ്മില്‍ എന്തോ കാരണത്തിന്‍റെ പേരില്‍ കലഹമായി. കലഹം മൂത്ത് അടികലശലായി. എണ്ണത്തില്‍ കൂടുതലുണ്ടായിരുന്ന ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ ഹൈന്ദവ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. അവര്‍ ജീവനും കൊണ്ടോടി. യാദൃച്ഛികമ

മലങ്കര നിന്നു അന്തോഹ്യക്കുള്ള വഴി

മലംകരെ നിന്ന അന്ത്യോഹയ്ക്കു പോകുവാന്‍ ഒള്ള വഴിയുടെ വിവരം എഴുതുന്നു. കൊച്ചിയില്‍ നിന്ന് വഗുദംസിന്നു രണ്ടു മാസത്തെ ഒട്ടും വടക്കൊട്ടു ഒടിയാല്‍ വഗദംസിന്നു ചെല്ലും. ഇതിന്നു ആള്‍ ഒന്നുക്കു കപ്പക്കൂലി അറുപതു രൂപാ ചെല്ലും. യാവന കപ്പക്കാരന്‍ തന്നെ കൊടുക്കുന്നു എങ്കില്‍ നാല്‍പതു രൂപാകൂടി കൊടുക്കുകയും വേണം. വഗദംസില്‍ നിന്ന വടക്കൊട്ടു നിനവെക്കു4 പത്തു ദിവസത്തെ വഴി കരെക്കു നടക്കണം. എന്നാല്‍ നിനവെക്കു എത്തും. നിനവെയില്‍ നിന്നു വടക്കോട്ട അന്ത്യോഹയ്ക്കു ഏഴുദിവസത്തെ വഴി കരെയ്ക്കു നടന്നാല്‍ അന്ത്യോഹയ്ക്കു എത്തും. അന്ത്യോഹയില്‍ നിന്നു പടിഞ്ഞാട്ടു ആറുദിവസത്തെ വഴി കരെയ്ക്കു നടന്നാല്‍ ബൂര്‍പ്പ നഗരിക്കു ചെല്ലും. അവിടെ നിന്നു പടിഞ്ഞാട്ടു ആറുദിവസത്തെ വഴി കരെയ്ക്കു നടന്നാല്‍ ഹാലവനു ചെല്ലും. അവിടെ നിന്ന പടിഞ്ഞാട്ട അഞ്ചുദിവസം കൊണ്ട പെറുവായ്ക്കു ചെല്ലും. പെറിവായില്‍ നിന്ന പടിഞ്ഞാട്ട കപ്പല്‍ കരെറിയാല്‍ പത്തു ദിവസം കൊണ്ട ഓര്‍ശ്ലാവിന്നു എത്തും. (നിരണം ഗ്രന്ഥവരിയില്‍ നിന്നും)

ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ്

കോട്ടയം കൊച്ചുപുരയ്ക്കല്‍ പുത്തന്‍പുരയില്‍ കോരയുടെയും മറിയാമ്മയുടെയും ആറാമത്തെ പുത്രനായി 1911 മെയ് 9-ന് ജനിച്ചു. കോട്ടയം എം.ഡി. ഹൈസ്കൂളില്‍ വിദ്യാഭ്യാസം നടത്തി. തുടര്‍ന്ന് സി.എം.എസ്. കോളേജില്‍ നിന്ന് ഇന്‍റര്‍മീഡിയറ്റും തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ നിന്ന് ബി.എ. യും പാസ്സായി. 1936-ല്‍ ഇംഗ്ലണ്ടിലെത്തി കാന്‍റര്‍ബറി സെ. അഗസ്റ്റിന്‍ കോളേജിലും കാര്‍ഡീലും നാലു വര്‍ഷം പഠനം നടത്തി. കാര്‍ഡിഫ് ചിക്കാഗോ യൂണിവേഴ്സിറ്റി, ഏഷന്‍സ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്ന് എം.എ., എം.ടി.എച്ച്., എം.സി.സി. എന്നീ ബിരുദങ്ങളും ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് തിരുമേനിയില്‍ നിന്നും 1929-ല്‍ കോറൂയോ പട്ടവും പാമ്പാടി മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായില്‍ നിന്ന് 1944-ല്‍ പൂര്‍ണ്ണശെമ്മാശ്ശപട്ടവും, അതേവര്‍ഷം തന്നെ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായില്‍ നിന്ന് വൈദികപട്ടവും സ്വീകരിച്ചു. കോട്ടയം ചെറിയപള്ളിയുടെ വികാരിയായി 12 വര്‍ഷം സേവനം അനുഷ്ഠിച്ചു. 1965 ഫെബ്രുവരി 26-ന് റമ്പാന്‍ സ്ഥാനം ലഭിച്ചു. 1966 ആഗസ്റ്റ് 24-ാം തീയതി കോലഞ്ചേരിയില്‍ വച്

1965-ല്‍ മെത്രാന്‍ തിരഞ്ഞെടുപ്പ് നടത്തിയ രീതി

ദൈവനടത്തിപ്പിന്‍റെ ഒരു സൂചനയായി അതിനെ അംഗീകരിക്കേണ്ടിയിരിക്കുന്നു. സമുദായത്തിന്‍റെ എല്ലാ ഇടവകകളില്‍ നിന്നും വന്നെത്തിയ മൂവായിരത്തോളം പ്രതിനിധികളില്‍ ആര്‍ക്കും ഒരെതിരഭിപ്രായവും മെത്രാന്‍ സ്ഥാനത്തേയ്ക്കു നിര്‍ദ്ദേശിക്കപ്പെട്ട അഞ്ചുപേരെപ്പറ്റി പറയാനുണ്ടായിരുന്നില്ല. തിരുമേനിമാരും, തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന 5 പേരും, സമുദായം മുഴുവനും പ്രാധാന്യം നല്‍കി ചിന്തിക്കേണ്ട വസ്തുതയാണത്. ഓരോ പേരും പ്രത്യേകം പ്രത്യേകം എടുത്തു പറഞ്ഞ് ആ പേരിന് ആനുകൂല്യമോ, പ്രാതികൂല്യമോ പ്രദര്‍ശിപ്പിക്കുന്നതിന് അവസരം നല്‍കിയശേഷം ഏകകണ്ഠമായി തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. ..... അസോസിയേഷനില്‍ പങ്കെടുക്കുന്ന പള്ളിപ്രതിപുരുഷന്മാര്‍ ഭദ്രാസനങ്ങളില്‍ കൂടി ചര്‍ച്ചകള്‍ക്കും സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനും അവസരം ലഭിച്ച ശേഷമാണ് അസോസിയേഷനില്‍ സംബന്ധിച്ചത്. ഓരോ ഭദ്രാസനത്തിന്‍റെയും ഭരണാധിപനായ ഇടവക മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലും നിയന്ത്രണത്തിലുമാണ് ഭദ്രാസന യോഗങ്ങള്‍ നടന്നത്. ഭദ്രാസനയോഗങ്ങളില്‍ ഉണ്ടായ നിര്‍ദ്ദേശങ്ങള്‍ എല്ലാ തിരുമേനിമാരും ഉള്‍പ്പെട്ട മാനേജിംഗ് കമ്മിറ്റി ചര്‍ച്ച ചെയ്തു. ഭദ്രാസനങ്ങളില്‍ നിന്നു വന്ന നാമനിര്‍ദ്